ബലിച്ചോർ ചത്ത ആത്‌മാവിനാണെങ്കിൽ ശരീരമില്ലാത്ത ആത്‌മാക്കൽ എങ്ങിനെ ഭക്ഷണം കഴിക്കും
പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?
ദുര്‍ഘടകം പിടിച്ച കര്‍ക്കിടകത്തിലാണോ നമ്മുടെ പിതൃക്കള്‍ സന്തോഷിക്കുക?
മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? മരിച്ചാല്‍ പുനര്‍ജനിക്കുന്നത് കാക്കകളായോ ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം മരിച്ചുപോയവർ എന്ത് പിഴച്ചു.
കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം.
മരിച്ചു പോയ ആത്മാക്കള്‍ ജലത്തിലാണോ ജീവിക്കുന്നത്
പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?
ഭാരതീയ ധര്‍മ്മചിന്തയില്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല.
ശ്രി നാരായണഗുരു പറയുന്നു ഞാന്‍ ശരീരമല്ല ആത്മാവാണ് എന്ന് വെച്ചാല്‍ നാം ജീവന്‍ ആകുന്നു ജീവന് മരണമില്ലങ്കില്‍ പിന്നെ ആരാണ് ഇവിടെ മരിക്കുന്നത് .ഭക്ഷണം മൂക്ക് മുട്ടെ കഴിച്ച ഈ ശരീരത്തിന് നാശമുണ്ടാകും അതാമാവിനു നാശമില്ല.
ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.
മോക്ഷം കൊടുക്കാന്‍ ഒരു മനുഷ്യനും സാധിക്കില്ല ഉപനിഷിക്തുക്കള്‍ ഇതാണ് വക്തമാക്കുന്നത്.
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക് നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും ജീവിക്കുന്നു.ആ ശരീരമില്ലാത്തവര്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ ജീവിക്കുന്നു, ഒന്നോര്‍ക്കുക ജലത്തില്‍ ചത്തു പോയ പിതൃക്കള്‍ ആരും ഇല്ലത്രേ.
കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പിതാവിൻ്റെ പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ എന്നും ഉറപ്പില്ല.പിന്നെ എന്ത് കരുതി ബലി ഭക്ഷണമോരുക്കും?
നിങ്ങളുടെ മരിച്ചു പോയവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?
അപ്പോള്‍ ഈ ബലിവെക്കല്‍ രഹസ്യം ഒന്നറിയാൻ ശ്രമിക്കൂ .
അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അറിഞ്ഞത് പങ്കുവെക്കുന്നു .
മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.
മലിനമായ പലതും ഭൂമിയില്‍ വളമായി താഴും.നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.
ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത് മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ ശക്തമായി ഭൂമിയെ ശുദ്ധമായി കഴുകുന്നു. അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു?
കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.
അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം. പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.
ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ ദുർഗന്ധ പൂരിതമാകും ക്രെമേണ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും.
നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്. സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ കണ്ണിലും ഉപ്പുണ്ട് അത് കൊണ്ടാണ് കണ്ണുനീരിന് ഉപ്പുരസം ഉണ്ടാകാന്നത്. ഉപ്പിലുടുന്നവ പെട്ടന്ന് നശിക്കില്ലല്ലോ.
കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.
ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.
മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും . പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത് നാള്‍ ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും കര്‍ക്കിടകത്തില്‍ ട്രോളിംഗ് നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.
ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല ജനനം ജലത്തില്‍ നീന്തുന്ന മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍ സഹായിക്കുന്നത്. യോനിയിലൂടെ അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി പോയവരാണ് നമ്മള്‍.
പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന കണക്കേ കടലിലേക്ക് കുതിച്ചെത്തുന്ന മലിനമായ വെള്ളo കടലിന്റെ അവസ്ഥയെ താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു. ആഴക്കടലിലേക്ക് അധികം പോകാത്തവയാണ് ചെറു മീനുകള്‍. വന്‍ തിരമാലകളില്‍ പെട്ട് മിക്കതും മരിക്കും . മഴക്കാലത്ത്തീരങ്ങളില്‍ ഇവയുടെ തനതായ ഭക്ഷണം കുറയുന്നു. ശക്തമായ തിരകള്‍ കടലില്‍ തിമിര്‍ത്ത് പലതിനെയും അലക്കി പൊടിച്ചു കളയുന്നു . അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക് കാണാന്‍ പറ്റാത്തത്ര പൊടി രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ കാഴച്ചയെ ബാധിക്കുന്നു.
ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍ സാധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും കടലിലേക്ക് എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ് ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.
ഇനി മറ്റൊന്നുള്ളത് ഇതില്‍ നെയ്യും പഴവും ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന് ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും അരിയിലും നെയ്യ് പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച് കൊണ്ടേ താഴെ പതിക്കൂ.ഈ ക്രിയ കൊണ്ട് വളരെ സാവധാനം താഴേയ്ക്ക് പതിക്കുന്ന ഭക്ഷണം മീനുകള്‍ക്ക് പെട്ടന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
പാതി വെന്ത ചോറും നെയ്യും പഴവും എള്ളും കുഴച്ചാല്‍ ജലത്തില്‍ പൊങ്ങി കിടക്കും
കലങ്ങിയ വെള്ളത്തില്‍ കറുപ്പും വെളുപ്പും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും അതാണ് കറുത്ത എള്ളിനും വെളുത്ത പച്ചരി ചോറിനും ഈ ചടങ്ങില്‍ സ്ഥാനം കിട്ടാന്‍ കാരണം.
ഇവയെ സംരക്ഷിക്കാന്‍ അല്പ്പം ഭക്ഷണം ജലത്തില്‍ അര്‍പ്പിച്ചാല്‍ അത് നന്മയാണ്. പക്ഷേ അത് കടുത്ത ഭക്ഷണമാകരുത്. കുഞ്ഞു മീനുകള്‍ക്ക് തിന്നാന്‍ പാതി വെന്ത ഭക്ഷണം കൊടുക്കുക. ഇതിന് ജാതിയോ മതമോ നോക്കരുത്.
ഇതൊരു പ്രകൃതി സ്നേഹമാണ്.
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക.
നല്ലതും ചീത്തയും ദുഷിച്ചതുമായ ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.
നല്ലൊരു ശതമാനം അഴുക്കുകള്‍ ഭക്ഷിപ്പാന്‍ കാക്കയുടെ ശരീരത്തിന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന അരിപ്പയെന്ന കരള്‍ വളരെ വലുതാണ്.
ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.
പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .
പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല.
വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം.
മഴക്കാലം കരള്‍ വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.
പാവം കരിം ചുണ്ടിക്കാക്കയെ ആര് സഹായിക്കും.
കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ് വഴിയരുകില്‍ നിറയെ മലിനമായ ഭക്ഷണമുണ്ട്പക്ഷേ വശപ്പു മാറുന്ന വരെ മലിനം മാത്രം തിന്നാല്‍ കരളിന്റെ കാര്യo തകരും .. മലിന വസ്തുക്കള്‍ തിന്ന കാകന്‍ നമ്മുടെ വീട്ടില്‍ വന്നു വിശന്നു കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കുക.
കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം.
എന്നും കുളിക്കുന്ന ജീവിയാണ് കാക്ക.
വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ വട്ടം കൂടുന്ന ജീവിയാണ് കാക്ക.
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്നൊരു ജീവി വേറെയുണ്ടോ.
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക.
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു.
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍.
എന്ത് കൊണ്ടും മനുഷ്യനോട് സാമ്യതയുള്ളത് കൊണ്ട് ആത്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല.
പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക.
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി.
പക്ഷേ കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ ഇടയ്ക്കൊക്കെ ഈ ബലി തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.
ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല
മഹാഭാരതത്തിലെ പിതൃബലി
മഹാഭാരതത്തിലെ പന്ത്രണ്ടാം പർവ്വമാണ് ശാന്തിപർവ്വം. വ്യാസ മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വവും ഇതാണ്. കുരുക്ഷേത്രയുദ്ധത്തിൽ മരിച്ചുവീണവരുടെ ആത്മാക്കൾക്ക് ശാന്തിലഭിക്കുന്ന കഥാസന്ദർഭങ്ങൾ ഗ്രന്ഥകാരൻ ഈ പർവ്വത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആത്മാക്കൾക്കുള്ള ശാന്തിപൂജകൾ വർണ്ണിച്ചിരിക്കുന്നതിനാൽ ഈ പർവ്വത്തിനു ആ പേർ ലഭിച്ചു.
ധർമ്മപുത്രരുടെ നേതൃത്വത്തിൽ യുദ്ധത്തിൽ മരണമടഞ്ഞവർക്ക് പിതൃശുദ്ധികർമ്മങ്ങൾ എല്ലാം നിർവ്വഹിച്ചു. തുടർന്ന് ധർമ്മപുത്രർ രാജ്യാഭിഷിക്തനായി സ്ഥാനാരോഹണം നടത്തി. രാജ്യാഭിഷേകത്തിനുശേഷം ഒരിക്കൽ കുന്തിദേവി ധർമ്മപുത്രരെ കാണാനായി അവന്റെ കൊട്ടാരത്തിൽ എഴുന്നള്ളി. സങ്കടത്തോടെ അവർ കർണ്ണരഹസ്യം യുധിഷ്ഠിരനെ അറിയിച്ചു. കർണ്ണൻ തന്റെ ജ്യേഷ്ഠനാണന്നും, താൻ മൂലമാണ് ജ്യേഷ്ഠനായ കർണ്ണൻ കൊലചെയ്യപ്പെട്ടതെന്നും അറിഞ്ഞപ്പോൾ മഹാരാജാവ് ബോധരഹിതനായി നിലത്തുവീണു. മറ്റു സഹോദരന്മാരും ഇതിനോടകം അവിടെ എത്തിച്ചേർന്നു. അവരും കർണ്ണ രഹസ്യം മനസ്സിലാക്കി. കർണ്ണന്റെ പുത്രന്മാർ ഏവരും യുദ്ധത്തിൽ മരിച്ചിരിക്കുന്നതിനാൽ കർണ്ണനുവേണ്ടി ആരും ഇതുവരെ പിതൃകർമ്മങ്ങൾ നടത്തിയിട്ടില്ല എന്നുള്ള വിവരവും കുന്തി പാണ്ഡവരെ അറിയിച്ചു. പാണ്ഡവർ അഞ്ചുപേരും ചേർന്നു മൂത്തജ്യേഷ്ഠനുവേണ്ടി ബലിതർപ്പണം നടത്തുവാൻ കുന്തി അവരോട് അപേക്ഷിച്ചു.
പിറ്റേന്ന് തന്നെ കർണ്ണനുവേണ്ടി പാണ്ഡവർ അഞ്ചുപേരും ചേർന്ന് പിതൃബലി നടത്തി.
രാമായണത്തിലെ രണ്ട് പിതൃതര്‍പ്പണങ്ങൾ
അദ്ധ്യാത്മ രാമായണം കളിപ്പാട്ടിൽ രണ്ടിടത്ത് പിതൃതര്‍പ്പണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് എഴുത്തച്ഛൻ. അയോദ്ധ്യാ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും. താത നിയോഗത്താല്‍ വനയാത്രയിലായ സീതാശ്രീരാമലക്ഷ്മണന്മാരെ സന്ദര്‍ശിച്ച് രാജ്യഭാരം ഏല്‍ക്കാന്‍ ശ്രീരാമനെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ഭരതനെത്തി. ഭരതനില്‍നിന്നാണ് പിതാവ് ദശരഥന്റെ ദേഹവിയോഗ വാര്‍ത്ത രാമന്‍ അറിഞ്ഞത്. ഒരു സാധാരണ മനുഷ്യനെപ്പോലെ വിലപിച്ച രാമനെ ആശ്വസിപ്പിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച വസിഷ്ഠമുനിയുടെ മേല്‍നോട്ടത്തില്‍ രാമന്‍ തര്‍പ്പണക്രിയകള്‍ അനുഷ്ഠിച്ചതിനെ രാമായണത്തില്‍ ഇങ്ങനെ വിവരിക്കുന്നു. '
'മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ മന്ദേതരമുദകക്രിയയും ചെയ്താര്‍.
പിണ്ഡം മധുസഹിതംഗുലീസല്‍ഫല- പിണ്യാകനിര്‍മ്മിതാന്നം കൊണ്ടുവച്ചിതു യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്കും പിതൃക്കള്‍ക്കുമെന്നല്ലേ വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്‌നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം. അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും.''
അടുത്ത സന്ദര്‍ഭം രാവണന്റെ സീതാപഹരണത്തിനു ശേഷം സീതാന്വേഷണം നടത്തി വനത്തിലൂടെ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ ജടായുവെന്ന പക്ഷിരാജനെ കണ്ടെത്തുന്ന ആരണ്യകാണ്ഡത്തിലാണ്. സോദരന്‍ സമ്പാതിയുടെ മരണവാര്‍ത്തയറിഞ്ഞ ജടായു തനിക്കു വേണ്ടി സമ്പാതിയുടെ ഉദകക്രിയകളും തര്‍പ്പണവും ചെയ്യണമെന്ന് അപേക്ഷിച്ചു. രാമന്‍ അതു നിര്‍വഹിച്ചു. അതിനെ എഴുത്തച്ഛന്‍ ഇങ്ങനെ വിവരിക്കുന്നു.
''തല്‍ക്ഷണം കുളിച്ചു സംസ്‌ക്കാരവും ചെയ്തു പിന്നെ സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.''
ശാസ്ത്രീയമായി വലിയ അർത്ഥമൊന്നും
ചിലർ ഇത്തരം അനുഷ്ഠാനങ്ങളിൽ കാണില്ലായിരിക്കാം. എന്നാൽ ഇത്തരം സന്ദർഭങ്ങളും ചടങ്ങുകളും വലിയ ഒരു ദൗത്യമായാണ്, ഓരോരുത്തരുടെയും കടമയായാണ് നാം കാണേണ്ടത്.
അധികമറിയില്ലെങ്കിലും നമ്മൾ ജനിച്ചു വളർന്ന കുലത്തിന്റെ ഒരു സ്മരണ
പിന്നെ നമ്മളെ നമ്മളാക്കിയ പിതാമഹൻമാരോട് അവരുടെയും പിതാമഹാൻമാരോട്
മൺമറഞ്ഞു പോയ അറിഞ്ഞതോ അറിയാത്തതോ ആയ അനേകം ഗുരു കാരണവന്മാരോട്
ഒക്കെയുള്ള കടപ്പാടിന്റെയും കണ്ണി മുറിയാത്ത രക്ത ബന്ധങ്ങളുടെയും മങ്ങാത്ത മായാത്ത ഒരു ദീപ്തസ്മരണയാണത്.
അവർക്കു വേണ്ടി അകം നിറഞ്ഞ ആത്മാർത്ഥമായ സ്വയം സമർപ്പിതമായ ചില അർച്ചനകളാണത്.
അതാണ് ശരിക്കും പറഞ്ഞാൽ ഓരോ ബലിതർപ്പണവും .
ഇത് കൊണ്ട് എന്താണ് ഫലമെന്ന് ചോദിച്ചാൽ , അത് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിതലം നമ്മളിൽ ഓരോരുത്തരിലുമുണർത്തുന്നു എന്നത് തന്നെയാണ്.
ശരീരത്തിനും മനസ്സിനും കഴിയുന്ന കാലം വരെയും ഈ ആത്മീയകർമ്മം തുടരേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും ഉറച്ച് വിശ്വസിക്കണം.
ബലി തര്‍പ്പണം എന്തിന്?
നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ പൂര്‍വികരുടെതായ ഒരു ചൈതന്യം എപ്പോഴും ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് അംഗീകരിക്കുന്നുമുണ്ട്.
തന്ത്ര ശാസ്ത്രവും ഇത് പണ്ടേ പറഞ്ഞു തന്നിട്ടുണ്ട്.
വിശ്വാസം ഇല്ലാത്തവർക്ക് ഇതൊന്നും ചിലപ്പോൾ മനസ്സിലാവില്ല.
തമാശയായും തോന്നാം.
സത്യത്തില്‍ മരിച്ചവർക്ക് വേണ്ടിയല്ല, മരിക്കാത്ത അവരുടെ ചൈതന്യത്തിനു വേണ്ടി -
ഓർമ്മകൾക്ക് വേണ്ടി -
അവരുടെ സ്മരണകൾ പുതുക്കാൻ -
ആണ് ബലി ഇടുന്നത്.
മരിച്ചുപോയവര്‍ക്ക് വേണ്ടി എന്തിനാണ് അന്നം? എന്നതിലല്ല പകരം അവരുടെ ചൈതന്യധാര നമ്മിലേക്ക് നമ്മുടെ ഉള്ളിലെ ആത്മചൈതന്യത്തിലേക്ക്
പകർന്നു കിട്ടുന്നതിന് വേണ്ടിയാണ് എന്ന് തന്നെ ധരിക്കണം.
അതിനായാണ് ഓരോ ബലിദർപ്പണവും നടത്തേണ്ടത്...
നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെയും അമ്മയുടെയും ഓരോ സെല്ലില്‍ നിന്നാണല്ലോ
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ ചില genetic ഘടകങ്ങളും മറ്റനേകം ഘടകങ്ങളും തീർച്ചയായും ബന്ധപ്പെട്ടിരിക്കുന്നു...
ആധുനിക ശാസ്ത്രം പറയുന്നു ,
"ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറകൾ വരെയുള്ള ജീനുകള്‍ ഉണ്ടെന്നും ,
അതില്‍ തന്നെ 7 തലമുറകൾ വരെ സജീവമാണെന്നുമാണ്. "
.
നമ്മള്‍ ബലി ഇടുന്നത് 7 തലമുറകൾക്കും അതിനപ്പുറം അറിയപ്പെട്ടിട്ടില്ലാത്ത കേട്ടറിവു പോലുമില്ലാത്ത എത്രയോ തലമുറകൾക്കും വേണ്ടിയാണ്.
ആധുനിക ശാസ്ത്രം ഇത്
കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഈയൊരു വിശ്വാസം നാം അനുഷ്ഠിച്ചു വരുന്ന വാവുബലിക്ക് ഉണ്ടായിയിരുന്നുവെന്നതാണ് സത്യം ..
തലമുറകൾ കൈമാറേണ്ട ഒരാചാര അനുഷ്ഠാനമായി തന്നെ ഇതിനെ കാണണം. അടുത്ത തലമുറ ഇത് കണ്ട് പഠിക്കണം
ഈ അറിവ് ഊനം തട്ടാതെ അവർക്ക് തലമുറകൾ തോറും പകര്‍ന്നു കൊടുക്കാനുമാവണം
തന്‍റെ പൂര്‍വികരുടെ ചൈതന്യം തന്‍റെ ഉള്ളില്‍ അകം പൊരുളിന്റെ ഭാഗമായി തന്നെ ഉണ്ട് എന്ന അറിവ്‍ കൂടിയാണ് ഓരോ ബലിതർപ്പണവും കൊണ്ട് നമുക്ക് ഉറപ്പിക്കാനാവുന്നത്.
എന്താണ് ബലിദര്‍പ്പണക്രിയ ?
ബലി കര്‍മം ചെയുമ്പോള്‍ ആവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത്
സ്വന്തം ബോധത്തെ അല്ലെ ....
ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???
ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പോൾ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു ആത്മീയപൂജ തന്നെയാകുന്നു ഈ കര്‍മം.
ഇത് തന്നെയല്ലെ എല്ലാ ആത്മീയ വഴികളുടെ മാർഗ്ഗവും പിന്നെ ലക്ഷ്യവും !
എന്ത് കൊണ്ട് വാവിന് ബലി ഇടണം .?
ഗ്രഹണ സമയം പോലെ അല്ലെങ്കിലും ,
ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് .
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങളുമായി സ്വാധീനം ചെലുത്തുന്നുണ്ട്.
കൂടാതെ ശരീരത്തിലെ
ഇഡ ,പിംഗള സുഷുമ്ന നാഡികൾ
ഈ മണ്ഡലങ്ങളുമായി പരസ്പരം ബന്ധപെടുന്നു.
പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോന്നും , ഓരോ ശരീരത്തിലും നമ്മളറിയാതെ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഈ സമയത്ത് സുഷുമ്നയിലൂടെ ചില ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു. ,
ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ
സ്വാധീനിക്കുന്നു .
മാത്രമല്ല ചന്ദ്രന് മനസ്സുമായും ബന്ധം ഉണ്ട്.,
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ മനുഷ്യ മനസ്സിന്റെ , ബോധതലത്തിലും സ്വാധീനം ചെലുത്തുമെന്നതിൽ സംശയിക്കേണ്ട.
ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്
ഇതൊക്കെ വലിയ വിശ്വാസം തന്നെയാണ്
ആ വിശ്വാസങ്ങളിൽ ചില യുക്തികളും സത്യങ്ങളും ഉണ്ടെന്ന് തന്നെ ഉറപ്പിച്ച.
രാമായണത്തിലെ രണ്ട് പിതൃതര്‍പ്പണങ്ങ
അദ്ധ്യാത്മ രാമായണത്തില്‍ രണ്ടിടത്ത് പിതൃതര്‍പ്പണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് എഴുത്തച്ഛന്‍. അയോദ്ധ്യാ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും. താത നിയോഗത്താല്‍ വനയാത്രയിലായ സീതാശ്രീരാമലക്ഷ്മണന്മാരെ സന്ദര്‍ശിച്ച് രാജ്യഭാരം ഏല്‍ക്കാന്‍ ശ്രീരാമനെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ഭരതനെത്തി. ഭരതനില്‍നിന്നാണ് പിതാവ് ദശരഥന്റെ ദേഹവിയോഗ വാര്‍ത്ത രാമന്‍ അറിഞ്ഞത്. ഒരു സാധാരണ മനുഷ്യനെപ്പോലെ വിലപിച്ച രാമനെ ആശ്വസിപ്പിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച വസിഷ്ഠമുനിയുടെ മേല്‍നോട്ടത്തില്‍ രാമന്‍ തര്‍പ്പണക്രിയകള്‍ അനുഷ്ഠിച്ചതിനെ രാമായണത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ''മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ മന്ദേതരമുദകക്രിയയും ചെയ്താര്‍. പിണ്ഡം മധുസഹിതംഗുലീസല്‍ഫല- പിണ്യാകനിര്‍മ്മിതാന്നം കൊണ്ടുവച്ചിതു യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്കു പിതൃക്കള്‍ക്കുമെന്നല്ലേ വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്‌നാനംകഴിച്ചു പുണ്യാഹവും ചെയ്തഥ സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം. അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും.'' അടുത്ത സന്ദര്‍ഭം രാവണന്റെ സീതാപഹരണത്തിനു ശേഷം സീതാന്വേഷണം നടത്തി വനത്തിലൂടെ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ ജടായുവെന്ന പക്ഷിരാജനെ കണ്ടെത്തുന്ന ആരണ്യകാണ്ഡത്തിലാണ്. സോദരന്‍ സമ്പാതിയുടെ മരണവാര്‍ത്തയറിഞ്ഞ ജടായു തനിക്കു വേണ്ടി സമ്പാതിയുടെ ഉദകക്രിയകളും തര്‍പ്പണവും ചെയ്യണമെന്ന് അപേക്ഷിച്ചു. രാമന്‍ അതു നിര്‍വഹിച്ചു. അതിനെ എഴുത്തച്ഛന്‍ ഇങ്ങനെ വിവരിക്കുന്നു. ''തല്‍ക്ഷണം കുളിച്ചു സംസ്‌ക്കാരവും ചെയ്തു പിന്നെ സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.''
1. ഒരു എളിയ സംശയം.
ചോദിച്ച സംശയം എളിയതല്ല😁
2. നമ്മൾ മരിച്ചു കഴിഞ്ഞു ആത്മാവ് വേറെ ഒരു ജന്മം എടുക്കുന്നു എന്ന അറിവുണ്ട്.
അതു ശരിയായ അറിവാണ്. പിന്നെ ഒരു ജന്മം എന്നില്ല പല ജന്മവുമാകാം.
3. അങ്ങനെയെങ്കിൽ നമ്മൾ ആർക് വേണ്ടിയാണ് ബലിയിടുന്നത്?
ബലി നമുക്കു വേണ്ടിയാണ്. അടുക്കളയുള്‍പ്പെടെ ഗൃഹസ്ഥന്റെ ഗൃഹകര്‍മങ്ങളില്‍ അഞ്ചു തരം ഹിംസയുണ്ട്. ആ അഞ്ചു തരം ഹിംസയ്ക്കുള്ള പരിഹാരമാണ് പഞ്ചയജ്ഞം.
बल दाने എന്ന ധാതു അനുസരിച്ച് ദാനം എന്നാണ് ബലിക്കര്‍ഥം. അതും ക്ഷതിപൂര്‍തിക്കായുള്ള ദാനം (Compensation)
നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ ഫലം നമുക്ക് സ്വത്തിന്റെ രൂപത്തിലും മറ്റും അനുഭവത്തിലുണ്ട്. അവരുടെ ദോഷങ്ങളുടെ പങ്കോ? ....അത് നിത്യവും ബലി നല്കുമ്പോള്‍ പരിഹാരത്തിലേക്കു ഗണിക്കപ്പെടുന്നു.... അവര്‍ക്ക് ചെയ്യാൻ പറ്റാതെ പോയത് നാം അവര്‍ക്കു വേണ്ടി ചെയ്യുന്നു....പരമ്പരയിലെ ഉത്തരവാദിത്തമാണത്..... ഋഷികളോടുള്ളതു പോലെ പിതൃക്കളോടും....
4. അവർ വേറെ ഒരു ജന്മത്തിൽ ആയില്ലേ?
അതെ, അതുകൊണ്ടാണല്ലോ അവര്‍ക്ക് പരിഹാരം തുടരാനാവാത്തത്....അവര്‍ അവര്‍ക്ക് മുമ്പുള്ളവരുടെ പേരില്‍ ചെയ്തു വന്നതാണ്....ശരീരം വിട്ടതോടെ അവര്‍ക്ക് ബന്ധം തീര്‍ന്നു. പുതിയ ശരീരമെടുത്ത നാമാണ് അവരുടെ കര്‍മത്തിന്റെ തുടര്‍ച്ച നോക്കേണ്ടത്...
🙏🙏
ഇങ്ങനെ ചിന്തിക്കുക....നേരത്തെ എഴുതിയതു ചേര്‍ത്തു വായിക്കുക
പുസ്തകം ഇന്ത്യയില് എവിടെയും തപാലില് ലഭിക്കും 328 പേജ് വില 400 രൂപയാണ്.
വിശദ വിവരം താഴെ എഴുതിയട്ടുണ്ട്.\
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
താങ്കളുടെ വിലാസം കൂടി തരിക
ഫോണ് നമ്പരും പിന് കോഡും മറക്കാതെ എഴുതുക
നിങ്ങളുടെ വിലാസം8281404225 //// 9995033225 വാട്സ് ആപ്പിലോ ഇല്ലേല് gbudha303@gmail.com മെയില് ചെയ്യുക google pay 9995033225