2019 മേയ് 21, ചൊവ്വാഴ്ച

ഭാരത കലണ്ടര്‍

സായിപ്പിന്‍റെ കലണ്ടറും ഭാരതീയന്‍റെ കാലന്തരവും ?
ജോതിഷം പഠിക്കാതെ അതിനെ കുറ്റം പറയരുത്. വാസ്തു നോക്കാതെ വീട് വെക്കരുത്


 ഒരു വര്‍ഷം എന്നാല്‍  പത്തു മാസം മാത്രമായ ഒരു കാലഘട്ടം റോമാക്കാര്‍ക്ക്  ഉണ്ടായിരുന്നു  യൂറോപ്പില്‍ വെറും പത്തു മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ പന്ത്രണ്ടു മാസം രാജാവിനോ അവിടത്തെ ശാസ്ത്രത്തിനോ അറിവില്ലാരിരുന്നു . പന്ത്രണ്ടു മാസങ്ങളോ മുന്നൂറ്റി  അറുപത്തിഅഞ്ചേകാല്‍ ദിനങ്ങളോ അവരുടെ ചിന്തയില്‍ ഇന്നുമില്ല.  ഇന്നും നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു. ഈ ലോക മണ്ടത്തരം നമ്മളും ഗതികേട് കൊണ്ട് പിന്തുടരുന്നു .  .

അത് മനസിലാവണമെങ്കില്‍ നിങ്ങള്‍  വൈശാഖമാസത്തിലെ അത്ഭുതം അറിയണം .

BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെണ്ണമേ    യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.
 സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തി .ഇന്നും നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.

ലോകത്തില്‍ ഇന്നു വരെ തിരുത്താത്ത ഒന്നാണ് ഇന്ത്യന്‍  കലണ്ടര്‍.

യൂറോപ്പ്യന്‍ കലണ്ടര്‍ സായിപ്പ് പല  പ്രാവിശ്യo  തിരുത്തിയെന്നു കാണുമ്പോള്‍ മാത്രമേ  നമ്മുടെ ജ്ഞാനം നമുക്ക് ബോധ്യമാകൂ

നമ്മുടെ  നാട്ടിലെ കലണ്ടറില്‍ BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള  കലണ്ടറും സര്‍ക്കാര്‍അംഗീകരിച്ച ശകവര്‍ഷ  കലണ്ടര്റും  എടുത്താല്‍ ഒരത്ഭുതം ഉണ്ട്  എന്താണെന്ന് വെച്ചാല്‍ചൈത്ര മാസത്തിലെ ചിത്തിര നാളില്‍ മാത്രമേ   പൂര്‍ണ്ണ ചന്ദ്രനെ കാണാന്‍ സാധിക്കുകയുള്ളൂ    (പൗർണ്ണമി)  അതുപോലെ  വൈശാഖ  മാസത്തിലെ  വിശാഖം നക്ഷത്രത്തിൽ മാത്രമേ  പൗർണ്ണമിയെ കാണാന്‍ സാധിക്കുകയുള്ളൂ  ഇതു നമ്മുടെ മാത്രം കലണ്ടറിലെ മഹിമയാണ് .

   ചൈത്ര മാസത്തിലെ  പൗര്‍ണ്ണമി ഇന്നും എന്നും ചിത്തിര നാളില്‍ തന്നെ ആയിരിക്കും. ഭാരതത്തിലെ ജോതിഷവും ജോതിഷ കലണ്ടറും എന്നും മാറ്റമില്ലാതെ തുടരും.

പൗര്‍ണ്ണമി യുടെ അപ്പുറവും ഇപ്പുറവും ഉള്ള നാളുകള്‍ ആണല്ലോ അത്തവും ചോതിയും ഈ നക്ഷത്രത്തില്‍ പൗര്‍ണ്ണമി   കലണ്ടറില്‍ വരുന്നത് കണ്ടാലും . പൗര്‍ണ്ണമിയില്‍ ദൈര്‍ഘൃകൂടുതല്‍ചിത്തിരനക്ഷത്രത്തില്‍തന്നെയായിക്കും.


ഭ്രൂണത്തിലെ ശിശുവിനെ ആണ്‍ പ്രജയാക്കുന്ന ജോതിഷിയുടെ മിടുക്കിന്റെ  രഹസ്യo സത്യമാണ്.

  വഹ്നി മരത്തിലെ അരയാല്‍ വേരിന്റെ സത്ത് ഭക്ഷിപ്പാന്‍ കൊടുത്താല്‍ ഭ്രൂണം ആണ്‍ പ്രജയാകുന്നു. ഇതൊക്കെ ജോതിഷത്തിലെ ആയുര്‍വേദമാകുന്നു.
 ഇതിന്‍റെ സമയവും സന്ദര്‍ഭവും അറിയാന്‍ ജോതിഷം പഠിക്കണം .ജോതിഷം പഠിക്കാത്തവന്‍ അത് തെറ്റാണ് എന്ന് പറയരുത്.

 മേടത്തിലെ വിഷുവെന്നാല്‍ സൂര്യന്‍  ഭൂമധ്യത്തില്‍ ഉദിക്കുന്ന ദിവസമെന്ന് അറിയുക എന്ന് വെച്ചാല്‍ തെക്കോട്ടോ വടക്കോട്ടോ ചായാതെ അസ്സല്‍ കിഴക്ക് തന്നെ ഉദിക്കുമത്രേ  . ഇംഗ്ലീഷ്കാരും ഈ മാസമായ ഏപ്രിലിനെ  കിഴക്കിന്‍റെ വര്ഷം എന്ന് അര്‍ത്ഥംവെച്ചുള്ള ''ഈസ്റ്റ്‌ ഇയര്‍'' ആക്കി ആചരിച്ചു പോന്നു .

യൂറോപ്പ് മുഴുവനും പുതു വര്‍ഷമാസമായി  കൊണ്ടാടിയിരുന്നത് ഏപ്രില്‍ ഒന്നായിരുന്നു .  മാര്‍ച്ച്  25 മുതല്‍  ഏപ്രില്‍ ഒന്നിന് തീരുന്ന  ആഘോഷത്തോടെ ഏപ്രില്‍ ഒന്ന്    ആഘോഷിച്ചിരുന്നു എന്നത് ചരിത്രപരമായ തെളിവാണ്. 

   കപ്പല്‍ യാത്രയിലായിരുന്ന ബ്രിട്ടീഷ്  രാജാവിന്  ഒരു ഏപ്രില്‍ ഫസ്റ്റ് ആഘോഷിക്കാന്‍ സാധിച്ചില്ല  രാജാവ് തിരിച്ചു വന്നതോ  ഡിസംബര്‍ മാസത്തിലും  .  അധികാരം  കയ്യിലുള്ളത്കൊണ്ട് ഉടനെ ജനുവരി ഒന്നിന് വീണ്ടും   ആഘോഷo നടത്താന്‍ ഉത്തരവിട്ടു . രാജാവിന്‍റെ  ഈ ഉത്തരവ്  കൊണ്ടാടിയെങ്കിലും അധികാര ഗര്‍വ്വിന്റെ ഈ  ആഘോഷത്തിനെ  പലരും കളിയാക്കി .ഇളഭ്യനായ രാജാവ് ഇനിമുതല്‍പുതുവര്‍ഷപ്പിറവി ജനുവരി ഒന്നാം തീയതി   ആഘോഷിക്കാന്‍ ആജ്ഞാപിച്ചു .

നല്ലൊരു ശതമാനവും രാജാവിന്‍റെ ഈ ഉത്തരവിനെ അംഗീകരിച്ചില്ല അവര്‍ വീണ്ടും ഏപ്രിലിനെ വരവേറ്റു .കലി  മൂത്ത രാജാവ് ഏപ്രില്‍ ഒന്നാം തീയതി വിഡ്ഢികളുടെ ദിനമായി കൊണ്ടാടാന്‍ പെരുമ്പറ കൊട്ടിച്ചു . ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ജനം ചുമക്കണം അതാണ്‌ വിധി . അങ്ങിനെ ഏപ്രില്‍ ഒന്ന് വിഡ്ഢികളുടെ  ദിനവും  രാജാവിന്‍റെ അനീതിയാല്‍ ജനുവരിയൊന്ന്  പുതു  വര്‍ഷവുമായി മാറ്റപ്പെട്ടു .

രാജാവിന്‍റെ ഈ ഉത്തരവിനെ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു.  വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനത്തിനുവേണ്ടി  രാജാവ് പല ഇളവുകളും ചെയ്തു കൊടുക്കണം . വാഷിക പലിശ ബാങ്കിലെ ധന നിക്ഷേപകര്‍ക്ക് കൊടുക്കണം .ഭടന്മാര്‍ക്ക് പ്രത്യേക സമ്പത്ത് കൊടുക്കണം    ഓരോ വര്‍ഷവും രാജ്യത്തെ ബാങ്കിലെ നിക്ഷേപകര്‍ക്ക് ലാഭമായി നല്ലൊരു സംഖ്യകൊടുക്കണം. വീണ്ടും പുതുവര്‍ഷം കൊണ്ടാടിയാല്‍
ഖജനാവ് കാലിയാകും എന്നും ഉദ്യോഗസ്ഥര്‍   മുന്നറിയിപ്പ് കൊടുത്തു .

 .     കൊട്ടാരം ഉദ്യോഗസ്ഥന്‍ പറഞ്ഞത്  രാജാവിന് ബോധ്യo വന്നു. ഭീമമായ  ധനം ഖജനാവിന്  നഷ്ട്ടപെടും  രാജ്യത്തിന്‍റെ  അടിത്തറ ഇളകും    അത്കൊണ്ട് രാജാവ് പണമിടപാടുകള്‍ക്ക് അയിത്തം കൊടുത്തുകൊണ്ട്   ബാങ്കു നിയമങ്ങളെ  ജനുവരിയില്‍ നിന്നും മാറ്റി  ബുദ്ധിപൂര്‍വ്വം മുന്‍കാലങ്ങളായ ഏപ്രില്‍ ഒന്നായി ബാങ്ക് ഇടപാടുകളെ  നിലനിര്‍ത്തി  ഏപ്രിലിലെ    സാമ്പത്തിക  വാര്‍ഷികമാസത്തിന് മാത്രം  മാറ്റം കൊടുത്തില്ല. അത് അന്നും ഇന്നും ഏപ്രില്‍ ഒന്ന് തന്നെ രാജാവിന്‍റെ  വാശി കാരണം ജനുവരി നമുക്കും  പുതു വര്‍ഷമായി  .
 .
 ലോകത്ത് മേടം  ''ഏപ്രില്‍ '' ഒന്ന് അവനവന്‍റെ ലാഭവിഹിതം ഇല്ലാത്തവന് കൊടുക്കുന്ന ദിവസമാണ് .അതിന്‍റെ പിന്നാമ്പുറമാണ് വിഷുക്കൈനീട്ടം .

നമ്മുടെ നാട്ടിലെ രാജാക്കന്മാര്‍ക്ക് ജോതിഷം അറിയാമായിന്നു അതുകൊണ്ട്  ഒരു ഭരണാധികാരിയും കാലവും വര്‍ഷവും മാറ്റി ഓണത്തിനെ മേടമാസത്തില്‍ ആക്കിയില്ല എന്നത് ഭാഗ്യമായി കാണുക . ജോതിഷം സത്യമാകുന്നു.

സംസ്കൃതത്തിലെ '''കാലങ്ങളുടെ അന്തരങ്ങള്‍''' എന്ന വാക്കിനെ നാവു വഴങ്ങാത്ത സായിപ്പിന്  കാലാന്തരം എന്നുച്ചരിക്കാന്‍ സാധിക്കില്ല   നാവു വഴങ്ങാത്ത സായിപ്പും യൂറോപ്പും കാലാന്തരത്തെ   ''കേലെണ്ടാര്‍''   എന്ന് വിളിച്ചു.

 BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെണ്ണമേ  യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.
 സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തി .ഇന്നും നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.

ഭാരതത്തില്‍ ഇന്നും ഹോര ശാസ്ത്രം ഉണ്ട് ഭൂമിക്ക് സൂര്യനെ ഭ്രമണം ചെയ്യാന്‍ രണ്ടരനാഴിക ''  2. 2/1 നാഴിക = ഒരു മണിക്കൂര്‍ '' വീതമുള്ള ഇരുപത്തിനാല് മുഹൂര്‍ത്തങ്ങള്‍ വേണം  രണ്ടര നാഴികയുള്ള മുഹൂര്‍ത്തത്തിനെ .ജോതിഷത്തില്‍ ;;;'' ഹോര''''' എന്ന് വിളിക്കുന്നു . ഭാരതത്തില്‍ നിന്നും കിട്ടിയ ഈ അറിവിനെ  സായിപ്പും   ഹൌര്‍ hour എന്ന് വിളിച്ചു . ഹോര അങ്ങിനെ  ഔവര്‍  ആയി

 ഭാരതീയന്‍  ജനിച്ച നക്ഷത്രം ആണ് യഥാര്‍ത്ഥ പിറന്നാള്‍ ദിനമായി  എടുക്കുന്നത്    ആദ്യം  സായിപ്പ് ഈ സംസ്കൃതിയെ പുച്ചിച്ചുവെങ്കില്‍  ഇന്ന് യൂറോപ്പ് മുഴുവനും ഈ  ശാസ്ത്രത്തെ  അംഗീകരിച്ചു.

മറ്റൊന്ന്  AD-1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ യൂറോപ്പില്‍ ആരും ജനിച്ചിട്ടില്ല ആരും ചത്തിട്ടുമില്ല  ഒരു അപകടം പോലും യൂറോപ്പ്യന്‍  ചരിത്രത്തില്‍ നിങ്ങള്‍ക്ക് ഈ കാലയളവില്‍  കണ്ടെത്താന്‍ സാധിക്കില്ല .കാരണം അശാസ്ത്രിയമായ കലണ്ടര്‍ കാരണം  ആചാര   ആഘോഷ ദിനങ്ങള്‍ അമ്പേ തെറ്റിയത് കൊണ്ട് ഒരു സുപ്രപാതത്തില്‍ അവരുടെ  കലണ്ടറില്‍ തിരുകിക്കയറ്റിയതാണ്  ചരിത്രമില്ലാത്ത  മുന്‍പറഞ്ഞ പത്ത്   ദിനങ്ങള്‍

ചന്ദ്ര വര്‍ഷവും നക്ഷത്ര സഞ്ചാരാവും സൌരയൂഥത്തെ ആസ്പതമാക്കി സൌരവര്‍ഷവും കണക്കു കൂട്ടി  ഭാരതത്തിലെ  തുണിയുടക്കാത്ത താടിക്കാര്‍ കണ്ടു പിടിച്ച ജോതിഷ കലണ്ടര്‍ ഒരിക്കലും തിരുത്തേണ്ടി വരില്ല .

ദ്വദശ പ്രധയഛക്ര്‍മേകം ത്രിണി നഭ്യാനീ കഉതചികേത
തത്രാ ഹതാസ്ത്രിണി ശതാനി ശങ്കവ ; ശഷ്ട്ടി ഛഖീല അവിചാചലായഹ..

അഥര്‍വ്വ  വേദം 10 / 8/15/

പന്ത്രണ്ടു മാസങ്ങള്‍ സംവത്സരമാകുന്നചക്രത്തിന്‍റെ പിന്ഭാഗമാണ്--- മൂന്നു ഋതുക്കള്‍ നാഭികളാണ്--- മുന്നൂറ്റി അറുപതു ദിവസങ്ങള്‍ അഴികളാണ് . കാലം ചരിഞ്ഞും വളഞ്ഞും സഞ്ചരിക്കുന്നു .
വര്ഷം മുന്നൂറ്റി അറുപത്തിഅഞ്ചു  ദിനങ്ങള്‍ ഉണ്ടെന്നു അഥര്‍വ്വം പറയുന്നു
 അഥര്‍വ്വത്തില്‍ 13/3/8 ഭാഗത്ത് മുപ്പതു അഹോരാത്രങ്ങളും പതിമൂന്നു മാസങ്ങളും സൃഷ്ട്ടിച്ചവനെ ഭയപ്പെടണം എന്ന് പറയുന്ന മന്ത്രത്തില്‍ പന്ത്രണ്ടു വര്ഷം കൂടുമ്പോള്‍ അധിക ദിവസം ഉണ്ടാകുമെന്നും അതിനാല്‍ അതിനെ പതിമൂന്നു ആയി ഗണിക്കണമെന്നും പറയുന്നു.

സൂര്യ ദേവന്‍ ഇരുപത്തിനാല് കുതിരകളുള്ള തേരിലാണ് സഞ്ചരിക്കുന്നതെന്നും അത്  12+12 =24 മണിക്കൂര്‍ ആണെന്നും .മേടം ഒന്നിന് സൂര്യന്‍ ഭൂമിക്ക് നേരെ വരുമെന്നും പൂയം നാളില്‍ വിതച്ചാല്‍ പുഴുകുത്തുമെന്നും. ഞായര്‍ ഔവ്ഷധം കൊടുപ്പാന്‍ നല്ലദിനമെന്നും  പറയുന്ന മന്ത്രങ്ങള്‍  അഥര്‍വ്വത്തിലുണ്ട്  .

 ഋഗ്വേദത്തിലെ 5/40/5-6 മന്ത്രങ്ങളില്‍  സൂര്യ ഗ്രഹണം  പറയുന്നുണ്ട്  ഹേ സൂര്യ നിന്നെ ചന്ദ്രന്‍ ഇരുട്ടു കൊണ്ട് വളയുന്നു രേഖാഗണിതം അറിയാത്തവര്‍ അത് കണ്ടു അത്ഭുതപ്പെടുമെന്നും വിദ്വാന്‍ മാര്‍ക്ക് സൂര്യനെ തുരിയന്ത്രം കൊണ്ട് നോക്കാമെന്നും പറയുന്നു .

   രാമായണത്തില്‍  സൂര്യനിലെ കറുത്ത ഡോട്ടുകളെ കുറിച്ച് രാമന്‍  ല്ക്ഷ്മനോട്  പറയുന്നുണ്ട്  ശ്രി രാമന്‍ തുരീയന്ത്രമെന്ന ലെന്‍സ്   വിദ്യഉപയോഗിച്ചാണ്  മനസിലാക്കിയത്  . ഭാസ്കരആചാര്യരുടെ  തുരിയന്ത്ര നിര്‍മ്മിതി പഠിപ്പിക്കുന്ന സിന്ധാന്തശിരോമണി ഗ്രന്ഥം ഇന്നും നമ്മുടെ നാട്ടില്‍ പൊടി പിടിച്ചു കിടക്കുന്നു . മണ്ണുകള്‍ ഉരുക്കി ലെന്‍സ്‌ നിര്‍മ്മിക്കുന്ന രീതി മുതല്‍ വിമാനം പറത്തുന്നവന്‍ സൂര്യന് നേരെ കറുത്ത കണ്ണട ധരിക്കണമെന്ന് പറയുന്ന ഭാഗം വരെ അതില്‍  കാണുന്നു.

ജോതിഷം അത്ഭുതമായ ആയുര്‍വേദമാണ് ഭ്രൂണത്തിലെ ശിശുവിനെ ആണ്‍ പ്രജയാക്കുന്ന ജോതിഷിയുടെ മിടുക്കിന്റെ  രഹസ്യo സത്യമാണ്  ''വഹ്നി മരത്തിലെ അരയാല്‍ വേരിന്റെ സത്ത് ഭക്ഷിപ്പാന്‍ കൊടുത്താല്‍ ഭ്രൂണം ആണ്‍ പ്രജയാകുന്നു''.  ഇതൊക്കെ ജോതിഷത്തിലെ ആയുര്‍വേദമാകുന്നു.
 ഇതിന്‍റെ സമയവും സന്ദര്‍ഭവും അറിയാന്‍ ജോതിഷം പഠിക്കണം .ജോതിഷം പഠിക്കാത്തവന്‍ അത് തെറ്റാണ് എന്ന് പറയരുത്.

റോമാക്കാരുടെ കണക്കു പ്രകാരം  ഭൂമി ഉണ്ടായിട്ട്  വെറും ആറായിരം  വര്‍ഷമേ ആയിട്ടുള്ളൂ BC 4004 ഫെബ്രുവരി 26 രാവിലെ ഒമ്പതു മണിക്ക് ഭൂമി ഉണ്ടായതായി പറയുന്നു .ലോകം ഭരിച്ച ബ്രിട്ടനും അങ്ങിനെയാണ് വിശ്വസിച്ചത് .ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ പാവം  ഗലീലിയോ എന്ന ചിന്തകനെ   സായിപ്പ്  തൂക്കി കൊല്ലുകയും  ചെയ്തു.

'''.ചക്രാണസ; പരിണാഹം പ്രഥിവി ''    ഭൂമി ചക്രം പോലെ  എന്ന ഋഗ്വേദം 1/33/8  മന്ത്രം 'റോമാക്കാര്‍ക്കും അറിയില്ലായിരുന്നു . ഹിരണൃന മണിനാ ശുംഭു മനാഹ ;  നഹിന്വോനാ സസ്തി തിരുസ്ഥ......  ഇതിന്‍റെ പകുതി ഭാഗം  ഇരുട്ടാണ്‌......  പരിസ്പര്‍ശോ ആദധാത്  സൂര്യേണ ;അത് സൂര്യനെ ആധാരമാക്കിയാണ് കറങ്ങുന്നത് ;

   സത്യങ്ങള്‍ മനസിലാക്കിയപ്പോള്‍  യൂറോപ്പ്യന്‍മാര്‍ പത്തു മാസമുള്ള കലണ്ടര്‍ തിരുത്താന്‍ തുടങ്ങി..  ആയതിനാല്‍ കലണ്ടര്‍ ശരിയാക്കാന്‍  AD-1582 ഒക്ടോബര്‍ മാസത്തില്‍ സായിപ്പ്  പത്തു ദിവസങ്ങള്‍ കൂടി  തിരികി ക്കയറ്റി എന്നിട്ടും ശരിയായില്ല    BC 753-ലാണ് റോമക്കാര്‍ വര്‍ഷങ്ങള്‍ ഗണിക്കാന്‍ തന്നെ  തുടങ്ങിയത്  . അവരുടെ ഒരു  വര്‍ഷത്തിന് വെറും  304 ദിവസo   മാത്രമേ ഉണ്ടായിരുന്നുള്ളൂ.


. നക്ഷത്ര സമൂഹത്തെ  മനസിലാക്കി നിര്‍മ്മിച്ചതാണ് നമ്മുടെ കലണ്ടര്‍  ഇന്നും നമ്മുടെ കലണ്ടറില്‍ ചൈത്ര മാസത്തിലെ ചിത്തിര നാളില്‍ ഇനിയും പൂര്‍ണ്ണ ചന്ദ്രനെ കാണാന്‍ കഴിയും നിങ്ങള്‍ ഈ വര്‍ഷത്തിലെ അതായത് ഇതെഴുതുന്ന  രണ്ടായിരത്തി ഇരുപതിലെ ഏപ്രില്‍ മാസം  ആ സുദിനം ഈ വരുന്ന ഏപ്രില്‍ എട്ടാം തീയതി ആകുന്നു .അന്ന് ചിത്തിര നാള്‍ ആകുന്നു  രണ്ടായിരത്തി പത്തൊമ്പതില്‍ ആ സുദിനം  ഏപ്രില്‍ 19 ഉം 2018-ല്‍ ഏപ്രില്‍ 30 ഉം കടന്നു പോയ വര്ഷം കൂടി  ബാക്കി നോക്കിയാല്‍

2017 april 11ചിത്തിര
2016 april  22 ചിത്തിര
2015 april 04 അത്തം
2014 april 15 ചിത്തിര
2013 april 25 ചിത്തിര
2011april 18  ചിത്തിര
2010 april 28 ചോതി
2008 april 20 ചിത്തിര

ദൈര്‍ഘൃകൂടുതല്‍ചിത്തിരനക്ഷത്രത്തില്‍തന്നെ


.BC 753 നു മുന്‍പ്  ആഗസ്റ്റ്‌ മാസവും ജൂലെയ്‌ മാസവും ഉണ്ടായിട്ടില്ല .മാര്‍ച്ച് / ഏപ്രില്‍ /മേയ് / ജൂണ്‍ / ജനുവരി / ഫെബ്രുവരി / സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / ഇങ്ങിനെ പത്തെണ്ണത്തില്‍ ഒതുക്കിയിരുന്നു . ഇതില്‍ '''സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / '' ഈ  നാലെണ്ണം സംസ്കൃതത്തിലെ  വെറും എണ്ണല്‍ സംഖ്യകള്‍ മാത്രം .അതും സംസ്കൃതത്തിനോട് സാമ്യമുള്ള  .സപ്തം എന്ന ഏഴും.. ആഠ് എന്ന എട്ടും .നവം എന്ന ഒന്‍പതും.. ദശം  എന്ന പത്തും ആണെന്നറിയുക . നമ്പര്‍ എന്നാല്‍ അക്കം എന്നാണല്ലോ ആയതിനാല്‍  ''ബര്‍'' എന്ന വാക്കും  ചേര്‍ത്തു .എല്ലാത്തിന്‍റെയും കൂടെ ;;ബര്‍'''  ചേര്‍ത്തു എന്നല്ലാതെ വേറെ കഴമ്പോന്നും ഇല്ലത്രേ.

നമ്മുടെ മാസങ്ങളില്‍ പേരുകള്‍ക്ക് നിരവതി അടിസ്ഥാനങ്ങള്‍ ഉണ്ട്   മിഥുനം നല്ല മഴ ലഭിക്കും ഇണകള്‍ മഴ ഏറെ ഇഷ്ട്ടപെടുന്നു  യുവ മിഥുങ്ങള്‍ രതി ആസ്വദിക്കാനുള്ള മാസമാണ് മിഥുനമാസം  . അതുപോലെ  മഴ തിമിര്‍ത്തു പെയ്യുന്ന  കര്‍ക്കിടകത്തിനും ചില വിശേഷങ്ങള്‍ ഉണ്ട്  .മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകം രാശിയിലേക്ക് സൂര്യന് നീങ്ങുമ്പോള്‍ .  രോഗങ്ങള്‍ ഉണ്ടാകും അഗ്നി ഹോത്രങ്ങള്‍ ചെയ്യണം  പ്രാണയാമം ചെയ്യാനും കാല പ്രദേശം കണക്കാക്കി പഴങ്ങളോ  പച്ചിലകറിയോ  കഴിക്കാനും ജോതിഷത്തില്‍ വിധിക്കുന്നുണ്ട് .

സീസര്‍ ജൂലിയാസ് റോമാ രാജ്യം  ഭരിക്കുമ്പോള്‍  ആചാരങ്ങള്‍ മാസം തെറ്റി വരുന്നത് കണ്ടപ്പോള്‍ മണ്ടത്തരം തിരുത്തണമല്ലോ അങ്ങിനെ  ഒരു മാസം കൂടി വേണമെന്ന ആശയം ജനിച്ചു   പതിനൊന്നാം മാസം  വേണമെന്ന ആശയം വീണ്ടും കലണ്ടറില്‍ തിരുകി .   ആ  മാസത്തിനു  തന്‍റെ പേര് കൊടുത്ത്  ജൂലൈ എന്ന്  ചേര്‍ത്തു  പതിനൊന്നു മാസമാക്കി . കഷ്ട്ടം മാസങ്ങള്‍ പന്ത്രണ്ടാണ് എന്നൊന്നും അന്നും റോമ സാമ്രാജ്യത്തിന് അറിവില്ലായിരുന്നു .

  ജൂലിയാസ് വധിക്കപെട്ടു.
 ശേഷം മകന്‍റെ  മകനായ ആഗസ്റ്റ്‌ രാജാവായി .അന്നും കലണ്ടര്‍ കൃത്യമായിരുന്നില്ല .മാസം പന്ത്രണ്ടു ആക്കണമെന്ന് കൊട്ടാരം ശാസ്ത്രഞ്ജര്‍ ഉപദേശിച്ച പ്രകാരം .രാജാവ് പുതിയൊരു മാസം കൂടി ഇറക്കുമതി ചെയ്തു അതിനു ജൂലിയാസിന്റെ പേരക്കിടാവായ   ആഗസ്റ്റ്‌ രാജാവ് തന്‍റെ    പേര്  കൊടുക്കുകയും ചെയ്തു . അങ്ങിനെ മുത്തച്ഛനും  മകനും ലോക  കലണ്ടറില്‍ സ്ഥാനം പിടിക്കുകയും .ഒരു വര്‍ഷത്തിനു 365 ദിവസം ഉണ്ടെന്നു അവര്‍ വിശ്വസിക്കുകയും  ചെയ്തു .
സൂര്യനെ ആരാധിച്ചിരുന്ന റോമ ചരിത്രത്തിന്‍റെ പിന്നാമ്പുറത്തില്‍ കിഴക്ക് ഉദിക്കുന്ന സൂര്യന് നേരെ അവരും കൈകൂപ്പിയിരുന്നു .

കലണ്ടറില്‍ രണ്ടു മാസം ചേര്‍ത്തപ്പോള്‍ സപ്തംബര്‍ എന്ന അവരുടെ ഏഴാം മാസം ക്രമം തെറ്റി ഒന്‍പതാം മാസമായി എട്ടാം മാസമായ  നവം+ മ്പര്‍ പത്തായി   ഒന്‍പത് പതിനൊന്നായി   ദശംമ്പര്‍  പന്ത്രണ്ടും ആയി മാറ്റി ..

എന്നിട്ടും റോമാക്കാര്‍ക്ക് കലണ്ടര്‍ തിരുത്തേണ്ടി വന്നു കാരണം ഒരു വര്‍ഷം 365 അല്ലല്ലോ 365 +/25 കാല്‍ ദിനം കൂടി  ഉണ്ടല്ലോ. ഈ കണക്കു
ഇതു  മനസിലാക്കാന്‍  യൂറോപ്പിലെ ശാസ്ത്ര ചിന്തകര്‍ക്ക്‌  ആയിരം വര്ഷം വേണ്ടി വന്നു  1582 AD യില്‍ വീണ്ടും കലണ്ടര്‍ തിരുത്തി 

    ഏപ്രില്‍ മാസത്തില്‍   കിഴക്ക് ഉദിക്കേണ്ട സൂര്യന്‍  വീണ്ടും തെക്കോട്ട്‌ ചായാന്‍ തുടങ്ങിയത്  ശ്രദ്ധയില്‍പ്പെട്ടത് കാരണം AD  1582 ഒക്ടോബര്‍അഞ്ചാം തീയതി  വെള്ളിയാഴ്ച ആയിരുന്നു   ബോധപൂര്‍വം  അഞ്ചാം തീയതിയെ പതിനഞ്ചാം തീയതി വെള്ളിയാഴ്ച ആക്കി മാറ്റി മറിച്ചു ..

അടുത്ത രസം  1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ ആ നാട്ടില്‍ ഒരുത്തനും ജനിച്ചിട്ടില്ല ചാത്തട്ടുമില്ല . ഈ പത്തു നാളില്‍ ഒരു ചരിത്രവും റോമ സാമാര്‍ജ്യത്തില്‍    തപ്പി നോക്കിയാല്‍ കിട്ടില്ല.

എന്‍റെ നാട്ടിലെ കലണ്ടറില്‍ BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ എടുത്താല്‍   വൈശാഖമാസത്തിലെ പൌര്‍ണ്ണമി ഇന്നും എന്നും ചിത്തിര നാളില്‍ തന്നെ ആയിരിക്കും  അതാണ്‌ ഇവിടത്തെ കോണകം ധരിച്ചവര്‍ ഉണ്ടാക്കിയ  കലണ്ടറിന്റെ ഗുണം . അതാണ്‌ ഭാരത ശാസ്ത്ര  ചിന്തകള്‍ ഭാരതീയന്‍ കണ്ട് പിടിച്ചത്  എല്ലാം കൃത്യമാണ് 

 യൂറോപ്പ്യന്‍ കലണ്ടര്‍ നമ്മുടെ  നാട്ടിലെ യുക്തി വാദികള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ .അതാണ്‌ മറ്റൊരു ഡിങ്കന്‍  കോമഡി ..

ഇതിനെയാണ് ഗ്രിഗേടിയന്‍ കലണ്ടര്‍ എന്ന് വിളിക്കുന്നത്‌ .അവസാനം ഗ്രിഗേടിയന്‍ കലണ്ടറിനെ ബ്രിട്ടനും  1752-ല്‍ തിരുത്തേണ്ടി വന്നു .

സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചു നടന്ന സായിപ്പ് കാലം മാറിയ വസ്തുത മറന്നു പോയി . ലോകത്തെ ഈ വിശേഷങ്ങള്‍ ഒന്നും തന്നെ മേക്കാളയുടെ പ്രഭുക്കന്മാര്‍ മനസിലാക്കിയില്ല ..1582-ല്‍ യൂറോപ്പ് പത്ത് ദിവസം കൂട്ടി ചേര്‍ത്തു  .  അപ്പോള്‍ വാശിക്ക് സൂര്യന്‍ ഉദിക്കാത്ത നാടെന്നു പറയുന്ന ബ്രിട്ടനും  1752 -ല്‍ പതിനൊന്നു ദിവസം കൂട്ടേണ്ടി വന്നു .

1752 -ല്‍  സെപ്തംബര്‍ 3ന്  വേൃഴാഴ്ച ദിനം  ആയിരുന്നു അതിനെ പതിനാലാം തീയതി വേൃഴാഴ്ച എന്നാക്കി മാറ്റപ്പെട്ടു. പതിനൊന്ന് ദിവസം ഒരു സുപ്രഭാതത്തില്‍ ചുമ്മാ   അങ്ങട് കൂട്ടി   എന്ന് വെച്ചാല്‍ 1752 സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ  ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആരും ചത്തതായോ പ്രസവം നടന്നതോ ആയ രേഖ ഉണ്ടാകില്ല വിഡ്ഢികളുടെ കലണ്ടര്‍ ആണത്  . ഒന്ന് കൂടി ചിന്തിച്ചാല്‍  2020 -ല്‍  നിന്നും 1752 കുറച്ചാല്‍ 268 കിട്ടും അതായത് സായിപ്പിന്‍റെ ഈ  കലണ്ടര്‍ ജന്മം കൊണ്ടിട്ടു  വെറും 268 വര്‍ഷമേ ആയിട്ടുള്ളൂ എന്നതാണ് പരമ സത്യം .


ഒരു വര്ഷം 365 ദിനം ഉണ്ടല്ലോ ചന്ദ്ര മാസo ഇരുപത്തിയേഴു ദിനം ആണല്ലോ 27 നെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചാല്‍ 324 കിട്ടും 365-324 = 41 കിട്ടുന്നു മുന്നൂറ്റി അറുപത്തി അഞ്ചില്‍ നിന്നും മുന്നൂറ്റി ഇരുപത്തിനാല് കുറച്ചാല്‍ ഒരു മണ്ഡലം ആയി അതാണ്‌ നമ്മുടെ നാല്പത്തിഒന്ന് വൃതം നമ്മുടെ കലണ്ടറിന് യുക്തിയുണ്ട് .

ANILVAIDIK 8281404225

2019 മേയ് 15, ബുധനാഴ്‌ച

കിണറും അടുക്കളയും . വസ്തു ശാസ്ത്രം. / anilvaidik / VASTHU


ഭാഗം 47



 വീട് നിര്‍മ്മിക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനം എവിടെയാണ് വേണ്ടത് ?

കാറ്റിന്റെ ദിശയും മലിന വസ്തുക്കളുടെ നിര്‍മ്മാജനവും കണക്കിലെടുത്ത് വേണം കിണറിനുo അടുക്കളയ്ക്കും  സ്ഥാനം നിര്‍ണ്ണയിക്കാന്‍ .


കേരളത്തില്‍ അടുക്കള വടക്ക് കിഴക്കേ മൂലയില്‍ വേണം തൊഴുത്തും കിണറും തമ്മില്‍ ഏറെ  അകലം വേണം  കിഴക്കും  പടിഞ്ഞാറും വായു സഞ്ചാരത്തിനായി അടുക്കളയില്‍  ജനല്‍ സ്ഥാപിക്കണം   കാറ്റ് കുറവുള്ള  ഇടങ്ങളില്‍  വിസ്താരം കൂട്ടേണ്ടി വരും  കാറ്റ് വീശുന്ന ദിശ കൂടി  നോക്കിയാണ്  അടുക്കള നിര്‍മ്മാണത്തിലെ വാസ്തു  ശാസ്ത്രം നിര്‍ണ്ണയിക്കുന്നത്  പടിഞ്ഞാറ് നിന്ന് കാറ്റ് വീശാന്‍ സാധ്യതയുള്ള കേരളത്തില്‍ അടുക്കള കിഴക്ക് ആകണം അതേ ശാസ്ത്രം  ദീപുകളില്‍ ഫലിക്കില്ല . 

കടലോര പ്രദേശങ്ങളില്‍  അടുക്കളയുടെ ജനല്‍ മാത്രം പോര  വായുവിനെ പുറംതള്ളാന്‍  ചിമ്മിണി എന്ന പുകക്കുഴല്‍ വേണ്ടിവരും.എങ്കില്‍ തന്നെയും അടുക്കള കിഴക്കിനെ അഭിമുഖീകരിച്ചേ നിര്‍മ്മിക്കാവൂ. അടുക്കളയുടെ  മുഴുവന്‍ വസ്തുതകളും വാസ്തു  ശാസ്ത്രവും  കേരളത്തില്‍ ചില ഭാഗങ്ങളില്‍ വേണ്ടി വരില്ല.

വാസ്തു പുരുഷൻ എന്ന് പറഞ്ഞാൽ ദേവനോ പിശാചോ അല്ല വാസ്തു എന്നാൽ വസിക്കുന്ന ഇടം എന്നാകുന്നു  .പുരുവന്നാൽ അനന്തമായി കിടക്കുന്നതു എന്ന് മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂ  പുരു ലോകമെന്നും ഷം ശയനം ചെയ്യുന്ന എന്ന അർത്ഥവും എടുത്താൽ ശയിക്കാൻ അനുയോജ്യമായ സ്ഥലം എന്നേ  വാസ്തു പുരുഷന് അർഥം കൊടുക്കാൻ പാടുള്ളൂ.

അടുക്കള എവിടെ വേണം എന്നൊക്കെ യുക്തി സഹജമായി പലരും ചോദിക്കാറുണ്ട് .ഒരിക്കലൊരു  യുക്തി വാദി സ്ഥാനം കാണാന്‍ വന്ന പുരോഹിതനുമായി തര്‍ക്കത്തിലായി കാരണം പ്ലാനില്‍  അടുക്കളയുടെ സ്ഥാനം പടിഞ്ഞാറ് ആണ് കാണിച്ചിട്ടുള്ളത് അതൊരു  ഗൌരവമേറിയ ചര്‍ച്ചയിയ്ക്ക് വഴിമരുന്നിട്ടു   ആചാര്യന്‍ ഉറച്ച നിലപാടെടുത്തു  .
അടുക്കള   കിഴക്ക് വടക്കേ മൂലയ്ക്ക് തന്നെ വേണം പിന്നെ  തെക്ക് കിഴക്കും ആകാം  !!

യുക്തി വാദി അല്പ്പം പരിഹാസത്തോടെ വീണ്ടും ചോദിച്ചു
ഇല്ലെങ്കില്‍ എന്താണ് സ്വാമി ഉണ്ടാകുന്നത് ?

''''''''''''അതോ സ്ഥാനം മാറിയാല്‍ അന്ന പൂർണ്ണേ ശ്വരി കോപിക്കും ..
ഇതു കേട്ട് ഊറി ചിരിച്ച് യുക്തന്‍ കലിയിളകി ആക്രോശിക്കുന്നു  ; അത്രെയുള്ളോ ഹോ സമാധാനമായി !!

എല്ലാ  പുരോഹിതന്‍മാരും  അല്പ്പം മനോ വിഷമത്തോടെ ഇതൊക്കെ കേള്‍ക്കും എന്നിട്ട് സ്വയം സന്തോഷിക്കും കാരണം വാസ്തു പുരുഷനിലൊരു   ശാസ്ത്രമുണ്ട് അത് തിരിച്ചരിഞ്ഞവരാണ് നമ്മള്‍  അതാണ്‌ നമ്മളെ മുന്നോട്ടു നയിക്കുന്നത് .



മുകളില്‍ കൊടുത്ത സംഭാഷണത്തിന് തുല്യമായ പലതും എനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.കുറ്റം പറച്ചില്‍ മനുഷ്യകുലത്തിന്റെ തറവാട്ടില്‍ ജനിച്ച ആദ്യ സഹോദരനാകുന്നു. പക്ഷേ എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം അതൊന്നു വിശദമായി വിവരിക്കാന്‍ പെട്ടന്ന് സാധിക്കില്ല .

അടുക്കള നിര്‍മ്മിക്കുമ്പോള്‍ വീടിന്റെ വടക്കോ തെക്കോ ആകാം. വടക്ക് കിഴക്കുള്ള ഭിത്തിയോട് ചേര്‍ന്ന് വേണം അടുക്കള നിര്‍മ്മിക്കാന്‍ . സൂര്യനു അഭിമുഖമായി  നിന്നു വേണം പാചകം ചെയ്യേണ്ടത്.അടുക്കളയില്‍ നിന്നും സൂര്യനെ നോക്കിയാല്‍ മറയില്ലാതെ കാണണം .  സൂര്യ രശ്മി അടുക്കളയില്‍ എത്തണം . ചതുരത്തിലുള്ള വീട് പണിയുമ്പോള്‍ അടുക്കള   അല്പ്പം കൂടി മുന്നിലേക്ക്‌ നീട്ടി   പണിതാല്‍  പുകയും കരിയും  വീട്ടില്‍ ഉണ്ടാകില്ല മുന്നിലേക്ക്‌ നീട്ടി പണിതാല്‍   വീടിനു മുന്‍പില്‍ വരുന്നവരെ അടുക്കളയില്‍ നിന്നാല്‍ കാണാന്‍ സാധിക്കുകയും ചെയ്യും.

അടുക്കള പണിയുന്നതിലെ ശാസ്ത്രം വളരെ മഹത്തരമെന്നോ ആധുനിക ശാസ്ത്രമെന്നോ  പറയുന്നില്ല അതിലെ നല്ല വശം കാണാതെ പോകരുത് .

മനുഷ്യന്‍ സാത്വിക    ഭക്ഷണം കഴിക്കണം നല്ല മനസുള്ളവര്‍ തന്നെ  പാചകം ചെയ്യണം പാചകക്കാരന്‍  നല്ല ഹൃദയത്തിനുടമ ആണെങ്കില്‍ പോലും മലിനമായതും  ദുര്‍ഗന്ധമുള്ളതുമായ  സ്ഥലത്ത് ഭക്ഷണം കഴിക്കാലോ നിര്‍മ്മിക്കലോ  പാടില്ല. നല്ല ഭക്ഷണമാണ് ആരോഗ്യം തരുന്നത് പാചകക്കാരന്‍റെ മാനസികനില പോലെയാണ് ഭക്ഷണത്തിന്‍റെ രുചികൂടുന്നത്  .   തലച്ചോറിന്റെ വളര്ച്ചയടക്കമുള്ള  ഭക്ഷണം പാചകം ചെയ്യുന്നതില്‍ പാചക മുറിക്ക് അല്പം ശാസ്ത്രം നോക്കിയേ തീരൂ.  ശാസ്ത്രമെന്നു തോന്നിയ  ചിലതൊക്കെ പറയാനുണ്ട്  കേരളത്തില്‍ അടുക്കള  വടക്ക് വശത്ത്‌ വന്നാല്‍ നല്ലതാണ്  .

എല്ലാ അടുക്കളയ്ക്കുo  കരി പിടിച്ചൊരു  ജനല്‍ പടിഞ്ഞാറ് വശത്ത്‌  ഉണ്ടാകുമല്ലോ പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും പുറത്തുനിന്നും  നോക്കിയാല്‍ അയാളുടെ  മുഖത്തും പുകയും ചൂടും അടിക്കും .നിങ്ങളുടെ അടുക്കളയിലേക്ക് എത്തി  നോക്കിയാല്‍ മുഖം പൊള്ളും എന്നാരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ സന്തോഷിക്കുക കാരണം അത്തരം  അടുക്കള വായുവിനെ പുറംതള്ളുന്നു . അങ്ങിനെ ചൂടുംപുകയും പുറത്തു പോകുന്നതാണ് നല്ല അടുക്കളയുടെ മാതൃക. 

കേരളത്തില്‍ കൂടുതലും കാറ്റ് വീശുന്നത് പടിഞ്ഞാറ് നിന്നാണ് അറബിക്കടല്‍ .പടിഞ്ഞാറ് ദിക്കില്‍ നിന്നും ഇടതടവില്ലാതെ കാറ്റിനെ കിഴക്കോട്ട് സഞ്ചരിപ്പിക്കുന്നു.

അധി ശക്തമല്ലെങ്കിലും വളരെ കുറഞ്ഞ കാറ്റിന്റെ  സഞ്ചാരം കേരള
ക്കരയില്‍ പടിഞ്ഞാറ് നിന്നും കിഴക്കിനെ ലക്ഷ്യo വെച്ച് എന്നും ഉണ്ടാകും. കേരളത്തിന്റെ ഭൂ പ്രുകൃതി അങ്ങിനെയാണ്.


അപ്പോള്‍ തീയുടെ  കിഴക്കിന് അഭിമുഖമായി  നിന്നാല്‍ നല്ല പോലെ ചൂട് ലഭിക്കും ഒപ്പം പുകയും സഹിക്കേണ്ടി വരും  . പടിഞ്ഞാറ് നിന്നാല്‍ പുക സഹിക്കെണ്ടിവരില്ല പക്ഷേ  ചൂടു കുറവായിരിക്കും .

മഞ്ഞു കാലത്ത്  കരിയില കത്തിച്ചു തീ കായുമ്പോള്‍  കിഴക്ക് നിന്ന്  ലഭിക്കുന്നത്ര  ചൂട് പടിഞ്ഞാറ് നിന്ന് കിട്ടില്ല.

ഇതു മനസിലാക്കിയ കാരണവന്മാര്‍ തീ നന്നായി ലഭിക്കാന്‍ കിഴക്ക് ഭാഗത്ത് ആദ്യo സ്ഥാനം പിടിക്കുന്നു . തീ ആളികത്തിയാല്‍ ചൂട് സഹിക്കാതെ  നില്‍പ്പ് പടിഞ്ഞാറോട്ട് മാറ്റും   അതായിരുന്നു അന്നത്തെ തീ കായുന്നതിന്റെ അകം പൊരുള്‍ .


ഇനി ആഴക്കടലില്‍ എന്നും നടക്കുന്നൊരു ദുഷ്ക്കര്‍മ്മമുണ്ട്. മലിന വസ്തുക്കള്‍ കപ്പലില്‍ കൊണ്ട് വന്നു തള്ളുന്നുണ്ട്  . ഈ ഭീമമായ മാലിന്യത്തിന്റെ ദോഷവും കിഴക്ക്  താമസിക്കുന്ന  പ്രദേശവാസികള്‍ സഹിച്ചു കൊള്ളണം കാരണം കടല്‍കാറ്റ് കരയിലേക്കേ വീശൂ.

അത് കൊണ്ട് വാസ്തുവിദ്യയില്‍ വീടിന്‍റെ  പടിഞ്ഞാറും തെക്കും വടക്കും   മാലിന്യo തള്ളരുത്  കേരളത്തിൽ   മലിന വസ്തുക്കള്‍  തെക്ക് കിഴക്ക്  ഭാഗത്ത്  നിര്‍മ്മാജനം ചെയ്യുക  മൃത ദേഹം പോലും തെക്കു വശത്തു  ദഹിപ്പിക്കാന്‍ കാരണം വടക്കു വശത്തുള്ള  കിണറിനെ മലിനത്തില്‍ നിന്നും രക്ഷിക്കുക എന്നത്  കൂടിയുണ്ട്  തൊഴുത്തിനും  തെക്കിനാണ് സ്ഥാനം .

പശു തൊഴുത്തിലെ ഗന്ധവും   ചാണകത്തിലെ മലിനവും കിണറുകളിൽ  എത്താതിരിക്കാനും  തൊഴുത്തുകള്‍ക്കും   തെക്ക് കിഴക്കായിരുന്നു സ്ഥാനം. അടുക്കളയും തൊഴുത്തും ഒരേ ദിക്കില്‍ വരരുത് .കിണറിനും  തൊഴുത്തിനും നിഛിത   അകലം കൊടുത്തെ തീരൂ . ഷേക്ത്രത്തിലെ തിടപ്പിള്ളിയെന്ന  അടുക്കള തെക്ക് വശത്ത്‌ വരാന്‍ കാരണം . അമ്പത്തില്‍ മൃഗങ്ങളെ വളര്‍ത്തലില്ല  പശു തൊഴുത്തില്ല ഷേക്ത്ര പരിസരത്ത്  സംസ്കരണവും പാടില്ല മാത്രമല്ല   വടക്ക് വശത്തുള്ള ഓവുചാല്‍  കൂടി കണക്കിലെടുത്താണ് ഷേക്ത്രത്തിന്‍റെ തിടപ്പിള്ളി നിര്‍ണ്ണയം   നിര്‍മ്മാല്യങ്ങള്‍ ഓവ് ചാലിലൂടെയാണല്ലോ പുറത്തു വിടുന്നത് ആയതിനാല്‍ ഷേക്ത്ര  അടുക്കള തെക്ക് ഭാഗം ആക്കാം . ഈ ഷേക്ത്ര  നിയമങ്ങള്‍ പാലിക്കാമെങ്കില്‍ അടുക്കള തെക്ക് വശത്താകാം

കാറ്റ് പടിഞ്ഞാറ് നിന്നും കിഴക്കോട്ടു കൂടുതല്‍ വീശുമെങ്കില്‍ /
കാറ്റിനു അഭിമുഖം നിന്നാല്‍ കൂടുതല്‍ ചൂട് കിട്ടുമെങ്കില്‍ /
അടുക്കള പടിഞ്ഞാറ് ഭാഗം പണിയരുത്.

കാരണം അടുപ്പില്‍ നിന്നും ഉണ്ടാകുന്ന തീപ്പൊരി ആളൊരു വില്ലനാണ് !!തീപ്പൊരിയും!! ചൂടുള്ള വായുവും നേരെ മുഖത്തു തട്ടുന്നു.

 മുഖത്തു സ്ഥിരമായി അഗ്നിഏറ്റാല്‍ മനസ്സുഖം കുറയും  മുഖo കരിവാളിക്കും ജലദോഷം എന്നും ശല്യം ചെയ്യും  തീയില്‍ നിന്നും സുന്ദരമായ നിങ്ങളുടെ മുഖം രക്ഷിക്കാന്‍ കാറ്റിന് എതിര്‍ വശം നിന്ന് പാചകം ചെയ്യണം.ആയതിനാല്‍ വടക്ക് പടിഞ്ഞാറ് അടുക്കള നിര്‍മ്മിക്കുക   മാത്രമല്ല ചില വിറകു കത്തിയാല്‍ കൂടുതല്‍ കാര്‍ബണ്‍ ഉണ്ടാകുന്നു അത് ശ്വസിച്ചു ആസ്തമ  മുതലായ ശ്വസന ബുദ്ധി മുട്ടുകള്‍ ഉണ്ടാകും.
മലകള്‍ ഉള്ളിടം  അടുക്കളയ്ക്ക്  മാറ്റങ്ങള്‍ വേണ്ടി വരും ചില സ്ഥലങ്ങളില്‍ കിഴക്കന്‍ കാറ്റാണ് കൂടുതലും വീശുക.

ഇനി മറ്റൊന്ന് മത്സ്യ മാംസാദികള്‍ വറുത്തും പൊരിച്ചും ഭക്ഷിക്കുന്നവരാണ് ഒട്ടു മിക്ക മനുഷ്യരും വീട്ടില്‍ എന്താണോ പാചകം ചെയ്യുന്നത് അതിന്റെ ഗന്ധം പുറത്തു പോകണമെങ്കില്‍ നമ്മുടെ അടുക്കളയിലേക്ക് അടിക്കുന്ന വായു സഞ്ചാരത്തിന് എതിരെ പാടില്ല. അത് കൊണ്ട് അടുക്കള കിഴക്കോട്ട് ദര്‍ശനം കൊടുത്ത്  കിഴക്ക് പടിഞ്ഞാറ്  നിര്‍മ്മിക്കുക.
അങ്ങിനെ പണിതാല്‍ അടുക്കളയില്‍ പോലും മണങ്ങളൊന്നും തങ്ങി നില്‍ക്കില്ല അടുക്കളയില്‍  നിന്നും ഉണ്ടാകുന്ന എല്ലാ ഭക്ഷണ ഗന്ധങ്ങളെയും   പടിഞ്ഞാറ് നിന്നു വീശുന്ന കാറ്റ് നിര്‍മ്മാജനം ചെയ്യും '

പിന്നെ എന്താണ് ;; ഈ അന്നപൂര്‍ണ്ണ ഈശ്വരി  കോപിക്കും എന്നുള്ള വിശ്വസം പറഞ്ഞു പരത്തുന്നത്.

ഹാവൂ.. ഞാന്‍ തോറ്റു പക്ഷേ അതിലും ഒരു സംഗതിയുണ്ട് സാറേ. ഭക്ഷണത്തിന് ഏഴു ഈശ്വര അവസ്ഥകള്‍ ഉണ്ട് .രസം രക്തം മാംസം മേദസ്  അസ്ഥി മജ്ജ ശുക്ലം .അന്നത്തിന്റെ പൂര്‍ണ്ണതയാണ് ബീജം ആ ശുക്ലത്തില്‍ പൂര്‍ണ്ണത ഉണ്ടാകില്ല .ബീജമാണ് അന്നത്തിന്റെ പൂര്‍ണ്ണ ഈശ്വര അവസ്ഥ .ഏഴാമത്തെ വിശേഷണം ഉണ്ടാകില്ലെങ്കില്‍ ആദ്യാവസ്ഥയായ ദഹന വെവസ്ഥയിലും തടസ്സം നേരിടുന്നു . 


ഭക്ഷണം പാചകം ചെയ്യുന്ന പണ്ടാരിക്ക്  പൊതുവേ വിശപ്പ്‌ കുറവാണ്. പാചകം ചെയ്യുന്ന സ്ത്രികളും ഭക്ഷണം അധികം കഴിക്കാറില്ല  ഒട്ടു മിക്ക പാചകക്കാര്‍ക്കും കുടവയറുണ്ട് അല്ലെങ്കില്‍ തീരെ മെലിഞ്ഞവരാണ് അങ്ങിനെയാണ്   നമ്മുടെ രുചിയുടെ കലവറ മേളക്കാര്‍.

മുളക് കത്തിയാല്‍ അതിന്റെ ഗുണം ശ്വസനം കൊണ്ട് ആമാശയത്തില്‍ എത്തി ചുമ വരുമെങ്കില്‍ കിലോക്കണക്കിന് നെയ്യും മറ്റും പാചകo ചെയ്യുമ്പോളും ഇതേ ഗുണ ദോഷങ്ങള്‍ വായുവിലൂടെ ആമാശയത്തില്‍ എത്തും.

ഉമിനീര്‍ കലര്‍ന്ന ഭക്ഷണം പെട്ടന്ന്‌ ദഹിക്കും മൂക്കിലൂടെ ഭക്ഷിച്ചാല്‍ ഉമിനീര്‍ ഉണ്ടാകില്ല .അങ്ങിനെ നാമറിയാതെ നമ്മളില്‍ എത്തുന്ന ഭക്ഷണം ദഹിക്കാന്‍ താമസിക്കും .ഇതു കുടവയറിനു കാരണമാകും അള്‍സര്‍ ഉണ്ടാകും .അല്ലെങ്കില്‍ മെലിയും.

പഞ്ചഭൂത തത്വം  എല്ലാ അടുക്കളയിലും ഉണ്ടാകണം  പക്ഷേ സ്ഥാനം തെറ്റിയ അടുക്കളയില്‍ ഇതു അല്പ്പം കുഴപ്പം കൂട്ടുന്നു എന്ന് മാത്രം .
ഒന്ന് കൂടി വിശദമാക്കുന്നു!!

നിങ്ങളെ ഹോട്ടലിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ കറികളുടെ ഗന്ധം പുറത്തു വിടുന്ന. ഇതു കടുത്ത വിഷ ദ്രവ്യങ്ങളാണ് അത് നിങ്ങളില്‍ കൊതി ജനിപ്പിക്കുന്നു ഉമിനീര്‍ ഗ്രന്ഥിയെ കബിളിപ്പിക്കപെടുന്നു   ആ സമയം വിശപ്പല്ല ജനിക്കുന്നത് കൊതി എന്ന വികാരമാണ്.

 പ്രകൃതി ഉണ്ടാക്കുന്ന വിശപ്പില്‍ മാത്രമാണ് ഉമിനീര്‍ ഗ്രന്ഥി കൂടുതല്‍ സജ്ജമാകുകയുള്ളൂ . ആ സമയം ഹോട്ടലിനു മുന്നില്‍ ആത്മസംയമനം  പാലിക്കുക ഇല്ലെങ്കില്‍ സമ്മാനമായി അള്‍സറോ കുടവയറോ കിട്ടും .

അടുക്കളയുടെ  സ്ഥാനം തെറ്റിയ നിങ്ങളുടെ വീട്ടിലും മുറികളില്‍ ഭക്ഷണ ഗന്ധം പരക്കുന്നു 
വീട്ടിലെ അംഗങ്ങള്‍ക്ക് നാവില്‍ കുരുക്കള്‍ ഉണ്ടാകുന്നു .
കാലങ്ങളോളo ഈ അവസ്ഥ തുടര്‍ന്നാല്‍ ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നുദഹനo കുറയുന്നു   . വിശപ്പ്‌ കുറയുന്നു ഷീണം കൂടുന്നു 'കുടവയര്‍ തള്ളിയ മെലിഞ്ഞ മനുഷ്യ രൂപം ഉണ്ടാകുന്നു .
അത് കൊണ്ട് നിങ്ങള്‍ ഇരിക്കേണ്ട സ്ഥലത്ത് നിങ്ങള്‍ ഇരിക്കണം .അടുക്കളയെ ഇരുത്തേണ്ട സ്ഥാനത്ത് അടുക്കള തന്നെ ഇരിക്കണം . അവിടെ പട്ടിക്കൂട് ഉണ്ടാക്കിയിട്ട് എന്ത് നേട്ടം?

ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചവനോട് സനാതന ധര്‍മ്മത്തിന്‍റെ ഭാഷയില്‍  ഭാഷയില്‍ ഇനിയും പറയും .നിന്റെ ഭവനത്തെ വാസ്തു പുരുഷന്റെ പത്നി കോപിച്ചിരിക്കുന്നു.
ഇപ്പോ നിങ്ങളെ അന്നത്തിന്റെ പൂര്‍ണ്ണ ഈശ്വരി  കോപിച്ചിരിക്കുന്നു. അനുഭവിക്കുക .അന്ന പൂര്‍ണ്ണേശ്വരിയെ നമഹ;


വീട് മുഴുവനും ഭക്ഷണശകലങ്ങള്‍ നിറഞ്ഞു ദുഷിച്ച വായു  ഉണ്ടാകുന്നു ഈ ഗന്ധം ആ വീട്ടിലെ അംഗങ്ങള്‍ക്ക്   തിരിച്ചറിയാന്‍ സാധിക്കില്ല . പുറമേ നിന്നു വരുന്നവര്‍ നിങ്ങളുടെ സ്വപ്ന ഭവനത്തെ കുറ്റം പറയും .മൂക്കുണ്ടായിട്ടും അതിന്റെ ഗുണം നിങ്ങളില്‍ നിന്നും പോയിരിക്കുന്നു. നിങ്ങളിപ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറി മൂക്കന്‍ രാജാവാണ് .

ശരിക്കും  നിങ്ങളെ വായു ദേവനും അകലം പാലിച്ചിരിക്കുന്നു  .അത് കൊണ്ട് അഗ്നിഹോത്രം നടത്തണം എന്നും എനിക്ക് പറയേണ്ടി വരാറുണ്ട് വായു ഭഗവാനെ ത്രിപ്തനാക്കാന്‍  ഇനി ഇതേ മാര്‍ഗ്ഗ മുള്ളു സ്ഥാനം മാറിയ അടുക്കള യുള്ളവര്‍ അഗ്നിഹോത്രം നടത്തി ആരോഗ്യo കാത്തു കൊള്ളട്ടെ .

ANILVAIDIK 9995033225 /8281404225
  

അഗ്നിഹോത്രം

..അഗ്നിഹോത്രo .. വിറക് നെയ്യില്‍ കത്തിയാല്‍ ഫോര്‍മിലിനോട് തുല്യമായ ജൈവ രാസ വസ്തു ഉണ്ടാകും അത് അണുക്കളെ കുറയ്ക്കും അഗ്നിയില്‍ ഔവ്ഷധങ്ങള്‍ കത്തിയാല്‍ ഗ്രഹ അന്തരീക്ഷം ശുദ്ധമാകുകയും . അതിന്‍റെ ഗുണങ്ങള്‍ ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തില്‍ സുഖം പ്രദാനംചെയ്യുന്നഎങ്ങിനെ ചെയ്യാം ... /8'' ഇഞ്ചു നീളത്തില്‍ വിറകു കീറി എടുക്കുക കഴിയുന്നത്ര എളുപ്പം കത്താന്‍ പാകത്തില്‍ വീതി കുറച്ചു വിറകു ഉണ്ടാക്കുക . ശേഷം നല്ലപോലെ വിറകു ഉണക്കുക മുപ്പതു ഗ്രാo ഔഷധ പൊടിയെടുത്ത് പത്തു തുള്ളി നെയ്യിലും തേനിലും ശര്ക്കരയിലും കുഴച്ചു ഹോമകുണ്ഡത്തില്‍  തീ നന്നായി കത്താന്‍ അനുവദിക്കുകശേഷം കുഴച്ച പൊടി  അല്പ്പം വീതം ആളുന്ന അഗ്നിയില്‍ അര്‍പ്പിക്കുക. പുകയാനുള്ള അവസരം ഇല്ലാതാക്കുക നെയ്ത്തുള്ളികള്‍ അഗ്നിയില്‍ ഒഴിച്ചാല്‍ തീ ആളിക്കത്തും .വിറകിനായി / പ്ലാവ് / മാവ് / നെല്ലി / ചമത / വേങ്ങ / ആര്യവേപ്പ് / ചന്ദനം / എന്നിവ ഉപയോഗിക്കാം /തീ എളുപ്പം കത്താന്‍ തിരി നൂലില്‍ കര്‍പ്പൂരവും നെയ്യും കുഴച്ചു കത്തിച്ചാല്‍ വിറകിനു പെട്ടന്ന് തീ പിടിക്കും. ദേവദാരു പെട്ടന്ന് തീ പിടിപ്പിക്കാന്‍ ഉപയോഗിക്കാം ഇതിനായി ഹോമകുണ്ഡം നിര്‍മ്മിക്കണ മെന്നില്ല ഹോമകുണ്ടത്തിനു പകരം പഴയ ഓട്ടു പാത്രമോ മണ്‍ചട്ടിയോ ഉപയോഗിക്കാം . . തീ നന്നായി കത്തണം പുകയാന്‍ അനുവദിക്കരുത് ഉണങ്ങിയ വിറകിന് പുക കുറയുംനല്ല രീതിയില്‍ തീ കൊണ്ടാല്‍ രോഗശമനം ഉണ്ടാകുംകനലില്‍ ദേവദാരം, / ജഡമാഞ്ചി ശര്‍ക്കര പുകയ്ക്കുക. ANIL VAIDIK 9995033225   

ANILVAIDIK 9995033225