2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

എന്‍റെ മഹാഭാരതം



ഗാന്ധാരിയുടെ ദുഷ്ട്ടതയും   ശകുനിയിലെ കൃഷ്ണ ഭക്തിയും 

ഗാന്ധാരി   ഭര്‍ത്തസ്നേഹവും ബഹുമാനവും     ലോകത്തിനു കാണിച്ചു കൊടുത്തത്  കണ്ണുകള്‍ മുറുകെ കെട്ടിയാണ്  കാലില്ലാത്ത അവസ്ഥയാണ് ഭര്‍ത്താവിനു  വന്നതെങ്കില്‍ അവര്‍ സ്വയം  അംഗവൈകല്യം  വരുത്തുമായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരിക്കലും അതുണ്ടാകില്ല.

മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ കൃഷ്ണന്‍ ചോദ്യം ചെയ്യുന്നുണ്ട്  .

കാഴച്ചയില്ലാത്തവര്‍ക്ക്  കണ്ണുള്ളവര്‍ വഴികാട്ടിയാകണം കണ്ണ് മൂടിക്കെട്ടുകയല്ല വേണ്ടത്  സ്വയം സൃഷ്ട്ടിച്ച അന്ധകാരം അഴിച്ചു  ധൃതരാഷ്ട്ടരെ കൂടുതല്‍  ശുശ്രൂഷിക്കണം    ഗാന്ധാരിയുടെ ഈ അന്ധകാരം കൃഷ്ണന്‍ ചോദ്യം ചെയ്തു .

തെറ്റുകള്‍ ചൂണ്ടി കാണിച്ചിട്ടും ഗാന്ധാരി അത് തുടര്‍ന്നു

കൃഷണനിലെ ഈശ്വര മഹത്വം അറിഞ്ഞിട്ടും അവിടെയും ഗാന്ധാരി അന്ധത കാണിച്ചു .ആയതിനാല്‍ നൂറു പുത്രന്മാരിലും ധര്‍മ്മാന്ധത  ബാധിച്ചു.
ചില കുലങ്ങള്‍ അങ്ങിനെയാണ് സഹോദരനായ ശകുനിക്കും ഗാന്ധാരത്തിലെ അന്ധത്വം ഏറെ  ബാധിച്ചു.

 തന്‍റെ ഓരോ നീക്കങ്ങളും തിരിച്ചറിയുന്ന കൃഷ്ണനില്‍  ഈശ്വരന്‍ ഉണ്ടെന്ന് അര്‍ജ്ജുനനു മുന്‍പേ മനസിലാക്കിയതും ശകുനിയാണ്  നിരവധി യോദ്ധാക്കളെ വീഴ്ത്തിയ  ശകുനിയുടെ  മായ പ്രയോഗം മനസിലാക്കിയതും മായ മാധവന്‍ തന്നെ. ശകുനിയുടെ മായമന്ത്രങ്ങള്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല അതറിഞ്ഞ കൃഷ്ണനിലെ ഈശ്വരത്വം  ശകുനി തിരിച്ചറിഞ്ഞു .

തേര്‍ തെളിക്കുന്നതില്‍ കൃഷന് തുല്യമായിരുന്നു ശകുനി കുതിരയുടെ ശാസ്ത്രവശങ്ങള്‍ ശകുനിയുടെ ജന്മവാസനയാണ് അതെഗുണമുള്ള മറ്റൊരാള്‍ ഉണ്ടായാലേ താന്‍ കൊല്ലപ്പെടുകയുള്ളൂ അങ്ങിനെയൊക്കെ  ശകുനിയും കരുതി പക്ഷേ കുതിരയുടെ അതെ ശാസ്ത്രം ഗ്രഹിച്ച സഹദേവനനാല്‍ ശകുനി കൊല്ലപ്പെട്ടു ഒരെതിര്‍ശക്തി എല്ലായ്പ്പോഴും പ്രപഞ്ചത്തില്‍ ഉണ്ടാകും . 

  വേടനാല്‍ നിന്‍റെ അവസാന നിമിഷം ഉണ്ടാകട്ടെ  എന്ന  ഗാന്ധാരി ശാപo കേട്ട  കൃഷ്ണന്‍ ഗാന്ധാരത്തോട്  പറയുന്നു അമ്മേ  എന്‍റെ ഭാവി ഭൂതം എല്ലാം നിങ്ങള്‍ മനസിലാക്കിയല്ലോ  ഭാവി വചനം പോലും നിങ്ങളിലെ ജോതിഷി തിരിച്ചറിഞ്ഞു നിങ്ങള്‍ വേദം അറിഞ്ഞവര്‍ തന്നെ പക്ഷേ ധര്‍മ്മം  അതുപയോഗിക്കാന്‍ പഠിച്ചില്ലെന്ന് മാത്രം .

വേടന്റെ അമ്പ് എന്നിലെ ശരീരത്തെ കിടത്തും  അതും നിങ്ങള്‍ക്ക് അറിയാം .പക്ഷെ അതിലും നീചമായ ഒരു ശരീര നഷ്ട്ടം എനിക്ക് തരാന്‍ നിങ്ങള്‍ക്കാവുമോ  . ശരീരം ഉപേക്ഷിക്കാന്‍ ഉള്ളതാണ് എന്‍റെ ആത്മാവിനെ നിങ്ങള്‍ക്കെന്ത്  ചെയ്യാന്‍ സാധിക്കും .

ഇതിലും നീചമായ  മരണം ഞാന്‍ ആഗ്രഹിക്കുന്നു . അത് തരാന്‍ സാധിക്കുമോ.

വേടന്‍റെ അമ്പിനു   പകരം ക്രൂര ജന്തുവിന്‍   അമ്പിനാല്‍ എന്‍റെ ജീവനെ പുറംതള്ളാന്‍ സാധിക്കുമോ എന്‍റെ വിധി വേടനാല്‍ സാധ്യമാണ് അതില്‍ മാറ്റം വരുത്താനാര്‍ക്കും   സാധിക്കില്ല .

 ദേവനും മനുഷ്യനായി ജനിക്കേണ്ടി വരും   മര്‍ത്തൃന്‍ എന്നാല്‍ മരിക്കാന്‍ ജന്മമെടുത്തവന്‍ എന്നതറിഞ്ഞുകൊണ്ട്   തന്നെയാണ് ജീവിക്കേണ്ടത് പക്ഷെ എന്‍റെ കര്‍മ്മഭാഗം  കഴിയാതെ മരിക്കില്ല അതിനു മുന്‍പോ പിന്‍പോ ജീവെനെടുക്കാന്‍ കാലനും സാധിക്കില്ല .

ഗാന്ധാരിക്ക്  ഇത്തരം  ശാപ വാക്കുകള്‍ പറയേണ്ട അവസ്ഥ വന്നു ചേരില്ലായിരുന്നു

സോഹോദര സ്നേഹം എന്തെന്ന് ഗാന്ധാരിയമ്മ  മനസിലാക്കിയില്ല.
ശകുനിക്ക്  നിന്നോടുള്ള സഹോദരി  സ്നേഹമാണ് ഈ യുദ്ധത്തിനുള്ള കാരണം. 

സഹോദര സ്നേഹത്തിന്‍റെ മകുടോദാഹരണം നിന്‍റെ സോദരന്‍ ശകുനിയാണ്.

അന്ധത സ്വയം ചമഞ്ഞു  ശിശ്രൂക്ഷയില്‍  ഗാന്ധാരിയിലെ അന്ധകാരo പാണ്ഡവരിലെ സഹോദര ബന്ധം തിരിച്ചറിഞ്ഞില്ല  .

ഭര്‍ത്ത സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണമായി ഗാന്ധാരിയെ  അറിവുള്ളവര്‍ പുകഴ്ത്തില്ല മറ്റുള്ളവരില്‍ വൈകല്യം  വരുമ്പോള്‍ നമ്മള്‍ കൈവല്യമാകണം ഭര്‍ത്താവിനു കാല്‍ നഷ്ട്ടപെട്ടാല്‍ ഭര്‍ത്താവിനു  മരണം സംഭവിച്ചാല്‍  ഒപ്പം  ഭാര്യയും മരിക്കരുത്‌   അത് മക്കളെ ബാധിക്കും   ധര്‍മ്മമല്ലത്  അതൊക്കെ  ഗാന്ധാരിക്ക് സാധിച്ചില്ല.

 ജീവിതകാലം മുഴുവനും നിങ്ങള്‍ അന്ധത ഇഷ്ട്ടപെട്ടു അത്  നിങ്ങളുടെ ഭര്‍തൃസ്നേഹo  കൊണ്ടായിരുന്നു അത്തരം സ്നേഹത്തെ  എതിര്‍ക്കുന്നില്ല  .വധുവായതിനു ശേഷം  അദ്ദേഹം കാണാത്തത് നിങ്ങളും കാണേണ്ടെന്നു ഉറപ്പിച്ചത് ഭര്‍തൃസ്നേഹം തന്നെ

 പിന്നീട് എന്തിനാ മുഖം മൂടിയഴിച്ചു യുദ്ധഭൂമിയില്‍ വന്നു അതില്‍ ഭര്‍ത്താവിനോടുള്ള പ്രതിഞ്ജ മറന്നുവോ തോന്നുന്നതെന്തും ധര്‍മ്മമല്ല.

മഹാഭാരത ചിന്തകള്‍ ചര്‍ച്ചകള്‍ കൂടുതല്‍ ചിന്തകള്‍ക്കും പഠനത്തിനും വേണ്ടി എഴുതുന്നത്‌ ഇതൊന്നും മഹാഭാരത കൃതികളില്‍ ഉള്ളതല്ല തര്‍ക്ക ശാസ്ത്രത്തിനായി എഴുതിയത് മാത്രം.

ANILVAIDIK 8281404225 മഹാഭാരതം  ചര്‍ച്ചകള്‍ തുടരട്ടെ



 



     

THENGU തെങ്ങ് തേങ്ങ ചിരട്ട

ഓരോ ചിരട്ടയിലും  ആലേഖനം ചെയ്തോരു  തെങ്ങിനെ പ്രകൃതി വരച്ചു വെച്ചിരിക്കുന്നു.എല്ലാ ചിരട്ടയിലും തെങ്ങിന്‍റെ ചിത്രമുണ്ട് .



 എല്ലാവരും അടുക്കളയില്‍ പോയി ചിരട്ടകള്‍ പരിശോദിക്കുക നാളെ  മുതല്‍ കരിക്ക് കഴിക്കുമ്പോള്‍ അവിടെ നെടു നീളം വെട്ടിയ കരിക്കിനുള്ളില്‍  നിങ്ങള്‍ക്ക്‌ തെങ്ങിനെ കാണാം പൊക്കിള്‍  കൊടിയെ കാണാം തലച്ചോറിനെ കാണാം.

ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യന്‍ ഷീണിക്കും എല്ലാ  ജന്തുക്കളും മെലിയും പക്ഷേ വൃക്ഷങ്ങള്‍ മെലിയില്ല. നമ്മുടെ  തെങ്ങ് ആദ്യ വളര്‍ച്ചയില്‍  തടിക്കും പിന്നീടത്  വളരും തോറും  മെലിയും കാതല്‍കൂടുന്തോറും ഉറപ്പ് കൂടുകയും തടി വണ്ണം കുറയുകയും ചെയ്യും. ഇളം കരിക്കും തേങ്ങയോട് അടുക്കുന്തോറും മെലിയും.


ചിരട്ട ഇറച്ചിയില്‍ ചേര്‍ത്താല്‍ മാംസം വെന്തു അലിഞ്ഞു പോകും മൂത്ത ഇറച്ചി  പെട്ടെന്ന് വേകുവാന്‍  ചിരട്ട മുരിങ്ങ മരത്തൊലി   ചേര്‍ത്തു വേവിക്കുക.

 തേങ്ങയ്ക്ക് ശ്രിഫലം എന്നാണു സംസ്കൃതനാമം

ശ്രി എന്നാല്‍ ബുദ്ധിയെന്നും  ഫലം എന്നാല്‍  ഗുണം ലഭിക്കുന്നത് എന്നും അര്‍ഥം ലഭിക്കും .

ഭാരതത്തിലെ ഇശ്വര സങ്കല്‍പ്പത്തില്‍ വിദ്യാദേവത സരസ്വതിയാണ്.  എന്നിട്ടും വിദ്യാ മന്ത്രത്തില്‍ ഈ ദേവിക്ക് ഗണപതിയുടെ അത്ര    സ്ഥാനമില്ല .എന്നിട്ടോ വിദ്യാ മന്ത്രം  ശിവപുത്രനായ ഗണപതിയില്‍  നിക്ഷിപ്തമായിരിക്കുന്നു  . ഹരി ശ്രി ഗണപതയേ  നമ;

നാളികേരം ഓര്‍മ്മ വര്‍ദ്ധിപ്പിക്കുകയും ബുദ്ധിയെ കഴിവുറ്റതാക്കുകയും   ശരീരത്തെ തടിപ്പിക്കുകയും ചെയ്യുന്നു.  നാളികേരപ്രീയനായ ഈ ദേവന് ആനത്തലയോളം ബുദ്ധിയുണ്ട്  ആനത്തലയന്‍ എന്ന് വിളിപ്പേര് വന്നതും ബുദ്ധിയുടെ വലിപ്പം കൊണ്ടാണ്.

പുരാണങ്ങളില്‍  നല്ലൊരു ആയുര്‍വേദ സങ്കല്പം ഉണ്ട്.

എന്താണ് ഗണപതി കൊഴുത്തു  തടിക്കാന്‍ കാരണം എന്ന് നോക്കാം .

എല്ലാ പഴങ്ങള്‍ക്കും മാംസളമായ ഭഷ്യ

ഭാഗം ഉണ്ടാകുമല്ലോ മാങ്ങയ്ക്കും ചക്കയ്ക്കും വിത്തിനെ പൊതിഞ്ഞു നില്ക്കുന്ന മാംസ ഭാഗം ഉണ്ട്   പക്ഷെ തേങ്ങയുടെ  ഭഷ്യഭാഗം വിത്തിന്‍റെ ഉള്ളില്‍ ആണെന്ന് മാത്രം .

   വിത്തിലെ വെളുത്ത  മാംസഭാഗത്തിന് അതിശക്തമായിവികസിക്കാനുള്ള കഴിവുണ്ട്.

 തേങ്ങ ഏറെ കഴിച്ചാല്‍ തടിക്കും  .ഗണപതി ഏറെ തേങ്ങ തിന്നു തടിച്ചു കൊഴുത്തു എന്നുള്ളതാണ് പുരാണത്തിലെ സത്യം.

ശക്തമായി .സ്വയം വികസിച്ചു പുറംതോടിനെ പൊട്ടിക്കാന്‍ ഇതിലെ മാംസഭാഗത്തിന്  കഴിവുണ്ട്

 ആയതിനാല്‍  ഇരുമ്പിനു തുല്യമായ ചിരട്ട കൊണ്ട് തന്നെയാണ് പ്രകൃതി അതിലെ   പുറം ചട്ടയെന്ന ചിരട്ടയെ   തീര്‍ത്തിരിക്കുന്നത്.

ചിരട്ടയെയും പൊട്ടിക്കാന്‍ വിത്തിന് അതിശക്തമായ കഴിവുണ്ട് ആയതിനാല്‍  ഇരുമ്പിന്‍റെ ബലമുള്ള   ചിരട്ട കൊണ്ട് ഫലത്തെ പൊതിഞ്ഞിരിക്കുന്നു ചിരട്ടയെ ചകിരി കൊണ്ടുള്ള  മടലു കൊണ്ട് പൊതിഞ്ഞിരിക്കുന്നു.  മാത്രമോ വികാസം പ്രാപിക്കുമെന്ന  കഴിവറിഞ്ഞു കൊണ്ട് തന്നെ പുറം  മടലുകളെ  രണ്ടറ്റവും  അതി ശക്തമായി ഒട്ടിച്ചു  കൂട്ടി ചേര്‍ത്തിരിക്കുന്നു .  ഇളം കരിക്കിന്റെ ചകിരിയുടെ  ബലം നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ .

 വിത്തിലെ ഫലത്തിന്‍റെ  വിപരീത ഫലമാണ്  ചിരട്ടയില്‍ അടങ്ങിയിരിക്കുന്നത്  വികസിക്കുന്ന വിത്തിനെ  തള്ളി പിടിക്കുന്ന ജോലിയാണ്  ചിരട്ടകള്‍ ചെയ്യുന്നത് .ആയതിനാല്‍ ചിരട്ട   തിളപ്പിച്ച്‌ കഴിച്ചാല്‍ വയര്‍ ചുരുങ്ങും.  മെലിയും .കൊഴുപ്പുള്ളവര്‍  ചിരട്ട തിളപ്പിച്ച്‌ കഴിക്കട്ടെ .

ഇളം പൂക്കുല അരിപ്പൊടി ശര്‍ക്കര ചേര്‍ത്തു ഇടിച്ചു കൂട്ടി പായസം വെച്ചു കഴിച്ചാല്‍ .ശരീര പുഷ്ട്ടി മുലപ്പാല്‍ വര്‍ദ്ധന ഇവ ഉണ്ടാകും .

മൂത്ത് വിളഞ്ഞ തേങ്ങ വെള്ളത്തില്‍ ഒരു കുപ്പിക്ക്‌ അമ്പതു ഗ്രാം പഞ്ചസാര ചേര്‍ത്തു ഏറെ നാള്‍ വെച്ചിരുന്നാല്‍ വിന്നാഗിരി ആയി മാറും .

കുരുത്തോല തോരണം ആക്കുന്നത് അണുക്കളെ അകറ്റാന്‍ അതിനു കഴിവുള്ളത് കൊണ്ടാണ് .

കടുത്ത വയറു വേദനയും കൂടെ  ഉഷ്ണ കൊണ്ടുള്ള ചുട്ടു നീറ്റലും

തേങ്ങയുടെ മടല്‍ കത്തിച്ചു ചാരം അര സ്പൂണ്‍  എടുക്കുക അതില്‍ മുള്ള് മുരിക്കിന്റെ നീരില്‍ കലക്കി ഒരു നേരം കൊടുക്കുക .ക്രമേണ ഇതിന്‍റെ അളവ് കൂട്ടി രണ്ടു നേരം കൊടുക്കുക .രോഗിയില്‍ ഓക്കാനം ശര്‍ദ്ദില്‍ എന്നിവ ഉണ്ടാകും അതിനാല്‍ അളവുകള്‍ ശ്രദ്ദിക്കണം .


 വെളിച്ചെണ്ണ കാറല്‍ വരാതെ ഇരിക്കാന്‍ അല്പം ശര്‍ക്കര ഇട്ടാല്‍ മതി.

പൊള്ളല്‍ ഉണ്ടായാല്‍ വെളിച്ചെണ്ണയില്‍ ചുണ്ണാമ്പു ചലിച്ചു കുഴമ്പ് രൂപത്തില്‍ തൂവല്‍ കൊണ്ട് പുരട്ടുക. ഇതില്‍ കുറച്ചു സ്പടികക്കാരം ചേര്‍ത്താല്‍ നല്ലതാണ്

പച്ച നാളികേര മടലിന്റെ അഞ്ചു തുള്ളി നീര് ദിനവും  വെള്ളം ചേര്‍ത്തു   കുടിച്ചാലും വയര്‍ ചുരുങ്ങും ശരീരമെലിച്ചിലും ഉണ്ടാകും . പുറത്തേക്ക് വികാസം പ്രാപിക്കുന്നതിനെ ചെറുക്കാന്‍  തേങ്ങയുടെ പുറം വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രസങ്ങള്‍ക്ക് കഴിയുന്നു .
ആയതിനാല്‍ ഇന്‍ഷേയ്പ്പ് എന്ന ആകാരവടിവിനും  ഭംഗിയ്ക്ക് കരിക്കിന്‍റെ മടല്‍ പിഴിഞ്ഞ അഞ്ചു  തുള്ളി  നീരും  ഒരു ഗ്ലാസ്  വെള്ളവും  ചിരട്ട മഞ്ഞള്‍ കുരുമുളക് ചേര്‍ത്തു  വെള്ളം തിളപ്പിച്ച്‌  കഴിക്കുക.

  ദോഷം വരുത്താത്ത  വണ്ണം വെയ്ക്കാന്‍  തേങ്ങ മാത്രം കഴിക്കുക  . .


ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ?. അങ്ങിനെയൊന്ന് ഈശ്വരന്‍  നമുക്ക്  തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?

കറുക പുല്ലില്‍ അത്ഭുതകരമായ ഊര്‍ജ്ജമുണ്ട് അല്പ്പം കറുക നീര്‍ ആനയുടെപോലെ   ബലം തരുന്നുവെന്ന സത്യം നിങ്ങളറിയുക.

വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം എഴുതിക്കണമെന്നു വ്യാസന്‍റെ  മോഹം അതായിരുന്നു  അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരു ഋഷിയെ ആണ്   വ്യാസൻ കണ്ടുപിടിച്ചത് .

ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു ഗണപതി.
മഹാ ജ്ഞാനി യായ ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്.

വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി മഹാത്മ്യമുള്ള  ഈ കറുക പുല്ല് തീറ്റക്കാരാൻ എഴുതിയത്രേ. വിദ്യാ ദേവിയായ സരസ്വതിയെ പോലും തഴഞ്ഞാണ് വ്യാസന്‍ ഗണപതിയെ ഇതിനായി തെരഞ്ഞെടുത്തത്.

 കാരണം.   ഗണേശന്റെ ആനത്തലയോളം  പോന്ന ബുദ്ധിയാണ് ഇതിന്‍റെ പിന്നിലെ രഹസ്യo    മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത്. ഗണപതിയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്.

മാത്രമല്ല  വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;; ഗണപതി ഒരു മഹര്‍ഷിയാണ് ആത്മസത്യം തേടിയ ശിവ ഭക്തനാണ് ഗണപതി .

കറുക നീരും തേങ്ങയും ഓട്ടിസം ഇല്ലാതാക്കുന്നു . ബുദ്ധി വര്ധിപ്പിക്കിന്നു.

കറുക നീര്‍ നുണഞ്ഞാല്‍  മസ്ഥിഴ്ക്ക ലാളനക്രീയ താനേ നടക്കുന്നു.അപാര ബുദ്ധി വര്‍ദ്ധിക്കുന്നു. ശക്തി വര്‍ദ്ധിക്കുന്നു   ഇത് മനസിലാക്കിയ തപസന്മാര്‍ കറുക തീറ്റക്കാരായിരുന്നു. ഗണപതിയും അത് പിന്തുടര്‍ന്നു എന്നതാണ് സത്യം.

കറുക പുല്ലിനെ തമിഴില്‍ !അറുകന്‍പുല്ല്  ! എന്ന് വിളിക്കുന്നു. പേരിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ  അറുമുഖനില്‍ എത്തും.

ആറുമുഖന്‍ എന്ന സുബ്രഹ്മണ്യദേവന്‍  ഭക്ഷിച്ച  പുല്ല് അറുകന്‍ പുല്ലായി മാറി. കാലാന്തരത്തില്‍ വന്ന വാക്കുകളിലെ കുറവാണ്. ഈ ആറു മുഖമുള്ളവനെ  വെറും അറുമുഖം ആക്കിയത്.

1ശിക്ഷ/ 2നിരുക്തം / 3ചന്ദസ്/ 4വ്യാകരണം/ 5കലപ്പശാസ്ത്രം/ 6ജോതിഷം/ എന്ന ആറു മുഖങ്ങളില്‍ വിളങ്ങി അറുമുഖന്‍ ആകാന്‍ ഒരു  കാരണം ശാസ്ത്ര ഗ്രന്ഥങ്ങളില്‍  നിന്നുള്ള ജ്ഞാനവും അറുകന്‍  പുല്ലിനുള്ളിലെ  വിഭവത്തിന്റെ വിശേഷതയുമൊക്കെ  ഉണ്ടെന്ന് ഭക്തര്‍ മനസിലാക്കണം.  അറുമുഖന് പ്രാമുഖ്യം ലഭിച്ചതില്‍ അറുകന്‍ പുല്ലെന്ന കറുക പുല്ലിനും സ്ഥാനമുണ്ട്.

ഈ ദേവനെ ജ്ഞാനപ്പഴം എന്നാണ് വിളിക്കുന്നത്‌.

ആദ്യഅക്ഷരം കുറിക്കുംബോളും !!ഹരി!! എന്ന് കഴിഞ്ഞേ !ശ്രി! വരുന്നുള്ളൂ.അതിന് ശേഷമാണ് ഗണപതി വരുന്നുള്ളൂ. ഇതിലെ  ശ്രി അറിവിന്റെ അത്ഭുത മരുന്നുകള്‍ അടങ്ങിയ താമരയാണ് .താമര  പൂവ് നട്ട് വളര്‍ത്തുക താമരയിലയില്‍ സദ്യ ഉണ്ണുക ഗുണം ഉണ്ട്.

വിദ്യദേവത ആയ സരസ്വതി  താമരയില്‍ തപസ്സു ചെയ്യാന്‍ കാരണം താമരയില്‍  ബുദ്ധി വര്‍ദ്ധനയുടെ വീര്യമുണ്ട് എന്നതും നാം മനസിലാക്കണം  താമരയെ കുറിച്ച് പിന്നീട് എഴുതാം.

ബ്രഹ്മ ണൃത്തില്‍  കൊടിയ അവസ്ഥയുണ്ട് അതിനെ ശുദ്ധമായ ബ്രഹ്മം എന്ന് വിളിക്കുന്നു  ശുഭ ബ്രഹ്മ എന്ന അവസ്ഥയാണത് . ആ അവസ്ഥ വന്നു ഭാവിച്ചാല്‍ സുബ്ര പദത്തില്‍ എത്തുന്ന വിഞ്ജാനം നിറഞ്ഞ   ബ്രാഹ്മണനാകുന്നു എന്ന് വെച്ചാല്‍ അറിവിന്‍റെ മൂര്‍ത്തി ഭാവ മാകും  ജ്ഞാനപ്പഴമാകും   .അതാണ്‌ സുബ്രഹ്മണ്യ പദത്തിന്‍റെ പൊരുള്‍.അറിവിന്റെ കൊടുമുടി കണ്ടവര്‍ ആയിരുന്നു ഗണപതിയും സുബ്രമണ്യനും.

കറുകപ്പുല്ല് ഭോജ്യമാക്കിയ  ഗണങ്ങളുടെ പതിയായ  ഗണപതിക്ക് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു.. ജനങ്ങൾ  ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ടാണ് ആ നാമം ലഭിച്ചത്  ഗണപതി എന്ന മഹര്‍ഷിക്ക്  കിട്ടിയ ഇരട്ട പേരാണ് ''ആനത്തല '' എന്ന വിശേഷണം ബുദ്ധി മാന്മാര്‍ക്ക് ആനത്തലയന്‍ എന്നുള്ള  നാമം  സമൂഹം ഇന്നും  കൊടുക്കാറുണ്ട്.

 ഈ ബുദ്ധിയൊക്കെ ലഭിച്ചത്   കറുക പുല്ലില്‍ നിന്നുള്ള ഊര്‍ജ്ജം ആണെന്ന് മനസിലാക്കുക . ഈ ആനന്ദ സ്വരൂപന്റെ (ശിവ) പുത്ന്‍റെ  ഇഷ്ട്ട ഭക്ഷണമായി ഇന്നും ഭക്തര്‍  സമര്‍പ്പിക്കുന്നതും  കറുകപ്പുല്ലാണ്.

 എന്താണ് കറുകപ്പുല്ല് എന്ന്‌ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ ബലമുള്ള നാമ്പുകളും ഈ ചെടിയില്‍ കാണാം. സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ കണ്ണുകൾ പൊട്ടിച്ചത്‌ അത്രക് ബലമുള്ള ഒന്നാണ് കറുക..

കറുകയുടെ ഗുണവും സര്‍വ്വ ബലം തന്നെയാണ്.

. കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം.

 ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '

കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു  ഈശ്വരന്‍  ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായാണ്.

 ഈ നാമ്പിനെതേടി കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്പ്പുണ്ട് നിങ്ങളുടെ പാദസ്പര്ശം പോലും അവൾക്ക്പ്രീയമാണ്.

ഞരമ്പ്‌ ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത. ഋഷി ഭോജ്യമെന്ന് വേദങ്ങള്‍

ANILVAIDIK 9995033225

മൂത്ര പാനം ANILVAIDIK


മൂത്രം ചികിത്സ അഥവാ ശിവാമ്പു.

നല്ലതോ ചീത്തയോ എന്തായാലും നിങ്ങളുടെ അഭിപ്രായം ഗ്രൂപ്പില്‍ അറിയിക്കുക .

ഭ്രൂണം ആയിരിക്കുമ്പോള്‍ നാം അമ്മയുടെ വയറ്റില്‍ മല മൂത്ര ഗന്ധം ശ്വസിച്ചും മൂത്രം സ്രവിച്ചും  ഗര്‍ഭ പാത്രത്തില്‍  വളരുന്നു .

പച്ചില തിന്നുന്ന ആടുകളും മാനുകളും മൂത്രം കുടിക്കുന്നുണ്ട്‌ മുട്ടനാട് ഇണയെ പ്രാപിക്കുന്ന വേളയില്‍ മൂത്ര പാനം ചെയ്യുന്നു .ആടുകള്‍/  ജീറാഫ് / കാണ്ടാമൃഗം / ഹച്ച് എന്ന നായ  വര്‍ഗ്ഗം / എന്നിവ സ്വന്തം വര്‍ഗ്ഗത്തിന്‍റെ മൂത്രം വരെ കുടിക്കുന്നവയാണ് .

https://youtu.be/l471GEweiqM

https://youtu.be/a8iHXO87HpQ

https://youtu.be/D8w6AfojrdE

https://youtu.be/bwN4QBK3QJY

https://youtu.be/hn8h6v2vIS4

മുകളിലെ  ലിങ്കുകള്‍ സമയം പോലെ നോക്കുക 

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന മനുഷ്യന്‍റെ മൂത്രo  ഔഷധം തന്നെയാണ് .
ശരീരത്തില്‍ നിന്ന് പുറത്തു പോകുന്ന എല്ലാ  വസ്തുക്കളും വിസര്‍ജ്യമല്ല
തേന്‍ വിസര്‍ജ്യ വസ്തുവാണ് മുലപ്പാല്‍ വിസര്‍ജ്യ വസ്തുവാണ് ശുക്ലം വിസര്‍ജ്യ വസ്തുവാണ് ഇതൊക്കെ പുറത്തേക്ക് പോകുന്ന ഘടകം തന്നെ എന്നാല്‍ വിസര്‍ജ്യം എന്ന് പറയാം മലം എന്നോ ശര്‍ദ്ദില്‍ എന്നോ വിളിക്കാന്‍ പാടില്ല

 മൂത്രവും മലവും രണ്ടാണ് മലിനം  ഉള്ളത് കൊണ്ടും ഈച്ച അരിക്കുന്ന കൊണ്ടും മലം  മലിനം തന്നെയാണ് മൂത്രത്തില്‍ ഈച്ച വന്നിരിക്കില്ല കാരണം മലത്തില്‍ ഈച്ചയ്ക്ക്  ഇഷ്ട്ടമായ ഭക്ഷണമുണ്ട്  ദുര്‍ഗന്ധം കൂടി ഉള്ളത് കൊണ്ട്തന്നെയാണ്  മലം എന്ന് പേര് വന്നത്.  മൂത്രം മലിനമല്ല ഈച്ചയോ അഴുക്കു തിന്നുന്ന ജീവികളോ അതിനെ തിരിഞ്ഞു പോലും നോക്കുന്നില്ല
 മലത്തെ മലം എന്നും മൂത്രത്തെ മലം എന്ന് വിളിക്കുന്നുമില്ല.


 തേനീച്ച  ശര്‍ദ്ദിക്കുന്ന വിസര്‍ജ്യ ദ്രാവകത്തെ തേന്‍ എന്ന് വിളിക്കുന്നു
 തേന്‍ മലമാണ്   ഇച്ചിരി വില കൂടുതലുള്ള മലത്തെ തേന്‍ എന്ന് വിളിക്കുന്നു തീരെ വിലയില്ലാത്ത മൂത്രത്തെ ശിവാംബൂ എന്നും വിളിക്കുന്നു.


 മീനിനാണോ മൂത്രത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന് പരീക്ഷിക്കുവാന്‍ പിടക്കുന്ന മീനിനെ മണത്തു നോക്കിയാല്‍ മതി  ചൂടുള്ള മൂത്രത്തിനു  ദുര്‍ഗന്ധം കുറവാണ് .രണ്ടു ദിവസം പഴകിയ മീന്‍ ദുര്‍ഗന്ധം തന്നെയാണ് എന്നിട്ടും ചീഞ്ഞ മീനും പഴകിയ മത്സ്യവും മനുഷ്യന്‍ ഭക്ഷിക്കുന്നു .പഴങ്ങള്‍ പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറികള്‍ എന്നിവ   ഭക്ഷിച്ചാല്‍ മൂത്രം നല്ലൊരു പെര്‍ഫ്യൂം ആണ്.

 മനുഷ്യന്‍  ചീഞ്ഞ മീന്‍ തിന്നുന്നവന്‍ അല്ലെങ്കില്‍ ദുര്‍ഗന്ധം വിഴുങ്ങുന്നവനാണ് പൊരിച്ച മാംസം മത്സ്യം എന്നിവ ഇല്ലെങ്കില്‍  ഭക്ഷണം ഇറങ്ങാത്തത്തവരും നമ്മുടെ ഗ്രൂപ്പില്‍ സുലഭം.

 മലിനം പോകുന്ന ഇടം  മലദ്വാരം  അപ്പോള്‍ മൂത്രം പോകുന്ന ദോരം മൂത്ര നാളി.അപ്പോള്‍ ബീജം സ്കലിക്കുന്ന നാളിക്ക് എന്ത് വിളിക്കും ..   

നമ്മുടെ മുറിവുകള്‍ ഉണക്കുന്നൊരു മരുന്ന് നമ്മളില്‍ ഉണ്ട് അതാണ്‌ മൂത്രം
 പഴങ്ങള്‍ കഴിക്കുന്ന മനുഷ്യ മൂത്രം അമൃതാണ്  .

ബ്രഹ്മ മുഹൂര്‍ത്തം ഒഴിക്കുന്ന മധ്യ ഭാഗം വരുന്ന മൂത്രം ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കാം ഇറച്ചി എങ്ങിനെയൊക്കെ കഴുകിയാലും ചോര നശിക്കില്ല ചോരയിലും നല്ലതാണ് മൂത്രം

 പഴങ്ങള്‍ കഴിക്കുന്ന മനുഷ്യ മൂത്രം അമൃതാണ്  ബ്രഹ്മ മുഹൂര്‍ത്തം ഒഴിക്കുന്ന മധ്യ ഭാഗം വരുന്ന മൂത്രം ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കാം
 ഇറച്ചി എങ്ങിനെയൊക്കെ കഴുകിയാലും ചോര നശിക്കില്ല ചോരയിലും നല്ലതാണ് മൂത്രം.

ഗോമൂത്രം വിധി പ്രകാരം കഴിക്കാം.

ANILVAIDIK 9995033225



anilvaidik.blogspot.com ANILVAIDIK അനില്‍ വൈദിക്

 anilvaidik.blogspot.com

ANILVAIDIK 9995033225

8281404225

https://www.facebook.com/photo/?fbid=1774558716021421&set=a.231466746997300

https://www.facebook.com/anilmediator/posts/2271352696342018?__cft__[0]=AZXXLrByn14kU4p6DFaIaG6Rz5yal_jyc3TueFhqPVq37UbK1lAMjajxmUBUX259MzOkTkuo7D3-knAlb6FLq4yb5pK-jA_HaR8B8m--w0F79dJVQBdIZzx6fbm1CoATnDc&__tn__=%2CO%2CP-R

അനില്‍ വൈദിക് 

ANILVAIDIK 

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത് ANILVAIDIK മൂന്നാം ഭാഗം

 മൂന്നാം ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്

ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ് 

ശരീര ഘടന- മാംസഭുക്ക്

1. കുടലിന്റെ നീളം -  ഉടലിന്റെ മൂന്നിരട്ടി നീളത്തില്‍ സസ്യ ഭുക്കിനുണ്ട്. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)

2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല. 

2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്

3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%

3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%

4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.

4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം

5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍ 

5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.

6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.

6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.

7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു. 

7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു

8. ഉറങ്ങുന്ന സമയം- പകല്‍.

8. ഉറങ്ങുന്ന സമയം- രാത്രിയില്‍

9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.

9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.

10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.

10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല

11. ഭക്ഷണ രീതി- വിഴുങ്ങുന്നു. 

11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.

12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു

സസ്യഭുക്ക്, മനുഷ്യന്‍

12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

 പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ.

സത്യത്തില്‍ മനുഷ്യ സമൂഹം ആദ്യം   മാംസം കഴിച്ചു രോഗിയകുന്നു പിന്നീട്  രോഗിയാവുന്നതിലെ സത്യം മനസിലാക്കി ഏറെ കഷ്ട്ടത സഹിച്ചു   ഉപവാസത്തിലൂടെ  ആരോഗ്യത്തെ വീണ്ടെടുക്കുന്നു.  വീണ്ടും രോഗത്തെ ഷണിക്കാന്‍ മാംസത്തിലേക്ക് തിരിച്ചു പോകുന്നു ഈ പ്രക്രിയ കുറേകാലം തുടരുന്നു  അപ്പോഴേക്കും അവന്‍റെ യവ്വനം കഴിഞ്ഞിരിക്കും. മാംസം ദഹിപ്പിക്കാനുള്ള കഴിവും നശിച്ചിരിക്കുന്നതോടെ   ആമാശയ രോഗങ്ങള്‍ കണ്ടു തുടങ്ങും .  പിന്നെ ചികിത്സ ഫലിക്കാത്ത അവസ്ഥ വന്നു ചേരും .

മാംസ ഭോജികള്‍ക്ക്   വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നത് കൊണ്ട് ഏറെ ദുര്‍ഗന്ധം ഉണ്ട് .എത്ര പ്രായ മായാലും ആട് മാടുകള്‍ക്ക് പുല്ലു തിന്നാം .ഹിംസ്ര ജന്തുക്കള്‍ക്ക് പ്രായം കൂടുന്തോറും ഇരയെ പിടിക്കാന്‍ സാധിക്കില്ല മാംസം താല്‍ക്കാലിക ബലം മാത്രമേ തരുന്നുള്ളൂ . സിംഹം പുലി  എല്ലാം തന്നെ പച്ചപ്പുല്ല് മാത്രം ആഹരിക്കുന്ന  കൂറ്റന്‍ മാരായ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണം കൊണ്ട് മരിക്കുന്നു .

മനുഷ്യന്‍റെ വിയര്‍പ്പു ഗ്രന്ഥി അടഞ്ഞു പോയാല്‍ അവന്‍ മരണത്തിലേക്ക് പെട്ടെന്ന് യാത്രയാകും കിഡ്നി രോഗികള്‍ പൊതുവേ വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞവരാണ് കിഡ്നി രോഗികള്‍ മാംസം ഭക്ഷിച്ചാല്‍ രോഗം മൂര്ചിക്കുന്നു  .

ഇതിന്‍റെ ബാക്കി ഭാഗം അറിയാന്‍ ' ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ് '' എന്ന് സര്‍ച്ച് ചെയ്യുക ''

ANILVAIDIK 9995033225

മാംസം നിക്ഷിദ്ധ ആഹാരമോ . ANILVAIDIK രണ്ടാം ഭാഗം

 രണ്ടാം  ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്

പ്രകൃതി നമുക്ക്  നിരയൊത്ത പല്ലുകള്‍ തന്നിരിക്കുന്നു  മനുഷ്യനും പുല്ലു തീനികള്‍ക്കും നിരയൊത്ത പല്ലുകള്‍ ഉണ്ട് .

 അകന്ന പല്ലുകള്‍ മാംസ ഭോജികള്‍ക്കും മാത്രമുള്ള വിശേഷതയാണ് .

മനുഷ്യന് മുപ്പത്തിരണ്ട് പല്ലുകള്‍ ഉണ്ട് മനുഷ്യനേക്കാള്‍ വലിയ വായുള്ള സിംഹം പുലി ഇവയ്ക്കു മുന്‍ഭാഗത്തു മാംസം കടിച്ചു കീറാന്‍ പാകത്തിലുള്ള   കൂര്‍ത്ത  പല്ലുകളാണുള്ളത്    മനുഷ്യന്‍റെ അണപ്പല്ലിനോട് സദൃശൃമുള്ള     പല്ലുകള്‍ ഉണ്ടെങ്കിലും അത്തരം പല്ലുകള്‍ അസ്ഥിക്കുള്ളിലെ   മഞ്ജ പൊട്ടിക്കാന്‍ മാത്രമാണ് മാംസ ഭോജികള്‍  ഉപയോഗിക്കുന്നത് അല്ലാതെ അണപ്പല്ല് വെച്ചു മനുഷ്യനെപ്പോലെ  ചവച്ചു അരക്കുന്ന സ്വഭാവം ഈ ജീവികള്‍ക്കില്ല .

മനുഷ്യന് ഭക്ഷണ ശകലങ്ങള്‍ പല്ലിനിടയില്‍  പെട്ടാല്‍   അത് കുത്തി കളയണം എന്നാലെ സ്വസ്ഥത വരൂ പക്ഷേ മാംസം പല്ലിനിടയില്‍ പെട്ടാല്‍ അവന്‍ ഭ്രാന്തനെപ്പോലെയാണ്   സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു മാംസം ഉള്ള ഭാഗത്ത് നാവ് അറിയാതെ അതിനെ പുറംതള്ളിക്കൊണ്ടിരിക്കും   .


 മാംസം ഭക്ഷിച്ചാല്‍ അപ്പോള്‍ തന്നെ പല്ലിന്‍റെ ഇടയില്‍ പെടുന്നു പിന്നെ അത് കുത്തി കളയാനുള്ള ആയുധം തേടുന്നു ഇത്തരം  ദുഷ്ക്കരമായ അവസ്ഥ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നില്ല .കരിമ്പ്‌ തിന്നുമ്പോള്‍ ചണ്ടി പല്ലിനിടയില്‍ പോയാല്‍ സഹിക്കാന്‍ സാധിക്കും പല്ലിനിടയില്‍ പെടുന്ന  ഒരു ആപ്പിളോ നാരങ്ങയുടെ അംശമോ മാംസം പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല.

  അകന്ന പല്ലുകളുള്ള  പുലി / പൂച്ച / എന്നീ മാംസ ഭോജികള്‍ക്ക് ഒരിക്കലും മാംസം പല്ലിന്‍റെ ഇടയില്‍ കയറില്ല .കൂര്‍ത്ത പല്ലുകള്‍ മാംസത്തെ കീറാന്‍ സഹായിക്കുന്നു മനുഷ്യനെ പോലെ ചവച്ചു അരക്കാന്‍ അനുയോജ്യമല്ലാത്ത പല്ലുകള്‍ ഇല്ലാത്ത  കാരണം മാസം വിഴുങ്ങുന്നു . മനുഷ്യകുലത്തിനു  പഴം പോലും ചവച്ചു അരച്ച് കഴിക്കണം അല്ലെങ്കില്‍ ദഹന പ്രശനം ഉണ്ടാകും അപ്പോള്‍ മനുഷ്യന്‍  മാംസം വിഴുങ്ങിയാല്‍ അത് വിഷം കഴിച്ചതിനു തുല്യമാകും .മാംസം ചവച്ചു അരച്ച് കഴിച്ചാലും. ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.

  മാംസാഹാരം  പതുങ്ങി നടക്കുന്ന രോഗവാഹിനി  തന്നെയാകുന്നു ഒട്ടകം മുതല്‍ പോത്ത്/ പശു / പട്ടി/  പന്നി /എന്നിവയുടെയൊക്കെ മാംസം  ഏറെ ദഹനക്കുറവുള്ളവ  തന്നെയാണ് കഴിയുന്നതും ഒഴിവാക്കുക  .

മാംസം കഴിച്ചില്ലെങ്കില്‍ ആയുസ്സിനു കുറവൊന്നും വരാന്‍ പോകുന്നില്ല പക്ഷേ പഴങ്ങളും  പച്ചക്കറികളും കഴിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് നശിക്കും . പ്രധിരോധ ശക്തി സസ്യങ്ങളില്‍ നിന്നും മാത്രമേ ഉണ്ടാകുന്നുള്ളൂ .


ഗുണം ഇല്ലാത്ത വസ്തുക്കള്‍ നാവിനു  പിണം പോലെയാണ് തോന്നുക . തേങ്ങയുടെ പാല്‍ പിഴിഞ്ഞ് കിട്ടുന്ന ചണ്ടി പോലും ഗുണമില്ലാത്തതിനാല്‍ വായിലിട്ടാല്‍ ചവയ്ക്കാനോ ഇറക്കാനോ തോന്നില്ല പിഴിഞ്ഞ പീര കണ്ടാല്‍ പോലും കണ്ണ് അത് തിരിച്ചറിയുന്നു. മനുഷ്യ ശരീരത്തില്‍ മാംസം പോലെത്തെ മറ്റൊന്നാണ് തേങ്ങ അത് പല്ലിന്‍റെ ഇടയില്‍ കയറിയാലും വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു കാരണം തേങ്ങാപ്പാല്‍ പച്ചയ്ക്ക് കഴിച്ചാല്‍ ദഹിക്കില്ല .. പുട്ടിന്‍റെ ഒപ്പം പീര പല്ലില്‍ അകപ്പെട്ടാലും സഹിക്കാവുന്നതല്ല ഒന്നോര്‍ക്കുക മനുഷ്യന്‍റെ   ശരീരത്തിന് ദഹിപ്പിക്കാന്‍ താമസം എടുക്കുന്നത് പല്ലിനു തിരിച്ചറിയാം എന്നതും മനസിലാക്കണം  . തേങ്ങ ശര്‍ക്കര ചേര്‍ത്തും തേങ്ങാപ്പാലില്‍ ജീരകവും ചേര്‍ത്തു കഴിച്ചാലേ ദഹിക്കയുള്ളൂ .

  . പച്ച മാംസം കണ്ടാല്‍ കണ്ണിനു ഇഷ്ട്ടം തോന്നുന്നില്ല നാവില്‍ വെള്ളമൂറുന്നില്ല .ഒരു വാളന്‍ പുളിയ്ക്കു പോലും നാവിനെ കീഴടക്കാന്‍ കഴിയുമ്പോള്‍  മാംസ പിന്ധങ്ങള്‍ക്ക് അത് സാധിക്കുന്നില്ല .മത്സ്യത്തില്‍ പുളി ചേര്‍ത്തു കറിയാക്കിയാല്‍ രുചി കൂടുന്നു മാംസത്തില്‍ പുളി ചേര്‍ത്താല്‍ അരുചി ഉണ്ടാകുന്നു . പുളി ദഹന വസ്തുവാണ് പക്ഷേ ഇറച്ചിയില്‍ ദഹന വസ്തുവിന് അയിത്തം കല്പ്പിക്കുന്നു .

ഒന്നോര്‍ക്കുക മാംസം കടിച്ചു കീറാനുള്ള പല്ലുകള്‍ നമുക്കില്ല മനുഷ്യന്‍ ആട് മാട് മുയല്‍ മാന്‍ ആന കാട്ടു പോത്ത് എന്നിവയെല്ലാം  ഒട്ടുമിക്ക പച്ചക്കറികളും ഭക്ഷിക്കുന്നു അവയുടെ പല്ലുകളും മനുഷ്യന്‍റെ പോലയാണ് കൂര്‍ത്ത പല്ലുകളില്ല .അവ മാസം കഴിച്ചാല്‍ മനുഷ്യനെ പോലെ  പല്ലിന്‍റെ ഇടയില്‍ കയറും പുലിക്ക്   ഒരിക്കലും  പല്ലിന്‍റെ ഇടയില്‍ മാസം കയറില്ല അകന്നിരിക്കുന്ന കൊണ്ടും ചവയ്ക്കാതെ വിഴുങ്ങുന്ന കൊണ്ടും അവര്‍ ഭാഗ്യവാന്മാര്‍ '

ബാക്കി അറിയാന്‍ ''ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്'' എന്ന് സര്‍ച്ച് ചെയ്യുക .

ANILVAIDIK 9995033225

മാംസ ഭുക്ക് anilvaidik ഒന്നാം ഭാഗം

 മാംസം നിക്ഷിദ്ധ ആഹാരമോ .

ഒന്നാം ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്.

മരുഭൂമിയില്‍ പെട്ടു പോയൊരു മനുഷ്യന്‍റെ മുന്‍പില്‍ മാംസവും പഴങ്ങളും കാഴ്ച വെച്ചാല്‍ അവന്‍ പഴങ്ങളെ ആണ് സീകരിക്കുക .

ഒരു കൊച്ചു കുട്ടി മധുരത്തിന് വേണ്ടി കൊതിയോടെ ആര്‍ത്തി കാണിക്കും   മിഠായിക്കും    പഴത്തിനുo  വേണ്ടി അവന്‍ വാശി പിടിക്കും പക്ഷേ  മാംസം ശിശുക്കളെ   ആകര്‍ഷിക്കുന്നില്ല .

മത്സ്യം മാംസം ഇവ ശരീരത്തില്‍ പുരണ്ടാല്‍ കുളിക്കാന്‍ തോന്നും.

പഴങ്ങള്‍ എല്ലാം തന്നെ ദേഹത്ത് ആയാലും ശുചിത്വ ബോധം ഉണ്ടാകുന്നില്ല. പഴങ്ങള്‍ വില്ക്കുന്നൊരു കടയില്‍ ഏറെ നേരം ചിലവഴിക്കാം മാംസക്കടയില്‍ അതിനു സാധിക്കില്ല .

ഒരു ജീവിയെ കൊല്ലുന്നത് നോക്കി നില്ക്കാന്‍ നല്ല മനസുള്ളവന് സാധിക്കുന്നതല്ല .

വിശന്നു വലഞ്ഞവന് മാംസവും പഴങ്ങളും ഒന്നിച്ചു  നീട്ടിയാലും പഴങ്ങളാണ് സീകരിക്കുക .സര്‍വ്വ മതങ്ങളും പഴങ്ങള്‍ നിറഞ്ഞ  ഏദന്‍ തോട്ടത്തിലെ ആദ്യ മനുഷ്യസൃഷ്ട്ടിയെ കുറിച്ച് വാതോരാതെ  പറയുന്നു അവിടെ മാംസം ലഭിച്ചതായി പറയുന്നില്ല. മനുഷ്യന്‍ മിശ്ര ഭുക്കാണെങ്കില്‍ എന്തിനു പഴങ്ങള്‍ ഉണ്ടാകുന്ന  തോട്ടത്തില്‍ സൃഷ്ട്ടി നടത്തി  മതങ്ങളെ സ്നേഹിക്കുന്നവരും ചിന്തിക്കുക  . മതങ്ങളുടെ  സൃഷ്ട്ടിയില്‍ തന്നെ മനുഷ്യന്‍ സസ്യ ഭുക്കാണ് .

അഞ്ചു തരം പഴങ്ങള്‍ ഉണ്ട്  പുളി മധുരം ചവര്‍പ്പ് ജലത്തിന്‍റെഗുണമുള്ളത്   ബീജഗുണം ഇങ്ങിനെ അഞ്ചു ഗുണങ്ങള്‍ ഉള്ള പഴങ്ങള്‍ ഉണ്ട് മറ്റു രുചിയിലും ഇല്ലാതില്ല  .അഞ്ചും മനുഷ്യന്‍ ഭക്ഷിക്കുന്നതിനാല്‍ ''പഴഞ്ചന്‍ ''  ( മാംസം ഭക്ഷിക്കാത്തവന്‍) എന്നാണു മനുഷ്യനെ വിളിച്ചിരുന്നത്‌ .പഴമ നിലനിര്‍ത്തുക എന്ന് ആദ്യമേ തന്നെ പറയട്ടെ .പഴമ എന്ന വാക്ക് പഴത്തില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ് .

മരിച്ചാല്‍ ശ്മശാനത്തില്‍ അടക്കം ചെയ്യുന്നത് മനുഷ്യനെ മാത്രമാണ് മൃഗങ്ങളുടെ ശ്മശാനം മനുഷ്യരുടെ വയറായി പ്രവര്‍ത്തിക്കുന്നു .

  അറിയാതെ ഒരു രോമം നാവില്‍ വന്നു പെട്ടാല്‍ അപ്പോള്‍ തന്നെ മനുഷ്യന്‍ തുപ്പും   രോമങ്ങള്‍ വായില്‍ അകപ്പെട്ടാല്‍ നമുക്ക് സഹിക്കാന്‍ കഴിയില്ല വെറുപ്പോടെ അതിനെ നാക്ക് പുറംതള്ളും  .എലിയെ ഭക്ഷിക്കുന്ന പൂച്ച അതിന്‍റെ  രോമവും അകത്താക്കുന്നു  പുലി സിംഹം എന്നിവയും ഇറച്ചിയുടെ കൂടെ ഇരയുടെ  രോമവും വിഴുങ്ങുന്നു  . മനുഷ്യന്  സാധിക്കാത്ത ഒന്നാണ് മുടി തീറ്റ  മനുഷ്യ ശരീരത്തില്‍  മുടി ദഹിക്കില്ല പക്ഷേ മൃഗങ്ങള്‍ക്ക് അതു ദോഷമുണ്ടാക്കില്ല  അത്രയ്ക്ക് കടുത്ത  അമ്ല രസം ഉള്ളവയാണ് മൃഗങ്ങള്‍. രോമങ്ങള്‍ വിസര്‍ജ്ജനം ചെയ്യാന്‍ മാംസ ഭുക്കുകള്‍ക്ക് ആവുന്നു .

മാംസത്തെ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യ ഗണത്തിനു പൊതുവേ കുറവാണ് .

ധാന്യങ്ങള്‍  പഴങ്ങള്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ കിഴങ്ങുകള്‍ പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറി വര്‍ഗ്ഗങ്ങള്‍ ഇലവര്‍ഗ്ഗങ്ങള്‍  ഇവയാണ് മനുഷ്യന്   ദഹിക്കുന്ന നല്ല ആഹാരങ്ങള്‍ ഒട്ടുമിക്ക രോഗങ്ങളുടെയും ഉറവിടം ദഹനപ്രക്രീയയുടെ കുറവ് കൊണ്ടാകുന്നു.

ബാക്കി അറിയാന്‍  '' മാംസം നിക്ഷിദ്ധ ആഹാരമോ''  . എന്ന് സര്‍ച്ച് ചെയ്യുക .

anilvaidik 9995033225

എന്താണ് ഈ ഉരുളി കമിഴ്ത്തല്‍ ? ANILVAIDIK

എന്താണ് ഈ ഉരുളി കമിഴ്ത്തല്‍ ?

ഉരുളി കമിഴ്ത്തി വെച്ചില്ലെങ്കില്‍ അതില്‍ വീഴുന്ന ചെറു ജീവികള്‍ക്ക് അതില്‍ നിന്നും കയറാന്‍ സാധിക്കില്ല അവ മരണപ്പെടും സനാതന ധര്‍മ്മത്തില്‍ അതിനും പാപമുണ്ട്‌.

ജിവിതത്തില്‍ അങ്ങിനെ അറിയാതെ വല്ലതിനെയും കൊന്നിട്ടുണ്ടെങ്കില്‍ ഇനി ആവര്‍ത്തിക്കരുത്. ഒരു ജീവനെ നശിപ്പിച്ചാല്‍ നിങ്ങളില്‍ നിന്നും പുതു  ജീവന്‍ ഉണ്ടാകാന്‍ പ്രയാസം നേരിടും. എന്ന് വച്ചാല്‍   വന്ധ്യത വരാനുള്ള  സധ്യതയുണ്ട്.  എല്ലാ പാത്രങ്ങളും കഴുകി കമിഴ്ത്തി വെക്കുക. ചായ കുടിക്കുന്ന ഗ്ലാസും കമിഴ്ത്തി വെക്കുക അല്ലെങ്കില്‍  അതിലും ചില ജീവികള്‍ വീണു ചാകും . ജീവികളെ രക്ഷിക്കാന്‍ പാത്രങ്ങളെ കൊലപാതകി ആക്കരുത്  .മറ്റു ശാസ്ത്രം ഒന്നും അതില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

ANILVAIDIK 9995033225

ചുണങ്ങ് ANILVAIDIK

ചുണങ്ങിനു ഒരു പ്രധിവിധി.

ഇഞ്ചിയുടെ കുറവ്  ദഹനം കുറക്കുന്നു കാലെയില്‍ ഇഞ്ചിയും കടും പകല്‍ ചുക്കും മാലെയില്‍ കടുക്കയും കഴിച്ചാല്‍ സര്‍വ്വ രോഗങ്ങളെയും തടയും ഇതൊരു തമിഴ് മൊഴിയാണ്  ചുണങ്ങു ഇല്ലാതാകും . 

കവുങ്ങിന്റെ കൂമ്പില അഗ്രം മുറിച്ചു അരച്ച് മോരില്‍ കുഴച്ചു പുരട്ടിയാല്‍ ചുണങ്ങ് ഭേദമാകും.

പാളയില്‍ മോര് കുടിച്ചാലും രോഗങ്ങള്‍ ഇല്ലാതാകും .

 നീല ഉമ്മത്തില കവുങ്ങില്‍ കൂമ്പില ഇടിച്ചു പിഴിഞ്ഞ നീര് അത്രയും എണ്ണ ചേര്‍ത്തു ഒരു രാത്രി വെച്ച് ശേഷം കാച്ചി പുരട്ടിയാലും ചുണങ്ങ് മാറുന്നുണ്ട് .

നന്നാരി ദാഹശമനി ആക്കിയാല്‍ ഒട്ടുമിക്ക ത്വക്ക് രോഗങ്ങളും ശമിക്കും അല്പം കുരുമുളകും മഞ്ഞളും കൂടി ചേര്‍ത്താല്‍ ത്വക് രോഗത്തിനും ചൊറിച്ചിലിനും   ശമനം ഉണ്ടാകും.

നന്നാരി കഴിയുന്നത്ര പറമ്പില്‍ നിന്നും ശേഖരിക്കുക നമ്മുടെ പൂര്‍വികര്‍ നന്നാരി കൊണ്ട് സര്‍ബത്ത് (സര്‍വ്വ സത്ത്) ഉണ്ടാക്കി കഴിച്ചതിന്‍റെ മഹിമ മനസിലാക്കുക .

മയിലാഞ്ചി മഞ്ഞള്‍ മിശ്രിതം ചൊറിച്ചില്‍ ഇല്ലാതാക്കുന്നു

 സോഡിയം തയോ സൾഫേറ്റ്(ഹൈപ്പോ )
മൂന്ന് നാലു ക്രിസ്റ്റൽ
ചെറുനാരങ്ങാനീരിൽ
നേർപ്പിച്ച് പുരട്ടി
അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക
ഒരാഴ്ച ചെയ്താൽ മാറും.
കടപ്പാട് P V THOMAS


ആന തകരയുടെ തളിർ ഇല (തൂമ്പ്, നാമ്പ്) അരച്ച് പുരട്ടുക അരമണിക്കൂറിന് ശേഷം കഴുകി കളയാം ,കുറച്ചു ദിവസം തുടർച്ചയായി ചെയ്താൽ പൂർണമായി മാറും..

2) കോലിഞ്ചി തൈരിൽ അരച്ച് ചുണങ്ങുള്ള ഭാഗങ്ങളിൽ തേക്കുക ഇതും തുടർച്ചയായി ചെയ്താൽ പൂർണ്ണമായും മാറുന്നതാണ്.

ഇഞ്ചിയും മോരും പഴമയുടെ മരുന്നുകളില്‍ ചുണങ്ങിനു പറയുന്നുണ്ട് ഇവ രണ്ടും ശീലിക്കുക

ANILVAIDIK 8281404225

കണ്ണിനു സംരക്ഷണം ANILVAIDIK


കണ്ണിന്‍റെ സംരക്ഷണം പഴയ കാലങ്ങളില്‍

കയ്യോന്നി ഇടിച്ചു പിഴിഞ്ഞ നീരില്‍ ഇരട്ടി നെയ്യ് ചേര്‍ത്തു കാച്ചി ആ നെയ്യ് കൊണ്ട് നിലവിളക്ക് കൊളുത്തി ആ നാളത്തില്‍ സമീപം ഈശ്വര ആരാധന നടത്തിയാല്‍ കണ്ണിനു ഗുണം ചെയ്യും .ആ നെയ്യ് അല്പം സേവിക്കാം .ആ നെയ്യ് കൊണ്ട് തന്നെ അഗ്നി ഹോത്രാദികള്‍ ചെയ്യുക . ഇത്തരം ദീപങ്ങളില്‍ മുഖം നോക്കിഇരിക്കുന്നത് നല്ലൊരു ഈശ്വര ധ്യാനം ആകുന്നു .
കയ്യോന്നി കീഴാര്‍നെല്ലി ഇവയുടെ നീരില്‍ രണ്ടോമൂന്നോ തവണ മുക്കി ഉണക്കിയ പരുത്തി നൂല്‍  വിളക്കിലെ തിരി ആക്കുക .



പനം തേങ്ങ പഴുത്താല്‍ അതിനു ചക്കപഴത്തിന്‍റെ സുഗന്ധം ഉണ്ടാകും അതിലെ മഞ്ഞ നിറത്തിലെ മാംസള  ഭാഗം കഴിച്ചാല്‍ കണ്ണിലെ അഴുക്കു ഇല്ലാതാകും .   

എന്നും സൂര്യ ഉദയത്തിനു മുന്നേ എഴുന്നേല്ക്കുക ഒരിക്കലും വൈകി എഴുന്നല്‍ക്കരുത്.


നിറം കൂടുതലുള്ള പച്ചക്കറികള്‍ കഴിക്കുക .കാരറ്റ് ബീട്ട്രുറ്റു പീച്ചിങ്ങ ബ്രോക്കോളി എന്നിവ .

നിറങ്ങള്‍ ഉള്ള പൂവ് പച്ചക്കറികള്‍ ഇവയില്‍ നോക്കി ഇരിക്കുന്നത് കണ്ണിനു ഗുണംചെയ്യും . 

......കണ്ണില്‍ ഒഴിക്കാവുന്നവ ... തുളസിയിലയും ഉള്ളിയും നല്ല തുണിയില്‍ കശക്കി ഒരു നുള്ള് ഉപ്പു  നീര് ചേര്‍ത്ത്  കണ്ണില്‍ ഇറ്റിക്കുക. ഉപ്പു എന്നും എപ്പോഴും ചേര്‍ക്കരുത് ചൊറിച്ചില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക മുറിവ് ഉണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കരുത് .

പല്ലിനു കേടുണ്ടെങ്കില്‍ കണ്ണിനെ അത് ബാധിക്കും .മദ്യം നിറം കലര്‍ത്തിയ പാനീയങ്ങള്‍ ശുദ്ധമല്ലാത്ത ജലം എപ്പോഴും വൈദ്യത വെളിച്ചത്തില്‍ കഴിയുക ഇതൊക്കെ കാഴ്ച്ചയെ മങ്ങല്‍ എല്പ്പിക്കും .


1 കീഴാര്‍ നെല്ലി തുണിയില്‍ കശക്കുക ശേഷംഒരു കഷണം  ഉള്ളി ഒരു നുള്ള് ഉപ്പു  ചേര്‍ത്തു വീണ്ടും കശക്കി   കണ്ണില്‍. ഇറ്റിക്കുക ഒരു സ്പൂണ്‍ മിശ്രിതം .ഉള്ളില്‍ കഴിക്കുക 

2 ജന്മം മുതല്‍ ഉള്ള കാഴ്ച കുറവിന്  വെളുത്ത തഴുതാമ കണ്ണില്‍ ഇറ്റിക്കുക .

4 കണ്ണിനു ചതവ് പറ്റിയാല്‍  അടക്ക മരത്തിന്റെ ഇളം കൂമ്പ്നീര്‍ കണ്ണില്‍ ഇറ്റിക്കുക 

5 കയ്യുണ്ണൃം( കുഞ്ഞുണ്ണി) നീര് ഉള്ളി  ഒരു നുള്ള് ഉപ്പു  കണ്ണില്‍ ഇറ്റിക്കുകഉള്ളില്‍കഴിക്കുക 

6 തേന്‍ കണ്ണില്‍ ഇറ്റിക്കാന്‍ പറ്റിയ നല്ല ഔഷധമാണ് .

7 നന്ദിയാര്‍ വെട്ടം എന്ന ചെടിയുടെ പൂവിന്‍ വെളുത്ത  ഇതളുകള്‍ പിഴിഞ്ഞ് നീര് കണ്ണില്‍ ഇറ്റിക്കാം.

പുഴയില്‍ കഴുത്തറ്റം ജലത്തില്‍ നിന്നും സൂര്യനു ജല അര്‍പ്പണം ചെയ്യുന്നത് എല്ലാം കൊണ്ടും  കണ്ണിനു  ഗുണം ചെയ്യുന്നു.

മഞ്ഞ നിറത്തിലെ പൂവുകളും ചുവന്ന നിറത്തിലെ പൂവുകളും ഇട കലര്‍ത്തി പൂന്തോട്ടത്തില്‍ വളര്‍ത്തുക ഇവ കണ്ണിനെ ആകര്‍ഷിക്കുന്നു .

വനം പുഴ അരുവികള്‍ പൂന്തോട്ടം താമര പൊയ്കകള്‍  ഇവയുടെ സമീപം വസിക്കാന്‍ ശ്രമിക്കുക . 

കണ്ണിനുതണുപ്പ് ലഭിക്കാന്‍ വെള്ളരി വട്ടത്തില്‍ അരിഞ്ഞു കണ്ണിനു മീതെ വെക്കുക 

ഉള്ളില്‍ കഴിക്കാവുന്ന ചിലത്  തഴുതാമ വേര് 20 ഗ്രാം അരച്ച് വെള്ളം ചേര്‍ത്തു കഴിക്കുക .കയ്യുണ്ണൃം( കുഞ്ഞുണ്ണി) കീഴാര്‍ നെല്ലി എന്നിവയുടെ നീര് കൊണ്ട് ഉപ്പിടാത്ത കഞ്ഞി വെച്ച് കുടിക്കുക .

സൂര്യനെ കണ്ണടച്ച് നോക്കുക ... രാവിലെ ഏഴു മണിക്ക് മുന്‍പുള്ള സൂര്യ രശ്മിയെ നഗ്ന നേത്രത്തോടെ നോക്കുക എന്നത് ഏറെ ഗുണം ചെയ്യുന്ന പ്രവര്‍ത്തിയാണ് കണ്ണടച്ച് കഴിയുന്നത്ര നേരം സൂര്യനെ നോക്കുക കണ്ണ് തുറക്കുമ്പോള്‍ സൂര്യനെ നേരെ ആകരുത്  എതിരെ തിരിഞ്ഞു കണ്ണ് തുറക്കുക  . 

രാത്രി കിടക്കും മുന്‍പ് ഇഞ്ചി എരുക്കില  മഞ്ഞള്‍ കുരുമുളക് ചേര്‍ത്തു ആവി പിടിക്കുക .

അഗ്നി ഹോത്രം കണ്ണിനു ഏറെ ഗുണം ചെയ്യുന്നു .

anilvaidik 9995033225

2020 ഒക്‌ടോബർ 18, ഞായറാഴ്‌ച

ജല ശുദ്ധീകരണം പഴയ കാലങ്ങളില്‍ എങ്ങിനെയായിരുന്നു .. anilvaidik


ജല ശുദ്ധീകരണം പഴയ കാലങ്ങളില്‍ എങ്ങിനെയായിരുന്നു ..
വടക്ക് വശത്ത്‌ കുമ്പളം നടാമോ
ജലം ശുദ്ധമാക്കാന്‍ എന്തൊക്കെ ചെയ്തിരുന്നു 
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയില്‍ ''
തൂമ തേടും തന്‍ പാള കിണറ്റിലിട്ടോമല്‍ കൈയ്യാല്‍ കയറു വലിച്ചുടന്‍
കോമളാംഗി നീർ കോരി നിന്നീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;
“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ



ഈ കവിതയില്‍ വെള്ളം കോരാന്‍ ഇരുമ്പിന്റെ ബക്കറ്റിന് പകരമായി . തൂമതേടും പാള എന്ന് കാണുന്നു എന്ന് വെച്ചാല്‍ തൂമ = ഭംഗിയാര്‍ന്ന പാള  കവുങ്ങിന്റെ പാളയാണ് ഉപയോഗിചിരുന്നത്
നവജാത ശിശുവിനെ കുളിപ്പിക്കാന്‍ പാളയ്ക്കുണ്ടായ സ്ഥാനം ഇന്നില്ല അവിടെയും പ്ലാസ്റ്റിക് വിരിപ്പുകള്‍ കയ്യടക്കി.
എന്ത് കൊണ്ട് പഴമക്കാര്‍ ഇത്തരം കാര്യങ്ങളില്‍ പാള ഉപയോഗിച്ചത്
കവുങ്ങിന്‍ തോട്ടത്തില്‍ നിങ്ങള്‍ ചെല്ലുക  ചിതല്‍ തിന്ന കവുങ്ങിന്റെ പാളകള്‍  വിരളമായി മാത്രമേ കണ്ടെത്താന്‍  സാധിക്കൂ വിരളമായി മാത്രമേ പാളയെ  കീടങ്ങളും ആക്രമിക്കുകയുള്ളൂ .പാളയില്‍ ജൈവ വിഷങ്ങള്‍ ഉള്ളതിനാല്‍ കീടങ്ങള്‍ പാളയെ കീഴടക്കില്ല. മണ്ണില്‍ ഏറെ നാള്‍  കിടന്നാല്‍ പാളയിലെ ജൈവ വിഷം ഇല്ലാതാകും അപ്പോള്‍ മാത്രമേ പാളയെ ചിതലിന് ആഹരിക്കാന്‍ സാധിക്കൂ .പച്ചയായ മരങ്ങളെ തിന്നുന്ന ചിതലുകള്‍  എണ്ണ മയമുള്ള മരങ്ങളായ തേക്ക് ദേവദാരു മുതലായ   വസ്തുക്കളെ ഉപേക്ഷിക്കുന്നു . പക്ഷേ പാളയില്‍ എണ്ണ അമിതമായ  മയമില്ല  പൂജയില്‍ അടയ്ക്ക വന്നതിന്‍റെ പൊരുള്‍ പുഴുക്കളെ തുരത്താനുള്ള അടയ്ക്കയുടെ കഴിവാണ് 

 ദണ്ട് കരിക്കല്‍ എന്ന ദണ്ട് പൊങ്കല്‍ ദേവി ഷേക്ത്രങ്ങളില്‍ നടത്താറുണ്ട്‌ അരിയും ഗോതമ്പും ശര്‍ക്കര ഏലക്കായ ജീരകം കദളി എന്ന് വേണ്ട പലതും കൊണ്ട് കുഴച്ചു മണ്ണില്‍  കുഴിയുണ്ടാക്കി  മീതെ തീയിട്ടു പാചകം ചെയ്തൊരു ആചാരം ഇന്നും  നിന്ന് പോയട്ടില്ല . ദേവിയുടെ  നിവേദ്യം സനാതന ധര്‍മികള്‍ ആചരിക്കുന്നു അതിലും പാത്രമായി ഉപയോഗിക്കുന്നത് പാളയാണ് . കാവിലെ പൂജയില്‍ കവുങ്ങിന്‍ പൂക്കുല വെയ്ക്കാനുള്ള കാരണം എനിക്ക് എഴുതാന്‍ സാധിച്ച സര്‍പ്പദോഷങ്ങളും പരിഹാരങ്ങളും എന്ന   പുസ്തകത്തില്‍ ഏറെ വിവരിച്ചിട്ടുണ്ട്   പാളയിലെ  ശാസ്ത്രം മുന്നേ അറിഞ്ഞവര്‍ ഭാരതീയര്‍ മാത്രം 

പാളയില്‍ വെള്ളം കോരിയാല്‍ കിണര്‍ ശുദ്ധമാകും പാളയില്‍ വെള്ളം കുടിക്കുന്നവരുടെയും പ്രധിരോധ ശക്തി വര്‍ദ്ധിക്കും   രക്തം ശുദ്ധികരിക്കും.
ത്വക് രോഗമുള്ളവര്‍ പാളയില്‍ ഭക്ഷണം കഴിക്കട്ടെ ,ചൂടുള്ള കഞ്ഞി പാളയില്‍ കഴിക്കുന്നതും .പാള പാത്രത്തില്‍ വെള്ളം കുടിക്കുന്നതും ഉചിതമാണ്..
നവജാത ശുശുക്കളെ പാളയില്‍ കിടത്തി കുളിപ്പിക്കുന്നത്  ത്വക്ക് രോഗങ്ങളെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ എന്നറിയുക .

  .
പണ്ടൊക്കെ വേനലില്‍ കുളം വറ്റിക്കും അധികം വൈകാതെ അതില്‍ പുതു വെള്ളം ഉറവായി എത്തും .അതിലെ ആദ്യ ആചരണം എന്നത് കവുങ്ങിന്റെ പാളയും ഓലയുടെ അഗ്രഭാഗവും കുളത്തില്‍ കയര്‍ കൊണ്ട്  കെട്ടിയിടുക എന്നതാണ് .കവുങ്ങിന്റെ ഓലയ്ക്ക് ജലത്തിലെ കീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഒരാഴ്ച കഴിഞ്ഞാല്‍ മാത്രമേ  വെള്ളത്തില്‍ നിന്നും അതിനെ എടുത്തു മാറ്റുകയുള്ളൂ 


മാവില്‍ ഏറെ മാങ്ങാ ഉണ്ടാ

യാല്‍ അവ നമുക്ക് തിന്ന് തീര്‍ക്കാന്‍ പറ്റില്ല അവ ഉപ്പിലിടും ഉപ്പ് കുഴച്ചു ഉണക്കി സൂക്ഷിക്കും പക്ഷെ പഴുത്തു വീഴുന്ന മാങ്ങയയുടെ മാമ്പഴച്ചാര്‍ പാളയില്‍ തേച്ചു പിടിപ്പിക്കും അവ ഉണങ്ങിക്കഴിഞ്ഞാല്‍ കട്ടിയുള്ള പേപ്പര്‍ പോലയാകും ഇത് ആറു മാസം കേട് കൂടാതെ ഇരിക്കും പാളയിലെ ജൈവ വിഷം കാരണമാണ് ഇവ കേടാകാതെ ഇരിക്കുന്നത് മഴക്കാലം ഇതു കുറുക്കി കഴിക്കും.
മറ്റൊന്ന് തെറ്റാംബരല്‍/ വിഴാലരി/ മുരിങ്ങാക്കുരു/ മയിലെള്ള്/ എന്ന മരത്തിന്‍റെ കരി/ കക്ക/ ഉപ്പ് /എന്നിവ അല്പ്പം വീതം കിഴിയാക്കി കിണറ്റില്‍ കെട്ടിയിടും ..
നായംകണ എന്ന കരിമ്പിന്‍റെ ഇനത്തില്‍പ്പെട്ട വലിയ സസ്യവും പൂകൈതയും കുളത്തിന്റെ അരികില്‍ വെച്ച് പിടിപ്പിക്കും മണ്ണൊലിപ്പ് തടയാനും ജലത്തിന്‍റെ രുചിക്കും നായ്‌ക്കരിമ്പ് എന്ന നായംകണക്ക് സാധിക്കും   കുളത്തിനു ചുറ്റും രാമച്ചം നട്ട് വളര്‍ത്തും .മുരിങ്ങ മരം കിണറിനരികിലും കുളത്തിന്റെ വക്കിലും ഉണ്ടായാല്‍ വളരെ നല്ലത്
പച്ചനിറത്തിലുള്ള റോസാപ്പൂ പൂവ് പോലുള്ള ഒരിനം പായല്‍ ഉണ്ട് പച്ചനിറത്തിലെ   താമര എന്ന് പറയാം  അത്തരം   പൂപ്പായല്‍ കുളത്തില്‍ നിറയെ ഉണ്ടാകും ഇല്ലെങ്കില്‍ അതും കുളത്തില്‍  കൊണ്ടിടും.ആ കുളത്തില്‍ തന്നെ വരാല്‍ മത്സ്യവും നീര്‍ക്കോലിയും ജീവിക്കുന്നുണ്ടാകും . ഇന്നെല്ലാം  കിണറ്റില്‍ നീര്‍ക്കോലിയെ കണ്ടാല്‍ ആരും തന്നെ ആ കിണറ്റിലെ വെള്ളം കുടിക്കില്ല.
.. മണ്‍കുടത്തില്‍ ആയിരിക്കും മുക്കവാറും വെള്ളം കോരുന്നത് വെള്ളം കോരുമ്പോള്‍ പാമ്പും ഉള്ളില്‍ കയറാറുണ്ട് .നീര്‍ക്കോലിഏറെ   ഉണ്ടെങ്കില്‍ ജലത്തില്‍  ഓക്സിജന്റെ അളവ് തീരെ കുറഞ്ഞിട്ടില്ല എന്ന് കരുതിപ്പോന്നിരുന്നു  . 
ത്രിസന്ധ്യ ആയാല്‍ ജലം വിഷമാകും സൂര്യന്‍ അസ്തമിച്ചാല്‍ ജലം ഔവ്ഷധം ആയി ഭവിക്കില്ല ആയതിനാല്‍ സന്ധ്യ ആയാല്‍ ആരും കിണറ്റില്‍ നിന്നും വെള്ളം കൊരില്ല. എന്തായാലും സൂര്യന്‍ അസ്തമിച്ചാല്‍ കിണറ്റിലെ വെള്ളം കൊരുകയുമരുത് . മുറ്റത്തെ ചെപ്പിന് അടപ്പില്ല കിണര്‍ മൂടി വക്കാന്‍ പാടില്ല കിണറില്‍ വെയില്‍ കൊള്ളണം അടുപ്പിലെ ഭസ്മ രൂപത്തില്‍ പറന്നു പൊന്തുന്ന ഇരുമ്പ് സത്തുള്ള സൂഷ്മ മായ ചാരവും കിണറ്റില്‍ വീഴണം അതിനാല്‍ അടുക്കളയുടെ വടക്ക് കിഴക്ക് മൂലയില്‍ കിണര്‍ സ്ഥാപിക്കും.



ചൂട് കാരണം ജലം ബാഷ്പ്പീകരിക്കും അത് മഞ്ഞു പടലങ്ങളായി വായുവില്‍ ഉയരും .ജലത്തില്‍ ഇരുമ്പിന്‍റെ അംശം ഉള്ളത് കൊണ്ട് നീരാവിയുടെ അതി സൂഷ്മായ ഒഴുക്ക് വടക്കോട്ട്‌ ആയിരിക്കും. അത് ആകാശത്തിലായാലും നീരാവിയെ മഞ്ഞു മലകള്‍ ആകര്‍ഷിക്കും . ഹിമത്തിന്റെ ആലയങ്ങള്‍ വടക്ക് ആണല്ലോ സ്ഥിതി ചെയ്യുന്നത് ജലത്തെ മഞ്ഞിന്റെ രൂപത്തില്‍ ആകര്‍ഷിക്കാന്‍ വടക്കുംനാഥന്‍ ശ്രമിക്കും എന്ന് മാത്രം ഇപ്പോള്‍ പറയുന്നുള്ളൂ. ആയതിനാല്‍ കിണര്‍ വീടിന്‍റെ തെക്ക് ആയാല്‍ വാതമോ ജലദോഷമോ എന്നും മാറാതെ നില്ക്കും സൂര്യന്‍ കൂടുതലും ദക്ഷിണായനത്തില്‍ ആയിരിക്കും അപ്പോള്‍ രാമന്‍ സീതയെ തിരക്കി തെക്കോട്ട്‌ പോയ പോലെ ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എഴുത്തിലൂടെ എല്ലാം പറയാന്‍ സാധിക്കില്ല വൈദിക ജോതിഷം പടിച്ചവര്‍ക്കെ ഇതൊക്കെ പെട്ടന്ന് മനസിലാകൂ .   ..

മറ്റൊന്ന് വീടിന്‍റെ വടക്ക് ഭാഗം കുമ്പളം നട്ട് പിടിപ്പിക്കരുത് എന്ന് പറയാറുണ്ട്‌ ഇതിലും കിണറുമായി ബന്ധമുണ്ട് . അത് അടുത്ത അദ്ധ്യായത്തില്‍ കൊടുക്കാം


വടക്ക് വശത്ത്‌ കുമ്പളം നടാമോ...?



വടക്ക് വശത്ത്‌ കുമ്പളം നടാമോ...? വേണ്ട .
വെള്ളം ശുദ്ധമാകാന്‍ കുമ്മായമോ കക്കയോ കിണറിനരികില്‍ കുഴിച്ചിടും കൂടെ കരിയും ചേര്‍ക്കും .കടലിന്‍റെ അടിത്തട്ടില്‍ കക്കകള്‍ ഉള്ളത് കൊണ്ടാണ് കടല്‍ വെള്ളം നശിക്കാത്തതിന്റെ ചില കാരണങ്ങള്‍ സൂര്യ രശ്മി കടലിനെ ശുദ്ധമാക്കുന്നു എന്നതും മറക്കരുത്

 കിണറിന്റെ അടിഭാഗത്തും കുമ്മായം ഉണ്ടാകണം ഇല്ലെങ്കില്‍ ജലത്തിന്‍റെ നിറം മാറും കാത്സ്യം കുറഞ്ഞാല്‍ വെള്ളം കറുത്ത നിറമാകും കുളങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലങ്ങളില്‍ കറുത്ത നിറമുണ്ടാകാന്‍ ഒരു  കാരണം കുമ്മായത്തിന്റെ കുറവാണ്   . ആയതിനാല്‍ മുരിങ്ങ മരത്തിന്‍റെ ഇല നിറയെ അസ്സല്‍ കുമ്മായം എന്ന കാത്സ്യം ആകുന്നു ഈ മരം കിണറിനരികില്‍ ഉണ്ടായാല്‍ ഇലകള്‍ കിണറ്റില്‍ വീണു ജലം ശുദ്ധമാകും . പഴുത്ത മുരിങ്ങയില വളരെ വേഗം  ചീയില്ല അവ  കക്കകളെ പോലയാണ് മുരിങ്ങയിലയും കക്കയും ചീഞ്ഞു നശിക്കുന്നവയല്ല മുരിങ്ങക്കായ ഏറെയും  പുഴുകുത്തില്ല പ്രധിരോധo തരുന്ന ജൈവ ഭക്ഷണം കൂടിയാണ് മുരിങ്ങ   അത് കൊണ്ട് മുരിങ്ങ കിണറിനരികില്‍ നടണം. .
പക്ഷെ കുമ്പളങ്ങ ഭൂമിയിലെ കാത്സ്യം കൂടുതല്‍ വലിച്ചെടുക്കും വളരാന്‍  കാത്സ്യം ഏറെ വേണ്ട ഒന്നാണ് കുമ്പളങ്ങ   അവയുടെ പുറംഭാഗത്തും നിറയെ കുമ്മായം ഉണ്ടാകും കുമ്പളങ്ങ കാത്സ്യo നിറഞ്ഞ   ഭസ്മ ധാരിയായത് കൊണ്ട് ഏറെ നാള്‍ കേട് കൂടാതെ ഇരുന്നോളും കാര്യ മായ ഷതം ഏറ്റാല്‍ മാത്രമേ അവയും നശിക്കുകയുള്ളൂ ഇവയും കക്കയുടെ ഗുണഗണങ്ങള്‍ ഉള്ളത് കൊണ്ട് പെട്ടന്ന് കേടാകില്ല അധികം വലുതാകാത്ത നെയ്‌കുമ്പളങ്ങ വീട്ടില്‍  കെട്ടി തൂക്കിയിടുന്നത് തമിഴ് ആചാരമാണ്    .
കിണറിന്റെ അരികില്‍ കുമ്പളം നട്ടാല്‍ കാത്സ്യo വലിച്ചെടുക്കും കാത്സ്യ കുറവ് ഉണ്ടായാല്‍  കിണര്‍ ജലം അശുദ്ധമാകും അത് കൊണ്ട് പഴമക്കാര്‍ കിണറിനോട് തൊട്ടടുത്തായി  കുമ്പളം നടില്ല അഥവാ എങ്ങാനും ഇതു മുളച്ചു നിന്നാല്‍ കിണറിലെ ശുദ്ധികരണം കണക്കിലെടുത്ത്   അത്  തെക്കോട്ട്‌ മാറ്റി നടും .കിണറിന്റെ സ്ഥാനം വടക്കാണല്ലോ കിണര്‍ ഇല്ലെങ്കില്‍  വടക്ക് വശം കുമ്പളം നടാം ഇനി ഉണ്ടെങ്കില്‍ തന്നെ തൊട്ടരുകില്‍ പാടില്ല എന്നേയുള്ളൂ .വിശ്വാസത്തിലെ ശാസ്ത്രം അത് അറിയുക തന്നെ വേണം 

ANILVAIDIK 9995033225 വൈദീക ഗുരുകുലം 

അസ്ഥി ശുദ്ധി

 അടുത്തത്‌ അസ്ഥിശുദ്ധി ചെയ്യുക എന്നതാണ് ഇപ്പോള്‍ എവിടെയും  ശ്മശാനം ഉള്ളത് കൊണ്ട് അതൊരു കുപ്പിയില്‍ അടച്ചു അവിടത്തെ ജോലിക്കാര്‍ തന്നു വിടും  കിട്ടുന്നു അസ്ഥി പെറുക്കി എടുത്ത ശേഷം അതിനെ ഒരു മണ്‍കലത്തില്‍ ആക്കുക ശേഷം കലത്തില്‍  തൈര് നിറക്കുക അപ്പോള്‍ എല്ലുകള്‍  വെള്ളത്തില്‍ പെട്ടന്ന് ലയിക്കുന്ന വിശേഷം വന്നു ചേരും ഇതു അസ്ഥി നിമജ്ജനം ചെയ്യും വരെ തൈര്   കലത്തില്‍ സൂക്ഷിക്കാം കട്ടി തൈരിലെ  പുളിപ്പ് അസ്ഥിയെ ലയിപ്പിക്കാന്‍ ഉതകുന്നതാണ് അവസാന പൂജയില്‍ എല്ലുകള്‍  നല്ല പോലെ പഞ്ചഗവ്യo കൊണ്ട്   കഴുകുക കഴുകുന്ന ജലം ഒരു കുഴിയെടുത്തു അതില്‍ വീഴ്ത്തുക .അത് മലിനജലം ആയതിനാല്‍ മണ്ണിട്ട്‌ മൂടുക   ശേഷം ഈ എല്ലുകള്‍ . കടലില്‍ നിമജ്ജനം ചെയ്യുക അല്ലെങ്കില്‍ നല്ല ഒഴുക്കുള്ള പുഴയില്‍ ആകാം .


തൈരില്‍  വെള്ളി ആഭരണങ്ങള്‍ ഇട്ടു വെച്ചാല്‍ അത് വെളുക്കുന്നത്‌ നിങ്ങള്‍ കണ്ടു കാണുമല്ലോ തൈരിനും  മോരിനുo  ദ്രവീകരണ ശക്തിയുണ്ട് മോര്  ഭക്ഷണത്തെ ദഹിപ്പിക്കുന്നു ദഹന ശക്തി കണക്കിലെടുത്ത് തന്നെയാണ്   സദ്യയില്‍ പായസത്തിനു മുന്‍പ് മോര് വിളമ്പാന്‍ കാരണം ആദ്യം സാമ്പാറും പിന്നെ രസവും അവസാനം മോരും വിളമ്പുക . ഒന്നോര്‍ക്കുക നിങ്ങളുടെ പ്രീയപ്പെട്ടവരുടെ എല്ലുകള്‍ ദ്രവിക്കാതെ മണ്ണിലോ ജലത്തിലോ കിടന്നു ഒന്നിനും തടസ്സം  ആകരുത്.ജലത്തില്‍ ദ്രവിച്ചാല്‍ അത് കാത്സ്യആകും  കടല്‍ ജീവികള്‍ക്ക് എല്ല് ഭക്ഷണം ആകുന്നു .എല്ല് കാത്സ്യം ആയതിനാല്‍ ജലം ശുദ്ധികരിക്കും കറുത്ത പഞ്ചസാരയെ എല്ല് കൊണ്ടാണ് വെളുപ്പിക്കുന്നത് .

എങ്ങിനെ അസ്ഥി എടുത്താലും ചില പൊടിയും ചെറു കഷണങ്ങളും അവിടെ ഉണ്ടാകും പത്തു ദിവസം അവിടെയും തൈര് തളിക്കണം ഇതു നിത്യ പൂജയില്‍ ഉള്‍പ്പെടുത്തുക ബാക്കിയുള്ള എല്ലും ദ്രവിക്കണം അതാണ്‌ ഈ തൈര്‍ അഭിഷേകം കൊണ്ട് മനസിലാക്കേണ്ടത് .

 പതിനാറാം നാള്‍ വരെ  അസ്ഥി നിമഞ്ജനം ചെയ്യും വരെ തൈര് തളിക്കണം  ശേഷം   മറവു ചെയ്ത സ്ഥലത്ത് എള്ള് വിതറണം അത് മുളയ്ക്കാന്‍ എന്നും ജലം തളിക്കണം ഇതു മറ്റൊന്നിനും കൊണ്ടല്ല നമ്മുടെ ശരീരത്തില്‍ നിറയെ കൊഴുപ്പുകള്‍ ഉണ്ട് ചിത കത്തുമ്പോള്‍ മണ്ണില്‍ ഏറെ കൊഴുപ്പ് വീണു മറ്റു ചെടികളും ഔഷധികളും മണ്ണില്‍ മുളയ്ക്കുന്നതിനു തടസ്സം ആകും എണ്ണ മയം ഉള്ളിടത്ത് ചെടികള്‍ പെട്ടന്ന് വളരില്ല.

 എള്ള് എന്ന സസ്യത്തിനു കൊഴുപ്പ് വലിച്ചെടുക്കാന്‍ കഴിവുണ്ട് എള്ളില്‍ നിന്നും എണ്ണ കിട്ടുന്നതിന്‍ കാരണം  ആ ചെടി ഭൂമിയിലെ എണ്ണ വലിച്ചെടുക്കുന്നത് കൊണ്ടാണ്.  അവ നട്ടു മുളച്ചാല്‍ പിന്നീട് ആ സ്ഥലത്ത് മറ്റു കൃഷികള്‍ ചെയ്യാംഅതിലും തൃപ്തി വന്നില്ലെങ്കില്‍ വീണ്ടും എള്ള് നട്ട് വിളയിപ്പിക്കണം  .

 സമാരകം പണിയരുത് ഇന്നത്തെ പ്രതിമകള്‍ നാളെ ഇല്ലാതാക്കും അതാണ് ഇന്ന്  വരെ ലോകത്തില്‍ കണ്ടിട്ടുള്ള സത്യം .
ഈശ്വരന്‍റെ അംശം തന്നെയാണ് മനുഷ്യന്‍ .അവനു പ്രതിമയില്ല .ന തസ്യ പ്രതിമ അസ്തി . ഈശ്വരന് പ്രതിമയോ  സ്മാരകമോ ഇല്ലെങ്കില്‍ അവന്‍റെ അംശമായ മനുഷ്യനും ഇവയൊന്നും പണിത് കൂട്ടരുത് .
 
മരിച്ച  ഏല്ലാവര്‍ക്കും  സ്മാരകം പണിതാല്‍  ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോലും സ്ഥലം ഉണ്ടാകില്ല .സ്മാരകം അന്ധവിശ്വാസം കൂടിയാണ് .പത്തു തലമുറയ്ക്ക് മുന്‍പുള്ള മുതുമുത്തച്ചന്‍റെ പേര് പോലും ഓര്‍ക്കാന്‍ ഇളം തലമുറയ്ക്ക് ആകില്ല  അച്ഛന് സ്മാരകം പണിയുന്നത് അപ്പുപ്പനോടുള്ള വഞ്ചനയാണ്  എന്തിനു സമാരകം പണിയണം ആര്‍ക്കു വേണ്ടി  സ്മാരകം നിര്‍മ്മിക്കണം സ്നേഹം നിമിത്തവും കടപ്പാടും കണക്കിലെടുത്തുകൊണ്ട്  നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഏല്ലാവര്‍ക്കും സ്മാരകം നിര്‍മ്മിക്കാന്‍ നന്നേ ബുദ്ധിമുട്ടും   ഏറെ നാളത്തെ തലമുറയുടെ ചരിത്രം  അന്വേഷിച്ചു പോയാല്‍ അവസാനം നമ്മുടെ മാതാവും പിതാവും പ്രകൃതി ശക്തിയായ ഏക  ഈശ്വരനില്‍ എത്തും അങ്ങേരും ജീവിച്ചിരുപ്പുണ്ട്  അത് കൊണ്ട് ഈശ്വരനും  സ്മാരകം പണിയരുത് ദേഹം വെടിഞ്ഞ  ആത്മാവും മരിക്കുന്നില്ല  .



മരിച്ചാല്‍ അയാളില്‍ നിന്നും ഒരു ദ്രോഹവും ഉണ്ടാകില്ല ആ വകുപ്പും പറഞ്ഞു ലക്ഷങ്ങള്‍ മുടക്കി ആരും നശിക്കരുത് .ശ്രി നാരായണ ഗുരു പറഞ്ഞപോലെ പറ്റുമെങ്കില്‍ തെങ്ങിന് വളമാക്കാന്‍ മാത്രമേ ശവ ശരീരം കൊണ്ട് സാധിക്കൂ എന്തായാലും ഗുരു വചനം നല്ല മനക്കട്ടി ഉള്ളവര്‍ക്കും സാധിക്കില്ല എങ്കിലും അനാവിശമായ പണച്ചിലവു വരുന്ന ഒന്നും ചെയ്യരുത് .  

ANILVAIDIK  9995033225


തളിച്ചു കുളി anilvaidik

 .അസ്ഥികള്‍ പത്തുദിനം തൈരില്‍ സൂക്ഷിക്കുന്നതിലൊരു  ശാസ്ത്രമുണ്ട്  ...? മരിച്ചവര്‍ക്ക് സാമരകം നിര്‍മ്മിക്കരുത് എല്ലാ പ്രതിമയും കാലം ഇല്ലാതാക്കും  .മരിച്ചാല്‍ സംസ്കരിക്കല്‍ നടത്തുക . ഇതല്ലാതെ  മൃത ദേഹത്തെ പൂജിക്കരുത്. സംസ്കരിക്കാനുള്ള കര്‍മ്മങ്ങളെ പൂജകള്‍ ആയി തെറ്റിദ്ധരിക്കരുത്'' ജഡം ദേവനല്ല''     പൂജകാളോ പൂജിക്കലോ കര്‍മ്മികള്‍   നടത്തുന്നില്ല . ജഡത്തെ  പൂജിക്കരുത് സംസ്കരണവും പൂജയും രണ്ടാണ്.


ചിതയ്ക്ക് ചുറ്റും ജലം നിറച്ച കുടവും തലയിലേന്തി ആ കുടത്തിനു പുരോഹിതന്‍  ചെറിയ സുഷിരം വരുത്തി  ചിതയ്ക്ക് ചുറ്റും പ്രദിക്ഷണം ചെയ്യുന്നത് കണ്ടു കാണുമല്ലോ വടക്കേ ഇന്ത്യയില്‍  ഇതു സാധാരണ കാഴ്ച ആണ്  എന്തിനു അവിടെ അങ്ങിനെ ചെയ്യുന്നു എന്നതും അറിയാത്തവര്‍ അറിയട്ടെ .ഹോമം ചെയ്യുമ്പോള്‍ അതിനരികില്‍ എത്തുന്ന ഉറുമ്പ് മുതല്‍ സൂക്ഷ ജീവികള്‍ വരെ ചിതയുടെ ചൂടില്‍ വെന്തിടും അവ നമ്മള്‍ കാരണം ചത്തു പോകരുത് ജലം കൊണ്ടൊരു തോടോ വാഴത്തട കൊണ്ടൊരു തോടോ നിര്‍മ്മിച്ചാല്‍ അവ മറിച്ചു  കടന്നു ചെറു ജീവികള്‍ വരില്ല വന്നാല്‍ തന്നെയും ജലം അവയ്ക്കൊരു തടസവും  ആശ്വസവുമാണ് . അതുപോലെ ചിതയില്‍ ഒരു ജീവിയും അടുക്കരുത് അതിനാല്‍ നാല് വിരല്‍ വീതിയില്‍ ചിതയ്ക്ക് ചുറ്റും ചെറിയ തോട് നിര്‍മ്മിക്കണം .ജലം മാറി കടക്കാന്‍ ഉറുമ്പിനു ആവില്ല ഇതും മറക്കാതെ ചെയ്യുക .

ഇതു വായിക്കുന്ന അഗ്നിഹോത്രികള്‍ .ജല പ്രോഷ്ണം മന്ത്രങ്ങള്‍ അവിടെയും ആചരിക്കണം  

പുല ആചരിക്കുന്നവര്‍  പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം

നിങ്ങളുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടെങ്കില്‍ പരിപ്പ് ഉഴുന്ന് എന്നിവ കഴിക്കരുത് അത് പോലെ പരിപ്പ് വര്‍ഗ്ഗങ്ങള്‍ പതിനാറു ദിവസം ഒഴിവാക്കുക .

കടുക് ഉപയോഗിക്കാമോ ..? ഉപയോഗിക്കാം അതില്‍ തെറ്റൊന്നും ഇല്ല പക്ഷേ

പഴങ്ങള്‍ അവല്‍  മലര്‍ മറ്റു  പ്രസാദങ്ങള്‍ പായസ  നിവേദ്യങ്ങള്‍ പഞ്ചാമൃതം   ഇളനീര്‍ എന്നിവയാണ് പുല തീരും വരെ ഭക്ഷിക്കാന്‍ പാടുള്ളൂ . മലര്‍ മലബന്ധം ഉണ്ടാക്കും എന്ന് കൂടി അറിയുക  അത്തരം ഭക്ഷണങ്ങളില്‍ കടുകിനോ പയറിനോ സ്ഥാനമില്ല പല വെഞ്ജനങ്ങള്‍ പലതിനും  സ്ഥാനമില്ല പക്ഷേ ഇതൊക്കെ കിട്ടുന്നില്ലെങ്കില്‍ കിട്ടുന്ന പഴം പച്ചക്കറികള്‍ ഉപയോഗിക്കണം സാമ്പാറും മോരും രസവും ഒക്കെ ഉപയോഗിക്കണം എങ്കില്‍ പോലും മാംസം മത്സ്യo എന്നിവ ഒരു കാരണവശാലും പാടുള്ളതല്ല .      

പഴം പച്ചക്കറികള്‍ സാലഡുകള്‍ ആക്കിയാല്‍ ഉപ്പിന്‍റെ ഉപയോഗം വേണ്ടി വരില്ല. മാരകമായ രോഗം വന്നു മരണം സംഭവിച്ചാല്‍ വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് . മഹാമാരികള്‍ വന്നാലും വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് അല്ലെങ്കില്‍ തുറന്നു വെക്കരുത് ഉപയോഗം കഴിഞ്ഞു ഉപ്പു പാത്രം അടച്ചു വെക്കുക . ഉപ്പ് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്നു ശര്‍ക്കര പുളി എന്നിവ തുറന്നു വെക്കാന്‍ പാടില്ല .

 ഉപ്പ് ഉപയോഗം കുറയ്ക്കുക  ലളിതമായ ആഹാരം കഴിച്ചാല്‍ അമിതമായ ഉപ്പു ശരീരത്തിന് അധികം  വേണ്ടി വരില്ല .  ഉപ്പു ഉള്ളി  അധികം വേണ്ട പക്ഷേ പുറത്തേക്ക് വേണം കാരണം ഉപ്പു അണുക്കളെ നശിപ്പിക്കും .  ഇന്ദുപ്പ് മരണ  വീട്ടില്‍ കെട്ടിതൂക്കി ഇടുക. ഒരു കിലോ വരുന്ന ഇന്ദുപ്പ് പാളികള്‍  കഷണങ്ങള്‍ അങ്ങാടിയില്‍  വാങ്ങാന്‍ കിട്ടും.കടല്‍ നശിക്കാതെ ഇരിക്കുന്നത് അതിലെ ഉപ്പുരസം ആകുന്നു കണ്ണിനെയും ഉപ്പുരസം കണ്ണുനീര് കൊണ്ട് സംരക്ഷിക്കുന്നു .ഉപ്പു അണുക്കളെ നശിപ്പിക്കും. മരണം നടന്നാലും ഇല്ലെങ്കിലും ഉപ്പുപാറ വീട്ടില്‍ തൂക്കിയുടുന്നത് പണ്ടേ ഉള്ള ഭാരത ആചാരണമാണ് അണുനശീകരണം ആണ് അതിന്‍റെ പിന്നിലെ ഹൈന്ദവ ശാസ്ത്രം . ഓരോ മാസവും അത് കഴുകി ഉണക്കണം   ഉപ്പു  കെട്ടി തൂക്കി ഇട്ടാല്‍ അതിലെ കയര്‍ ജീര്‍ണ്ണിച്ചു പൊട്ടും അതിനാല്‍ ഓരോ പൌര്‍ണ്ണമിക്കും കഴുകി   അതിലെ കയര്‍ മാറ്റുക.  പെട്ടന്ന് പൊട്ടി താഴെ വീഴാത്ത കയറോ അല്ലെങ്കില്‍ മറ്റു  മാര്‍ഗ്ഗങ്ങള്‍ ശ്രമത്തില്‍ വരുത്തുക..

 ഉപ്പു എണ്ണ കാച്ചി തേക്കാറുണ്ട് ലവണ തൈലം എന്നാണു ഇതിനെ വിളിക്കുന്നത്‌ . ഇതു നല്ലൊരു അണുനാശിനിയാണ് .ഏറെ ഉപയോഗിക്കാന്‍ പാടില്ല അശുദ്ധി തോന്നുന്ന വേളയില്‍ മാത്രം ഉപയോഗിക്കുക.

രണ്ടാം ദിനം മുതല്‍ നിങ്ങളുടെ ഭവനം ശുദ്ധി ചെയ്യുക ഓരോ വസ്ത്രവും അലക്കി ഉണക്കി അലമാരയിലോ മറ്റോ സൂക്ഷിക്കുക അലമാരയില്‍ ചെറിയ കര്‍പ്പൂര നുറുങ്ങുകള്‍ കൂടെ വെക്കുക ശുദ്ധീകരണ  ജോലി അഞ്ചു ദിവസം കൊണ്ട് തീര്‍ക്കുക .നിത്യ ഹോമങ്ങള്‍ അഗ്നിഹോത്ര വിധികള്‍ കഴിയുന്നതും  വീട്ടുകാര്‍ തന്നെ ചെയ്യുക .നിങ്ങളുടെ വിശ്വാസത്തിലെ പൂജകള്‍ മുറപോലെ നടന്നോട്ടെ പക്ഷേ ശുദ്ധി ഒട്ടും കുറയരുത്‌  എണ്ണക്കുളി നല്ലതാണ്  . മുറ്റത്തു ചാണകം മഞ്ഞള്‍ കലക്കി തളിക്കണം .പഞ്ചഗവ്യo കൊണ്ട് കുളിക്കുകയും മുറ്റത്തു  തളിക്കുകയും ആകാം . ജഡം  മറവു ചെയ്ത ഭാഗത്ത് മഞ്ഞള്‍ തളിക്കരുത് ഉറുമ്പ് മുതലുള്ള ജീവികള്‍ക്ക് അവിടെ  ചില ശുദ്ധി ക്രീയകള്‍ ചെയ്യാനുണ്ട് മഞ്ഞള്‍ അതുപോലെ കീടങ്ങളെ അകറ്റുന്ന മരുന്നുകള്‍ ഇവ മറവു ചെയ്തിടം വിതറരുത്‌ .

മാവില കൊണ്ടോ കുരുമുളകും ഉപ്പും ചേര്‍ത്തോ പല്ല് തേക്കണം  വേപ്പിന്‍ തണ്ട് അതുപോലെത്തെ നാട്ടു വസ്തുക്കള്‍ കൊണ്ടും പല്ല് തേക്കാം ..

ആലിന്റെ ഇലയും മാവിന്‍റെ ഇലയും മണ്‍കുടത്തില്‍ ഇട്ടു വെക്കുക ആ ജലം കുടിക്കുക കലശക്കുടം എന്നാണു ഈ പൂജയുടെ പേര് അത് നിങ്ങള്‍ക്കും ചെയ്യാം ഇതിനൊന്നും  പൂജാരികള്‍ വേണ്ട  .

ചുക്ക് കുരുമുളക് തിപ്പലി തുളസിയില ഇവ ചേര്‍ത്ത കാപ്പി കഴിക്കാം മധുരത്തിന് ശര്‍ക്കരയും ഗുണം കൂടാന്‍ ഇഞ്ചിയും ചേര്‍ക്കുക . രാവിലെ ഇഞ്ചിക്കറി ഉച്ചയ്ക്ക് ചുക്ക് വെള്ളം രാത്രി കടുക്ക വെള്ളം കഴിക്കുക.ഇവ സര്‍വ്വ മലിനങ്ങളെയും കുറയ്ക്കും .

ശുചീകരണം പതിനാറു ദിവസം മുടങ്ങാതെ തുടരണം വിളക്ക് കഴിയുന്നതും അത്രേം ദിവസം മുടങ്ങാതെ അണയാതെ കത്തിക്കുക ഒന്ന് കൂടി പറയുന്നു അണഞ്ഞു പോയാല്‍ വീണ്ടും കത്തിക്കുക വിളക്ക് അണഞ്ഞു പോയതിലും ഇല്ലാത്ത വിശ്വാസം കുത്തി നിറയ്ക്കരുത് .  .വിളക്കില്‍ നിന്നും അയയില്‍ കിടക്കുന്ന  വസ്ത്രത്തിനുo കര്‍ട്ടനും തീ പിടിക്കരുത് വിളക്ക് വെക്കുന്ന മുറിയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത് അത് പേപ്പര്‍ പോലുള്ള വസ്തുക്കള്‍ പറന്നു തീ പിടിക്കാന്‍ കാരണമാകും  വിളക്ക് വെക്കുന്ന ഭാഗം കഴിവതും ശൂന്യo ആയിരിക്കണം  .



അഞ്ചാം നാള്‍ അസ്ഥിഎടുക്കല്‍ ക്രീയ ആകുന്നു .അതിനു മുന്പായി അഗ്നികൊണ്ടുള്ള ഹോമം ചെയ്യണം എണ്ണക്കുളി മറക്കരുത് ആവണക്ക് എണ്ണ ഉപയോഗിച്ച് കുളിച്ചാല്‍ അണുക്കള്‍ നശിക്കും .അസ്ഥി കൈകൊണ്ടു എടുക്കരുത് ചമതക്കമ്പ് കൊണ്ടോ ഈറ്റ കൊണ്ടോ ഒരു കൊഡില്‍ ഉണ്ടാക്കുക ഇല്ലെങ്കില്‍ ലോഹം കൊണ്ടുള്ള കൊഡില്‍ വാങ്ങുക.

ഇതിന്‍റെ ബാക്കി ഭാഗത്തിനായി .അസ്ഥി ശുദ്ധി .. എന്ന് സര്‍ച്ച് ചെയ്യുക 

anilvaidik9995033225

ഗന്ധാമൃതപിണ്ഡം anilvaidik

 ചിതയ്ക്ക് മുന്നേ

മൃതദേഹത്തിനായി   പിണ്ഡം തെയ്യാറാക്കുമ്പോള്‍.

അമൃതപിണ്ഡം /അഗ്നിപിണ്ഡം / പഞ്ചാമൃതപിണ്ഡം / മോക്ഷപിണ്ഡം / ഗന്ധാമൃതപിണ്ഡം /  മുതല്‍ ഏഴും ഒന്‍പതും തരത്തിലുള്ള പിണ്ഡം അര്‍പ്പണം ചെയ്യണം      

അരിയും വാഴപ്പഴവും  കുഴച്ച  പിണ്ഡം ശവ ദാഹത്തിനു ഏറെ  ഉപയോഗിക്കരുത് മറ്റൊന്നും കൊണ്ടല്ല  അരി വാഴപ്പഴം എന്നിവ   തീ നന്നായി  കത്താന്‍ സഹായിക്കില്ല .

 അമൃത്/ ചിറ്റമൃത് / പോത്തമൃത്/ മുള്ളമൃത് / ഋഷിഭോജ്യo / ഇത്തരം      വള്ളികള്‍ ഉണക്കി പൊടിച്ച  അമൃതപിണ്ഡം ഉപയോഗിക്കാം .
 .എള്ളും നെയ്യും തേനും  ശര്‍ക്കരയും കദളിപ്പഴവും   കുഴച്ച പഞ്ചാമൃത പിണ്ഡം   ഉപയോഗിക്കാം അതില്‍ മറ്റു  വാഴപ്പഴങ്ങള്‍ ചേര്‍ക്കരുത് .അവല്‍ തേന്‍ എള്ള് ശര്‍ക്കര നെയ്യ് മലര് / കസ്തൂരി / കുങ്കുമം / ഇവ ചേര്‍ന്ന  ഗന്ധാമൃതപിണ്ഡം  ഉപയോഗിക്കാം /  ചിത നന്നായി കത്തണം അതിനുള്ളത് ചേര്‍ക്കുക . സുഗന്ധമുള്ള വസ്തുക്കള്‍ കൊണ്ടാണ് പിണ്ഡം പാചകം ചെയ്യേണ്ടത്  .ഏലം ഗ്രാമ്പൂ ജാതിക്ക ജാതിപത്രി നറുനീണ്ടി എന്നിവ ഉപയോഗിച്ചാല്‍ ചിതയില്‍ നിന്നും മാംസം കരിഞ്ഞ മണം ഉണ്ടാകില്ല  .

രാമച്ചം അകില്‍ ദേവദാര് ചന്ദനം തെള്ളി .ഇവ പൊടിച്ച് നെയ്യില്‍ കുഴച്ചാല്‍ അഗ്നി നന്നായി കത്തും അഗ്നിപിണ്ഡം എന്നത് ഇതാണ്

നൂറ്റിയെട്ട് ഔഷധികള്‍ കൊണ്ടുള്ള മോക്ഷപിണ്ഡം പട്ടില്‍ പൊതിഞ്ഞു ജഡ ത്തോടൊപ്പം ചേര്‍ക്കണം . സമ്പത്ത് പോലെ കിട്ടുന്നപോലെ സാഹചര്യo പോലെ ഇതൊക്കെ ആചരിക്കുക .ഒന്നും കിട്ടിയില്ലെങ്കില്‍ .മാവിന്‍ വിറക് മാത്രം ഉപയോഗിക്കുക .അതും ഇല്ലെങ്കില്‍ മറ്റുള്ള വിറകില്‍ ചിത ഒരുക്കണം മണ്ണില്‍ കുഴിച്ചിടരുത് .
 വാഹനങ്ങളിലെ ഇന്ധനം ഒന്നും ഉപയോഗിക്കരുത് നെയ്യ് ആണ് നല്ല വസ്തു .

മാവില ആലില കുരുത്തോല അരളിയുടെ പൂവ് എരുക്കിന്‍ പൂവ് എന്നിവ മൃതദേഹം കിടത്താന്‍ ഉപയോഗിക്കുന്ന പന്തലില്‍ തോരണം ചാര്‍ത്തണം.ഇവയ്ക്കും വായു ശുദ്ധികരിക്കാന്‍ കഴിവുണ്ട്   ഇതു എന്നും വീട്ടിലും തോരണം ആക്കാം.

ഒരു മനുഷ്യന്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഇരുപത്തി ഏഴു മരങ്ങള്‍ നട്ട് പിടിപ്പിക്കണം വേദം പറയുന്ന മഹത്തായ  പിതൃബലി യെ അടുത്തറിയുക .

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ANILVAIDIK


മൃത ശരീരo  എന്തിനു വേണ്ടി പട്ടില്‍ പൊതിയണം...?
 ശ്രാദ്ധം എന്താണ് ..? .

മൃത ശരീരത്തെ പൊതിയുന്ന വസ്ത്രം  കോട്ടന്‍ പരുത്തി / പട്ട്  / എന്നിവ മാത്രം ഉപയോഗിക്കുക .ബന്ധുക്കള്‍ ഒട്ടുമിക്കവരും അറിവില്ലാതെ  കൊണ്ട് വരുന്നത് പ്ലാസ്റ്റിക് വസ്ത്രങ്ങള്‍ ആയിരിക്കും .ഇതു തീ  നന്നായി കത്തുന്നത് തടയുകയാണ് ചെയ്യുന്നത് .കുടുംബസദസ്സുകളില്‍ പട്ടിലെ  വിഷയം ചര്‍ച്ച ചെയ്യുക .

പട്ടുവസ്ത്രം നൂറു ശതമാനം ജൈവ വസ്തുവാണ് അവയ്ക്ക് അണുക്കളെ തുരത്താന്‍ കഴിവുണ്ട് അതുകൊണ്ടാണ് അത് ദേവ വസ്ത്രം ആയതും വിഗ്രഹത്തില്‍ പട്ടുടയാട  ചാര്‍ത്താനും കാരണം .ഗര്‍ഭിണി പട്ടു വസ്ത്രം ധരിക്കുന്നത് നല്ലതാണ് . വിവാഹത്തിനു ഉടുത്ത പഴയ പട്ടു വസ്ത്രം മൃത ദേഹത്തില്‍ പൊതിയുക പുതിയ പട്ടുകള്‍ ചുമ്മാ നശിപ്പിക്കരുത് .

മൃതദേഹത്തിനെ കുളിപ്പിക്കല്‍ എന്ന കര്‍മ്മം ചെയ്ത ശേഷം വീണ്ടും  ജലം കൊണ്ടുള്ള  അര്‍പ്പണം മൃത ദേഹത്തില്‍  പാടില്ല. അതും കത്താന്‍ തടസ്സം ഉണ്ടാക്കും  ജഡം  പെട്ടന്ന് കത്തി തീരണം നിങ്ങളുടെ പ്രീയപ്പെട്ടവരുടെ ദേഹം അഗ്നിയില്‍ ലയിക്കുമ്പോള്‍  വായുവില്‍ സുഗന്ധമേ പരക്കാവൂ അതിനായ് സുഗന്ധം ലഭിക്കുന്ന  ഹവിസ്സുകള്‍  നെയ്യില്‍ കുഴച്ചു  അര്‍പ്പിക്കുക.

പിണ്ഡകര്‍ത്താക്കള്‍ എല്ലാവരും ശുദ്ധമായ ഭസ്മം വിധിയാം വണ്ണം സന്ധികളില്‍ നെറ്റിയില്‍ കണ്ഠം എന്നിവയില്‍ ധാരണം ചെയ്യുക ഇതു പുലവാലായ്മ തീരും വരെ തുടരുക ഭസ്മം അണുക്കളെയും പിത്ത നീരിനെയും  ഇല്ലാതാക്കും .

ഭസ്മം പതിനാറു ദിനം നിര്‍ബന്ധമാണ്‌




തുളസില  മൃതദേഹ സംസ്കാരത്തില്‍   ഉപയോഗിക്കാന്‍ പാടില്ല എന്നുള്ള അന്ധ വിശ്വാസം ഉണ്ട് ആത്തരം വാക്കുകള്‍ക്കു  അല്പം പോലും വില കൊടുക്കേണ്ടതില്ല . മരണം നടന്നാലും മംഗള കര്‍മ്മാത്തിനായാലും  തുളസിയെ സമീപിക്കേണ്ടത് ശുദ്ധിയോടു തന്നെയേ പാടുള്ളൂ . അങ്ങിനെയുള്ളവര്‍ അത് ശേഖരിക്കുക മൃതദേഹത്തിനരികില്‍ വെക്കുക .കുറച്ചു അര്‍പ്പണത്തിനായി കരുതുക . പുലവാലായമ ഉള്ളവര്‍ തുളസി ശേഖരിക്കരുത് എന്ന് മാത്രം      തുളസിയില   ചെത്തിപ്പൂവ്   തുമ്പ മഞ്ഞള്‍ ചന്ദനം എന്നിവയും പൂജ വസ്തുക്കള്‍ തന്നെ പൂജാരിയും ദേവി ഉപാസകന്‍ തന്നെഅയാളെയും നിങ്ങള്‍ സ്പര്‍ശിക്കരുത്

.പുല വാലായ്മ ഉള്ള കാലം വരെ സസ്യ ലതാദികളെ സ്പര്‍ശിക്കരുത് . ശ്രദ്ധ നല്ലപോലെ  വേണ്ട കര്‍മ്മമാണ്‌. പു + ല ' ''പുനര്‍ലയനം''. ആത്മ ലയനം തന്നെയാണ്   . പുല കര്‍മ്മത്തിനു  ശ്രാദ്ധം എന്നും പേരുണ്ട്   ആയതിനാല്‍ ശ്രദ്ധ കൊടുത്തേ മതിയാകൂ .   നിങ്ങളില്‍  ശുചിത്വമില്ല അത്   കൊണ്ട് തന്നെയാണ് കര്‍മ്മങ്ങള്‍ക്ക്  പുറത്തുനിന്നും ആളെ വെക്കുന്നത് .അവിടെ ഹിതം മുന്‍പേ അറിഞ്ഞ പുരോഹിതനെ പിന്തുടരുക ''നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം  ചെയ്യുക''.പുരോഹിതന്‍ ഹിതമായ കര്‍മ്മങ്ങളും ചെയ്യട്ടെ . എന്തെങ്കിലും കേട്ടാല്‍ അതിന്‍റെ തൃപ്തികരമായ  മറുപടി ഇല്ലെങ്കില്‍ അത് പിന്തുടരരുത് .

ശവദാഹത്തിനു ശേഷം വാലായ്മ ഉള്ളവരും സ്നേഹം നിമിത്തം ദേഹിയോട്  അടുത്തു ഇടപഴുകിയവരും   പതിനാറു ദിവസം പലതരം എണ്ണകള്‍ ദേഹം മുഴുവന്‍  ഉപയോഗിച്ച് കുളിക്കുക .

പരേതന്‍റെ  പുലവാലയ്മകള്‍ ഉള്ളവരും  വീട്ടില്‍ നിന്നും പിരിഞ്ഞു പോകാന്‍ പറ്റാത്തവരുമല്ലാതെ   മറ്റാര്‍ക്കും ഭക്ഷണo കൊടുക്കരുത് പതിനാറു ദിവസം കഴിയാതെ ബന്ധുക്കള്‍ക്കും  ഭക്ഷണം കൊടുക്കരുത് .നല്ല ശുചിത്വം വന്നു ചേരാന്‍ പതിനാറു ദിനം വേണം. അതുവരെ അയല്‍പക്കത്തെ ആര്‍ക്കും നിങ്ങളുടെ വീട്ടിലെ ഭക്ഷണം കൊടുക്കാതിരിക്കുക . അഗ്നിഹോത്ര  ഹോമങ്ങള്‍ ശുചിത്വകര്‍മ്മങ്ങള്‍ പതിവായി ചെയ്യുക ശവ ദാഹത്തിനല്ലാതെ ഒരിക്കല്‍ പോലും ചാണക വരളി യാഗത്തിനോ  ഹോമത്തിനോ ഉപയോഗിക്കരുത് . യാഗവിധിയില്‍ ഒരു സ്ഥലത്തും വരളി പറഞ്ഞിട്ടില്ല . ചൂടുള്ള ഭക്ഷണം നിര്‍ബന്ധമാണ്‌   .അതിലെ ശാസ്ത്ര  വിശ്വാസം മാത്രം കണക്കിലെടുക്കുക .



മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ANILVAIDIK  9995033225 ഇതിന്‍റെ അഞ്ചാം ഭാഗം ലഭിക്കുവാന്‍''  സഞ്ജയനo എന്ന് സര്‍ച്ച് ചെയ്യുക 

ചിതയില്‍ ചിന്തിക്കേണ്ടത്

 ചിതയില്‍ ചിന്തിക്കേണ്ടത്

കൂടുതല്‍ വിവരണം എനിക്ക് എഴുതാന്‍ സാധിച്ച ''സര്‍പ്പദോഷം സത്യവും മിഥ്യയും''   പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്  വായിച്ചവര്‍ മനസിലാക്കി കാണും എന്ന് കരുതുന്നു.


യഞ്ജം ചെയ്യുവാന്‍ വന്നവരാണ് നമ്മള്‍ ശവാദാഹം ഒരു യഞ്ജം ആകുന്നു അവസാന യാഗത്തിനായ് ഒരുക്കേണ്ട പരിമിതമായ ചിലത് മാത്രം ഇവിടെ പറയാം .

ദേഹി  കിടന്ന മുറിയില്‍ നിന്നും കട്ടില്‍ ഒഴിവാക്കി നിലത്ത് വാഴയിലയില്‍ കിടത്തുക പായില്‍ ആണെങ്കിലും കുഴപ്പമില്ല . വാഴയിലയിലെ ഭക്ഷണം പെട്ടന്ന് കേടാകില്ല  അതുപോലെ മൃതദേഹത്തിനും വാഴയില നല്ലത് തന്നെ നാലോ അഞ്ചോ എണ്ണം എടുത്തു കിടത്താന്‍ ഉപയോഗിക്കുക . പായയില്‍ കിടത്തുംബോഴും വാഴയില ഉപയോഗിക്കുക '

മൃതദേഹത്തില്‍  ഉറുമ്പ്  വരാതെ ഇരിക്കാന്‍ ചുറ്റിലും മഞ്ഞള്‍പ്പൊടി കൊണ്ടൊരു വൃത്തം   വരക്കുക .

ചെറൂള ദേഹത്ത് വിതറിയാല്‍ അണുപ്രസരണം ഉണ്ടാകില്ല

നല്ല എള്ളിന്‍ എണ്ണ കൊണ്ട് അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുക .

കഴിയുന്നത്ര  തുമ്പ തുളസി ചെറുതായി അരിഞ്ഞു   മൃതദേഹത്തിനടുത്ത് ഒരു കുട്ടയില്‍ നിറച്ചു വെക്കുക ശവദാഹം കഴിഞ്ഞാല്‍ ഇതും  മണ്ണില്‍ നിങ്ങളുടെ വീട്ടിലെ മുഴുവനും ഉപ്പും ഉള്ളിയും  ഉപ്പു ചേര്‍ത്തു  മറവു ചെയ്യുക .

ആദ്യമായി വീട്ടില്‍ ഉപയോഗിക്കാന്‍ വാങ്ങിയിട്ടുള്ള ഉപ്പും ഉള്ളിയും ഇതോടൊപ്പം മറവു ചെയ്യണം .കാരണം ഉള്ളിക്കും ഉപ്പിനും അണുക്കളെ ആകിരണം ചെയ്യാന്‍ കഴിവുണ്ട് അത് കൊണ്ട് പതിനാറു ദിവസം ഉപ്പും ഉള്ളിയും വീട്ടില്‍  ഉപയോഗിക്കരുത് .അരിഞ്ഞ വെച്ച ഉള്ളിയില്‍ പെട്ടെന്ന് തന്നെ അണുക്കള്‍ ചത്തടിയും ആയതിനാല്‍ ഉള്ളി ഉപ്പു അമ്പലങ്ങളില്‍ നിഷിദ്ധമാണ് .നിങ്ങളും വീടും ഷേക്ത്രം ആകണം . വസ്തുതകളും ശാസ്ത്രവും അറിഞ്ഞു കൊണ്ട് തന്നെ ആചരിക്കുക . ഹൈന്ദവം  അന്ധ വിശ്വാസമല്ല യുക്തിയുള്ള ശാസ്തമാണ് .

ചാവുകടലില്‍ മീനടക്കമുള്ള ഒട്ടുമിക്ക ജീവികളും ഇല്ലെന്നറിയുക'

ഉപ്പു കടം വാങ്ങരുത് ഉപ്പു കടം കൊടുക്കരുത് .സന്ധ്യസമയം ഉപ്പു ഉപയോഗിക്കരുത് ഉപ്പു അണുക്കളെ ആഗിരണം ചെയ്യുന്നു അണുക്കളുടെ ദേഹം ഉപ്പില്‍ ഉണ്ടാകാന്‍ സാധ്യത കണക്കിലെടുത്തുകൊണ്ട് ഉപ്പു അമ്പലങ്ങളില്‍ ഉപയോഗിക്കാറില്ല.


 ഷേക്ത്ര ദര്‍ശനം പാടില്ല ഷേക്ത്രം ഈശ്വരന്‍ കുടിയിരിക്കുന്ന സ്ഥലമല്ല മറിച്ച് അതൊരു ഊര്‍ജ്ജ  പ്രതിരോധകേന്ദ്രം കൂടി ആകുന്നു .ശുദ്ധി വരുന്ന വരെ നിങ്ങള്‍ അവിടം സന്ദര്‍ശിക്കരുത് .പക്ഷേ മഹത്തായ വേദം കൈകൊണ്ടു തൊടരുത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ആയതിനാല്‍ എല്ലാ ജ്ഞാന ഗ്രന്ഥങ്ങളും പാരായണം ചെയ്യുക.

.ഈശ്വരന്‍ എന്താണെന്ന് കൃത്യമായി  പറയുന്ന ഒരേ ഒരു ഗ്രന്ഥം ഋഗ്വേദം പത്താം മന്ധലം പുരുഷസൂക്തം ആകുന്നു'' പ്രകൃതി തന്നെയാണ് ഈശ്വരന്‍ ''എന്ന് പറയുന്ന ഈ സൂക്തം എല്ലാവരെയും  ഈശ്വരനില്‍ എത്തിക്കും ഇതു ഇപ്പോള്‍ പറയാന്‍ കാരണം ദുഃഖം ഉണ്ടാകുമ്പോള്‍ അല്ലെ ഷേക്ത്ര ദര്‍ശനം ചെയ്യേണ്ടത് എന്ന് ധരിക്കുന്നവര്‍ ഉണ്ട് . ഷേക്ത്രം ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആകുന്നു അവിടെ ഉപ്പിനും ഉള്ളിക്കും കുമ്പളങ്ങ ചുരക്ക ഉഴുന്ന് എന്ന് വേണ്ട പലതിനും അയിത്തം കല്പ്പിചിട്ടുണ്ടെങ്കില്‍ ശുദ്ധിഇല്ലാതെ അവിടെ പോകരുത്.


ഉള്ളിയും ഉപ്പും കടം വാങ്ങരുത് എന്നൊരു പഴം ചൊല്ല് നിങ്ങളില്‍ ആരൊക്കെ കേട്ട് കാണും അറിയുന്നവര്‍ കമന്റു ചെയ്യുക .

മരണ വീട്ടില്‍ നിന്നും പുലവാലായ്മ ഉള്ളവരല്ലാതെ ജലം   കുടിക്കുവാണോ ഭക്ഷിക്കുവാനോ അരുതാത്തതാണ്. പക്ഷേ ദുഖിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മറ്റും പാചകം ചെയ്തു കൊടുക്കുയും വേണം അത് ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ് ഇതില്‍ ജാതിയോ മതമോ നോക്കരുത് അനുവദനീയമായ ഇടങ്ങളില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുക.

ഗുല്‍ഗുലു രാമച്ചം ദേവ ദാര് അഷ്ട്ട ഗന്ധം അകില്‍ വയമ്പ് കര്‍പ്പൂരം ജഡമാഞ്ചി കറുക ചെറൂള ഇവ  ഉണക്കി ചതച്ചു പൊടിച്ചത്   നെയ്യില്‍ കുഴക്കുക  ഇവ കുറച്ചു പുകയ്ക്കാന്‍ എടുക്കുക . കടുത്ത പുക പാടില്ല എങ്കിലോ  ഗന്ധം നില നില്ക്കുകയും വേണം  ആയതിനാല്‍ നല്ല കനലില്‍ മൃഗ മുദ്രയില്‍ കിട്ടുന്ന അളവ് മാത്രം കത്തുന്ന കനലില്‍  ഇട്ടുകൊടുക്കുക.

ബാക്കി ശവദാഹ വേളയില്‍   പരേതന്റെ പൊതിയുന്ന വസ്ത്രത്തിന്‍റെ കൂടെ പൊതിയുക  നെയ്യ് കുറഞ്ഞത്‌ മൂന്നു കിലോ ഉണ്ടായാല്‍ നല്ലത് .മുന്‍പറഞ്ഞ മരുന്നുചേരുവകള്‍  അഞ്ചു കിലോ കരുതുക   അതില്‍ കുറച്ചെടുത്തു അല്പം  സാംബ്രാണി കര്‍പ്പൂരം കൂടുതല്‍ ചേര്‍ത്തു പുകക്കാന്‍ ഉപയോഗിക്കാം. മറ്റൊന്ന് ഇതിന്‍റെ വിലകള്‍ അങ്ങാടിയില്‍  കൂടിയും കുറഞ്ഞുമിരിക്കും രാമച്ചം ദേവദാരു മിക്കപ്പോഴും മറ്റു മരുന്നുകളെ അപേക്ഷിച്ച്  വില കുറവായിരിക്കും അത് കൂടുതല്‍ വാങ്ങുക .ഇതില്‍ നിങ്ങളുടെ യുക്തി ഉപയോഗിക്കുക .

പൂജകള്‍ അതാതു മതം വിശ്വാസം പോലെ ചെയ്യുക .അതൊക്കെ തര്‍ക്കമില്ലാതെ നടക്കട്ടെ  ഒരിക്കലും  ജഡം മണ്ണില്‍ കുഴിച്ചിടരുത് മാവിന്‍ വിറകില്‍ തന്നെ  കത്തിക്കുക അതാണ്‌ നല്ലത് പണം ഉണ്ടെങ്കില്‍ പോലും ചിതയില്‍ അമിതമായ  ചന്ദനം ഉപയോഗിക്കരുത്  മാവിന്‍ വിറകിനെപ്പോലെ   അത്ര അണുക്കളെ തുരത്താന്‍  ചന്ദനവിറകിനു ആവില്ല.   പ്ലാവ് മാവ് ചമത വയ്യംകത ചന്ദനം നെല്ലി ആര്യവേപ്പ് എന്നിവ ഉപയോഗിക്കാം .പച്ചയ്ക്ക് കത്താന്‍ മാവിനാണ്  കൂടുതല്‍ കഴിവ്  അണുക്കളെ നശിപ്പിക്കാനും മാവ് പച്ചയ്ക്ക് കത്തിക്കുക .ശവ ദാഹത്തിനു മാത്രം ഉപയോഗിക്കുന്ന  ചാണക വരിളി ചിരട്ട മടല്‍ എന്നി ഉപയോഗിക്കാം.വിറകില്‍ കുറച്ചെങ്കിലും പ്ലാശ് എന്ന് വിളിക്കുന്ന ചമത ഉണ്ടാകണം ഒരുകഷണം ചന്ദനം ചിതയില്‍ വെയ്ക്കാന്‍ കരുതണം  .

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ഇതിന്‍റെ നാലാം  ഭാഗം ലഭിക്കുവാന്‍ 
 ഗന്ധാമൃതപിണ്ഡം .. എന്ന് സര്‍ച്ച് ചെയ്യുക .




anilvaidik 9995033225



മരണം എന്നാല്‍ എന്താണ് ..? anil vaidik

മരണം എന്നാല്‍ എന്താണ് ..?  

രണം എന്നാല്‍ യുദ്ധം എന്നര്‍ത്ഥം  മരണം എന്നാല്‍ രണാങ്കണങ്ങള്‍ ഇല്ലാത്ത നിശബ്ധമായ സ്ഥലമാകുന്നു അവിടെ ആത്മാവ്‌ പാപ പുണ്യം അനുഭവിക്കുന്നു . വാനപ്രസ്ഥം  സീകരിക്കുമ്പോള്‍ ആരണൃമെന്ന  വനം    തേടുന്നു  ''രണം'' ഇല്ലാത്ത അങ്കണങ്ങളാണ് മരണം യാതൊരുവിധ യുദ്ധവും ഇല്ലാത്ത സ്വര്‍ഗ്ഗം  അതാണ്‌ കാടിനെ   ആരണൃo എന്ന് വിളിക്കാന്‍ കാരണം  

  വനത്തില്‍ ഏകാന്തത  അനുഭവിക്കുന്ന ദേഹി മരണത്തെ അത്രയേറെ  സ്നേഹിക്കുന്നു മരണം ജനനം പോലെയാണ്  ആര്‍ക്കും ജനന സമയം ആര്‍ക്കും ഓര്‍മ്മ ഉണ്ടാകില്ല   മരണവും  തിരിച്ചറിയാനുള്ള കഴിവില്ല അത്തരം  ഓര്‍മ്മകളും   കഴിവും ഒരു ജീവിക്കുമില്ല മരണത്തിനു മുന്നേ മരിക്കുന്നത് ഓര്‍മ്മയാണ് ജനിക്കുമ്പോള്‍ കൂടെ ജനിക്കാത്തതും ഓര്‍മ്മ തന്നെ    ,മരണം വേദനയുള്ളതല്ല. വേദനയുടെ ഒരു രണവും  ഇല്ലാത്തതിനെ ''''മരണം''''' എന്ന് വിളിക്കുന്നു .    

മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .

ദേഹത്തില്‍ നിന്നും ആത്മാവ്‌ വിട്ടകന്നു  എന്ന് ഉറപ്പായാല്‍ കൈകള്‍ കാലുകള്‍ യഥാ സ്ഥാനങ്ങളില്‍ ആണോ എന്ന് ശ്രദ്ധ കൊടുക്കുക   ശേഷം വായ്‌ത്താടിയെല്ല് ചേര്‍ത്തു കെട്ടുക വായ്‌ തുറന്നു ഇരിക്കരുത് .

മരണ വീട്ടില്‍  സന്ദര്‍ശനം നടത്തുന്നവര്‍  മൌനം പാലിക്കുക ദുഃഖത്തില്‍ പങ്കു ചേരുക സ്വാന്തനം  കൊടുക്കുക ദുഖിതരുടെ മുന്നില്‍ നിന്നും നിങ്ങളും സങ്കടപ്പെടുകയോ  കരയരുയുകയോ ചെയ്യരുത് എങ്കിലും കരച്ചില്‍ പിടിച്ചു നിര്‍ത്തരുത് പോട്ടിക്കരയേണ്ട അവസ്ഥയില്‍ ആ വികാരത്തിനെ ആരും പിടിച്ചു നിര്‍ത്തരുത് കരയുക തന്നെ ചെയ്യുക  . കണ്ണുനീര്‍ കവിളിലൂടെ കുത്തിയിച്ചു ഒഴുകുമ്പോള്‍ മാത്രമേ നെഞ്ചിലെ തീക്കനല്‍ പലര്‍ക്കും  ആറുകയുള്ളൂ .

ആരും മരിക്കുന്നില്ല ജനിക്കുന്നില്ല  ആത്മാവ്‌ പുതിയൊരു വസ്ത്രം സീകരിച്ചു എന്നത് നിങ്ങളും മനസിലാക്കുക. അവിടെ പോയ്‌ വിവരമുള്ളവന്‍ കരയരുത്  ആത്മാവിന്‍റെ യാത്രയെ   മുഖവിലയ്ക്ക് എടുക്കുക .


മരണ വീട്ടില്‍ ചോല്ലാവുന്ന എല്ലാ ആലാപനങ്ങളും ചൊല്ലുക അതിലെ ആചാര്യ വചനങ്ങള്‍ പിന്തുടര്‍ന്ന് കൊള്ളുക പക്ഷേ ഈ സമയം  ഏറ്റവും നല്ല മന്ത്രം കഠോപനിഷിത് എന്ന ഉപനിഷിത്തിലെ യമധര്‍മ്മ നിയമങ്ങള്‍ ആകുന്നു അതിലെ മലയാള പരിഭാഷ ആചാര്യ നരേന്ദ്ര ഭൂഷന്‍ രചിച്ചിട്ടുണ്ട്
 നചികേതസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കാലന്‍ എന്ന വിളിക്കുന്ന നിയമപാലകന്‍ കൊടുക്കുന്ന ഉത്തരങ്ങള്‍ ആണ് ഈ ഉപനിഷിത്  

.ദുഃഖം അകലുന്ന ഒന്നാണ്  കഠോപനിഷ്ത്   . ദേഹി  ചെയ്തകൂട്ടിയ ധര്‍മ്മവും  അധര്‍മ്മവുo മരിച്ചവന്  മാത്രം അവകാശപെട്ട സമ്പത്താകുന്നു. അതില്‍ നിങ്ങള്‍ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യ മോന്നുമില്ല  പാപങ്ങളുടെയും പുണ്യങ്ങളുടെയും മുഴുവന്‍   സമ്പത്തുമായി ജീവന്‍  മറ്റൊന്നിലേക്കു യാത്ര തിരിക്കുന്നു അതിനെന്തിനു നിങ്ങള്‍   ദുഖിക്കുന്നു. ഈ ഉപനിഷത്തുകള്‍  നിങ്ങളെ മാറ്റി ചിന്തിപ്പിക്കും .നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ് അതില്‍ എത്ര ക്രൂരതയും  നന്മയും   ഉണ്ടോ അതൊക്കെ പലിശ സഹിതം ഉറപ്പായും നിങ്ങള്‍ക്ക് ലഭിച്ചിരിക്കും അതിനുള്ള യാത്രയാണ്  മരണം. 

ഇനി ഒരാള്‍ മരിച്ചു എന്നിരിക്കട്ടെ  നമുക്കുള്ള കര്‍മ്മം  പഴകിയ വസ്ത്രമാകുന്ന ശരീരം അഗ്നിക്ക് സമര്‍പ്പിക്കുക മാത്രം
 അതിലെ ആചരണങ്ങള്‍ പിന്തുടരുക.

ആദ്യം ചിത എങ്ങിനെ ഒരുക്കണം അത് നോക്കാം.
ബാക്കി എഴുതാം  

anilvaidik 9995033225



ഹിന്ദു ആചാരങ്ങള്‍ anilvaidik

 മരണ ശേഷം അറിഞ്ഞിരിക്കേണ്ട ചിലത് പങ്കുവയ്ക്കുന്നു


മരണ ശേഷം  പിതൃബലി കര്‍മ്മത്തിനായി ഒരു വീട്ടില്‍ പോയപ്പോള്‍   പുനര്‍ലയന   കര്‍മ്മവേളയില്‍   തേനും എള്ളും ശര്‍ക്കരയും ചില സുഗന്ധ വസ്തുക്കളും  കുഴച്ചു പിതൃക്കളെ ധ്യാനിച്ചു പിണ്ഡം   ഇലയില്‍ ഇലയില്‍ അര്‍പ്പിക്കാനും ശേഷം കൈ നനച്ചു കൊട്ടാനും പറഞ്ഞു .അതവര്‍ ചെയ്തു എന്തിനെന്നറിയില്ലെങ്കില്‍ പോലും സനാതനര്‍  ഇനിയുമത്  ചെയ്യും .

കൂട്ടത്തില്‍ ഉണ്ടായ നൃജന്‍ എന്നെ നോക്കി  കണ്ണുരിട്ടിയെങ്കിലും മരണകര്‍മ്മമമല്ലേ എന്നോര്‍ത്തു   അവനുമത്  ചെയ്തു.

അഞ്ചാം നാള്‍ സഞ്ചയനമാണ് അന്നും കൈനനച്ചു കൊട്ടല്‍ ഉണ്ടായി തളിച്ചുകുളിക്കും ഇതാവര്‍ത്തിച്ചു   ഈ മണ്ടന്‍ ആചാരത്തെ എതിര്‍ക്കാതെ ഒന്‍പതു ക്രീയകള്‍ക്ക്  കൈകൊട്ടേണ്ട ഗതികേട് ഞാന്‍ കാരണം അവര്‍ക്കുണ്ടായി .

എന്തിനിതൊക്കെ ചെയ്യുന്നു എന്നതിന് ചില ഉത്തരങ്ങള്‍ നമുക്ക് കൊടുക്കാന്‍ സാധിക്കും  മരണ ശേഷക്രീയയുടെ ഭാഗമായി  മൃതദേഹത്തില്‍ ചെയ്യുന്ന  ചിത മുതല്‍ ചിത്ത ശുദ്ധിവരെ ലളിതമായി  പറയണമെന്ന് തോന്നി   സര്‍വ്വ   കര്‍മ്മത്തിന്റെയും ഉദ്ദേശശുദ്ധി എനിക്കറിയാവുന്ന  പോലെ പറഞ്ഞു  .

.നമ്മള്‍ക്ക് ചില വസ്തുതകള്‍  മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ അശാസ്ത്രം എന്ന് വിളിക്കരുത് ശാസ്ത്രജ്ജനും ഒരു  മനുഷ്യനാണു അവന്‍റെ ചിന്തയില്‍ കിട്ടിയതു മാത്രമാണ്   ശാസ്ത്രം. അപ്പോള്‍ കിട്ടാത്തതിനെ എന്ത് വിളിക്കും. മനുഷ്യന്‍റെ ചിന്തയില്‍ തെളിയാത്തതൊക്കെ ശാസ്ത്രമല്ല എന്ന ചിന്ത തെറ്റാണ്

ശ്രദ്ധയില്ലാതെ പോകുന്ന ഒരാളെ നിങ്ങള്‍ ഉറക്കെ പേര് വിളിക്കുക എന്നിട്ടും കേട്ടില്ലെങ്കില്‍ ഒന്ന് കൈകൊട്ടുക അയാള്‍ കേള്‍ക്കും തിരിഞ്ഞു നോക്കും.

മനുഷ്യന്‍   പുറപ്പെടുവിക്കുന്ന  മറ്റേതു ശബ്ധത്തെക്കാളും വേഗത്തില്‍ കൈത്താളം സഞ്ചരിക്കുന്നു . കയ്യുടെ ശബ്ദം നാവിനു അനുകരിക്കാന്‍  സാധിക്കില്ല ഒരു മിമിക്രി കലാകാരനും കയ്യടിക്കുന്ന ശബ്ധം ഇതു വരെ അനുകരിച്ചതായി കേട്ടിട്ടില്ല  .

ഹിന്ദു വിശ്വാസ പ്രകാരം കൈകള്‍ ഷത്രിയന്‍ ആണ് എന്ന് വെച്ചാല്‍ ഷതം  ഏല്ക്കാതെ ശത്രുവില്‍ നിന്നും  രക്ഷിക്കുന്നവന്‍ അവശത വരുമ്പോള്‍ ദാനം ചെയ്തും കൈകള്‍ രക്ഷകന്‍ ആകണം.

കൈകൊട്ടിയാല്‍ ആനന്ദം ഉണ്ടാകുന്നു ആനന്ദം ഉണ്ടാകുംബോളും മനുഷ്യന്‍ കൈകൊട്ടും വേദിയില്‍ നിന്നും പ്രസംഗകന്‍റെ രസമൂറുന്ന വാക്കുകള്‍ കേട്ട പാടെ മനുഷ്യന്‍ കയ്യടിക്കും മാജിക്കിനും കോമഡിക്കും കയ്യടി ലഭിക്കുമെങ്കില്‍ .വെറുതെ കയ്യടിച്ചാലും ഉന്മേഷം കൂടും      

പക്ഷേ നനച്ചു കൈകൊട്ടിയാല്‍ കാക്കകള്‍ വരും

മരണശേഷം
എള്ളെണ്ണ തിരിയിട്ടു കത്തിക്കുക .

എണ്ണ ചിറകില്‍ പുരണ്ടാല്‍ പക്ഷികള്‍ക്ക് പറക്കാനാവില്ല .കൊതുകടക്കം ചെറുപ്രാണികളുടെ ചിറകില്‍ എണ്ണ പുരണ്ടാല്‍ അവ ചത്തു പോവും .പാത്രങ്ങളില്‍ എണ്ണ പുരട്ടി  കൊതുകിനെ വീശി പിടിക്കാറുണ്ടല്ലോ .അപ്പോള്‍ എണ്ണ മയം വായുവില്‍ നിറഞ്ഞാല്‍ കുറെ അണുക്കള്‍  നശിക്കും ഒട്ടുമിക്ക  അണുക്കളും  നശിക്കുമെന്ന വിശ്വസമാണ് എണ്ണകള്‍ കത്തിക്കുവാനുള്ള കാരണം .

അതിലെ ശാസ്ത്രീയത ആര്‍ക്കും ചോദ്യം ചെയ്യാം .വിശ്വാസത്തെ ചോദ്യം ചെയ്യും മുന്‍പ് ഒരു സംശയം ചോദിച്ചോട്ടെ . മഴയില്‍ ജലത്തുള്ളികള്‍ ആണല്ലോ പെയ്യുന്നത് പകരം എണ്ണ മഴ പെയ്താല്‍ ചിറകുള്ള ജീവികള്‍ മരിക്കും .പറക്കണമെങ്കില്‍ തൂവലില്‍ നനവ്‌ പാടില്ല .വെയില്‍ പ്രാവുകള്‍ ചിറകുണക്കുന്നത് നിങ്ങളും കണ്ടു കാണുമല്ലോ .

പക്ഷേ മഴ  എണ്ണയായി പെയ്യുകയില്ല പകരം എണ്ണയെ വായുവില്‍ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട് അതിനായി തിരിയിട്ടു കത്തിച്ചാല്‍ മതി .അഞ്ചും ഏഴും തിരിയുള്ള വിളക്കുകള്‍ കത്തിക്കുക .സമ്പത്ത് ഉള്ളവര്‍ ആല്‍വിളക്കുകള്‍ .(നൂറ്റിയെട്ട് തിരിയുള്ള വിളക്ക് )  കത്തിക്കുക അമ്പലങ്ങളില്‍ ജീവിക്കുന്നവര്‍ ചുറ്റ്  വിളക്കുകള്‍ കത്തിക്കുക വീട്ടിലുള്ളവര്‍  ദീപകാഴ്ചകള്‍ നിരത്തുക .

എന്തിനാണ് അത് സന്ധ്യയിലും ഇരുട്ടിലും കത്തിക്കുന്നത് പകല്‍ ആയാല്‍ എന്താ കുഴപ്പം അങ്ങിനെയും നിങ്ങള്‍ ചിന്തിക്കുമായിരിക്കും . എപ്പോഴാണ് നിങ്ങളുടെ കണ്ണില്‍ ഈച്ചകള്‍ പോകുന്നത് അത് സന്ധ്യയോടെയല്ലേ സംഭവിക്കുക കണ്ണീച്ച ദുര്‍ഗന്ധമുള്ള ഒരിനം  ചായി.    ഇവയൊക്കെ രാത്രിന്ജന്‍ മാരാണ് അവയില്‍ പെട്ടതാണ് ചില കൃമി കീടങ്ങളും ഇവയെ  ആസുരിക ശക്തികള്‍ എന്ന് പറയാം  .ആയതിനാല്‍ സന്ധ്യയില്‍ വിളക്ക് വെച്ച് ഈശ്വരനെ സ്മരിക്കുക .

അങ്ങിനെയെങ്കില്‍ അല്പം പുരട്ടി കുളിക്കാം അതിലും തെറ്റുണ്ടോ .എന്ത് തെറ്റ്....' മരിച്ച വീട്ടിലെ പുലവാലായ്മ ഉള്ളവര്‍ക്ക് തളിച്ച് കുളി എണ്ണക്കുളി എന്നിവ നിര്‍ബന്ധ ആചരണം ആണല്ലോ വിയര്‍പ്പു ഗ്രന്ധിയില്‍ ജീവിക്കുന്ന അണുവിനും വായു ഇല്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ല. എണ്ണ പുരട്ടിയാല്‍ വായു ലഭിക്കാതെ  അവയും നിര്‍ജ്ജീവം ആകുന്നു അതിനാല്‍ ആഴ്ചയില്‍ രണ്ടു ദിനം എണ്ണക്കുളി ഒട്ടുമിക്കവരും ചെയ്യുന്നു .

കൊതുകിന്‍റെ  കൂത്താടിക്ക് ജീവിക്കാനും വായു വേണം ലാര്‍വകള്‍ ഉള്ള പാത്രത്തില്‍ എണ്ണ ഒഴിച്ചാല്‍ അവയും വായു കിട്ടാതെ നശിക്കുന്നു. .എണ്ണമയം  വായുവില്‍ ജീവിക്കുന്ന സൂക്ഷ്മ  ജീവികളെ കൊല്ലുന്നു.

അടുക്കളയുടെ ഫാനിന്‍റെ ലീഫില്‍ നിറയെ എണ്ണ മയം പിടിക്കും കറങ്ങുന്ന ഫാനില്‍ അത് പിടിക്കും എന്നുണ്ടെങ്കില്‍ ആവിയാകുന്ന എണ്ണയുടെ ശക്തി ഒന്ന് മനസിലാക്കുക .. കര്ഷകര് പ്രാണികളെ അകറ്റാന് വേപ്പിന് എണ്ണ ജലം സോപ്പുലായനി ചേര്ത്തു തളിക്കാറുണ്ട് ചിറകില് എണ്ണ പറ്റിയാല് അവ ചാകും . ആ എണ്ണയെ ബാഷ്പ്പീകരിപ്പിച്ചു വായുവില് ലെയിപ്പിച്ചാല് വായുവില് ഉള്ള അണുക്കളും നശിക്കും. മരണ വീടുകളില്‍ എണ്ണ വിളക്ക് കഴുയുന്നതും കെടാതെ നോക്കുക .മറ്റൊന്ന് കേട്ടു പോയാല്‍ അതില്‍ ഒരു അന്ധവിശ്വാസവുമില്ല വീണ്ടും വിളക്കില്‍ തിരിയിട്ടു കത്തിക്കുക എന്തിലും ശാസ്ത്രം നോക്കുക ശാസ്ത്രമല്ലാത്ത   ഭക്തി ദോഷം ചെയ്യും . 

എണ്ണ / നെയ്യ് / പുന്ന എണ്ണ / മരോട്ടി എണ്ണ / വെളിച്ചെണ്ണ / ഇവയൊക്കെ തിരിയിട്ട് വിളക്ക് കൊളുത്തുക.

ഇതിന്‍റെ രണ്ടാം ഭാഗം 

മരണം എന്നാല്‍ എന്താണ് ..? എന്ന് സര്‍ച്ച് ചെയ്യുക 

anilvaidik 9995033225

2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

യക്ഷിയുടെ ചിരി / ykhiyude chiri / ANILVAIDIK താളിയോല

 

 !!! യക്ഷിയുടെ ചിരി !!!

അട്ടഹാസം മുഴക്കാതെ പൊട്ടി ചിരിക്കാതെ എന്നെ അനുരാഗത്തോടെ  നോക്കുന്നു ഈ തരുണി യക്ഷിയോ ? മന്ദസ്മിതം പൊഴിക്കുന്ന ഇവൾ ആരാണ്.

ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു ഹിന്ദു ആചാര  അറിവുകള്‍ നിഗൂഡമായ ഹൈന്ദവ ശാസ്ത്രം  ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍   ലഭിക്കും 328 പേജ്  വിലയായി   450 രൂപയാണ്  .വിശദ വിവരം താഴെ  എഴുതാം


നിങ്ങളുടെ വിലാസം8281404225  ////  9995033225  വാട്സ് ആപ്പിലോ ഇല്ലേല്‍  google pay 9995033225. പുസ്തകം വാങ്ങാന്‍ പറ്റാത്തവര്‍ ഇതു വായിച്ചു വസ്തുതകള്‍ മനസിലാക്കുക .








ഈശ്വര  യക്ഷിക്ക് ഇത്രയും   സൗന്ദര്യമോ   ? യക്ഷി തന്നെയോ ? നിലാവിന്റെ നിറമുള്ള ഇവൾ സ്ത്രി തന്നെയോ? ക്രൂരമായ അട്ടഹാസത്തിനു പകരം മന്ദസ്മിതം പൊഴിക്കുന്ന ഇവളെയാണോ ഞാൻ പേടിക്കുന്നത് ? ഇത്രയും മനോഹാരിതയുള്ള ഇവൾ എന്തിന് കള്ളനെ പോലെ ഈ കാട്ടിൽ അലയുന്നു. വേദമേ ..ഇവളാണോ യക്ഷി.

ഇങ്ങിനെയൊരു തരുണി രത്നം രാത്രിയിൽ ഒറ്റക്ക് നടക്കുന്നു . ഇവൾ സ്ത്രി തന്നെയാണോ . അതോ സാക്ഷാൽ യക്ഷിയോ ?

 ആ മിഴികൾ എന്നെ അത്ഭുതത്തോടെ നോക്കുന്നു . ഒന്നും മനസിലാകാതെ ഞാനും പകച്ചു നിന്നു.

ഭയത്തിനു പകരം ചിന്തിക്കുന്ന എന്നെ നോക്കി അവൾ മൊഴിഞ്ഞു.


                                                    !!! നിന്‍റെ കയ്യില്‍ ചുണ്ണാമ്പുണ്ടോ ?'''

ഞാന്‍ അമ്പരന്നു എല്ലാ യക്ഷികളും ചുണ്ണാമ്പ്  ചോദിക്കും എന്താണ് ഇതിന്‍റെ പൊരുള്‍ എന്നുള്ള ചിന്ത എന്നെ കുഴയ്ക്കാറുണ്ട് എങ്കിലും ഞാന്‍ പറഞ്ഞു

ഇല്ല .... ചുണ്ണാമ്പ് ഞാന്‍ ഉപയോഗിക്കാറില്ല  അല്പ്പം ദേഷ്യ ത്തോടെ ഞാൻ പറഞ്ഞു

ഹും എന്താ നീ മുറുക്കാറില്ലേ !!!?

ഇവിടെ ഇപ്പോ ആരും മുറുക്കാരില്ല  അതൊക്കെ ഇപ്പോൾ മറ്റു സംസ്ഥാനക്കാരും ഹിന്ദി സംസ്സാരിക്കുന്ന ഭായിമാരുമാണ് വില്ക്കുന്നതും തിന്നുന്നതും എന്റെ വശം അതൊന്നും ഇല്ലെന്റെ യക്ഷി''''''' ഞാൻ അഥർവ്വം പഠിക്കുന്ന വെറുമൊരു വൈദികനാണ് . എന്നെ കൊല്ലരുത് രണ്ട് പെണ്‍കുട്ടികൾ ഉണ്ട് അതിനെയൊക്കെ കെട്ടിച്ചയക്കണം.  വഴിമാറുക .എന്നെ വെറുതെ വിടുക.

ഹും അതെന്താ'' ? നിന്റെ കൈയ്യിൽ മുറുക്കാൻ ഇല്ലാത്തത്

മുറുക്കിയാൽ കാന്‍സര്‍  വരും അത് കൊണ്ട് മുറുക്കലും ഇല്ല '

അതെയോ ?? ങേ ഹെന്റമ്മോ കാൻസറോ? ഇതു നിന്നോട് ആരാ പറഞ്ഞേ ??

ആധുനിക ശാസ്ത്രം, പഠിക്കുന്ന അപ്പോത്തിക്കിരികൾ അങ്ങിനെ പറയുന്നുണ്ട്.

ദയവായി  ചോദ്യങ്ങള്‍ ചോദിക്കാതെ   എന്നെ വെറുതെ വിടൂ. .എടി പെണ്ണേ ശല്യപെടുത്തരുത് . നിന്റെ കളി അഥർവ്വ വേദിയോട്‌ വേണ്ട .സഹികെട്ട് എന്നെ കൊണ്ട് ദുർമന്ത്രം ചെയ്യിപ്പിക്കരുത് !!! സഹികെട്ടാല്‍ മാത്രം ഞാന്‍ അത് ചെയ്യും

യക്ഷിയും  വിട്ടു കൊടുത്തില്ല  അവളും  മധുരമായി സംസാരിക്കാന്‍ തുടങ്ങി  ഏയ്‌ വൈദികാ ... എന്തിന് നീ  ദുർമന്ത്രം ചെയ്യുന്നു. ഞാൻ യക്ഷിയോ മണ്ണാം കട്ടയോ ഒന്നുമല്ല .അത് കൊണ്ട് ഉള്ളതിനെ മാത്രമേ മന്ത്രം കൊണ്ട് ഇല്ലാതാക്കാൻ കഴിയൂ . ലോകത്തിൽ ഇല്ലാത്ത ഇന്നുവരെ ജനിച്ചിട്ടില്ലാത്ത  യക്ഷിയെ  എങ്ങിനെ ഇല്ലാതാക്കും ?? ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കാം എന്നിട്ട് ഇല്ലാതാക്കാം .അതിനു മന്ത്രമോ മായജാലമോ വേണ്ട .അതെല്ലാം ഇവിടത്തെ വേദമാര്‍ഗ്ഗത്തെ പഴിചാരുന്നവര്‍ ചെയ്യുന്നുണ്ട്..

 .ഇവിടെ  യക്ഷി ഇല്ലന്നോ ? പിന്നെ നീയാരാ

അതെ ഇല്ലേയില്ല ഞാന്‍ യക്ഷിയോ പിശാശോ അല്ല.''

നാല്  വേദങ്ങളിലും യക്ഷിയില്ല ഒരു ഉപനിഷിത്തിലും യക്ഷിയില്ല . ഉള്ളത് ഈശാ വാസ്യ ഇദം  സർവ്വം:; ഉള്ളത് ഈശ്വരന്‍  മാത്രം ഇതൊക്കെ നിനക്ക് മനസിലാവുന്നുണ്ടോ വൈദികാ ...

എന്റമ്മോ അപ്പൊ യക്ഷിയെന്നത്  ലോകത്തിൽ ഇല്ലാത്ത സാധനമാണോ ?

അട്ടഹാസം മുഴക്കി അവള്‍ ചിരിച്ചു കൂര്‍ത്ത പല്ലിനു പകരം  അവളുടെ വെളുത്ത പല്ലുകള്‍ എന്നെ അത്ഭുതപ്പെടുത്തി.

!! വൈദിക്ക്   യക്ഷി എന്നുള്ളത്ഉ ള്ള സാധനം തന്നെയാണ്

 !!ഞാന്‍ പറയുന്നത് വെക്തമായി മനസിലാക്കുക.യക്ഷി എന്നത് വെറും ഓലകള്‍ ആകുന്നു .

ഓലകളോ എന്ത് ഓല ?സംശയം തീര്‍ത്തു തരൂ '''

പനയോല എഴുത്താണി കൊണ്ടെഴുതുന്ന പനയോല അതാണ്‌ യക്ഷി ;

എനിക്ക് അവളുടെ പറച്ചിലില്‍ എന്തോ അത്ഭുതം കൂടി വന്നു.

പനയോലയോ എനിക്കൊന്നും മനസിലാവുന്നില്ല  ഒന്ന്  വിവരിക്കാമോ ?

പറയാം കേള്‍ക്കുക '''''




സത്യം അതിന്‍റെ മുഖം ആദ്യം കറുത്തിരിക്കും പിന്നെ വെളുക്കും പിന്നീട് ഉജ്ജലമായ അഗ്നിയെ പോലെ പ്രകാശിക്കും അതിനെ ആര്‍ക്കും കപടതയുടെ ഇരുട്ടു കൊണ്ട്  അധിക നാള്‍  മൂടി വെക്കാന്‍ സാധിക്കില്ല എത്രയൊക്കെ നുണ പറഞ്ഞാലും ജ്ഞാനി സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യും  . അസത്യo പറയുന്ന  വിഡ്ഢി താന്‍ പറഞ്ഞ നുണ എല്ലാവരും വിശ്വസിച്ചതായി കണക്കിലെടുക്കും. സ്നേഹം ഈശ്വരന്‍ ആകുന്നപോലെ  സത്യം പരം പൊരുള്‍ ആകുന്നു. സത്യo വിജയിക്കും .

വൈദിക്  യക്ഷിയെ അറിഞ്ഞുകൊള്ളുക ചെവി തുറന്നു കേട്ട്   കൊള്ളുക.വേദകാലങ്ങളിൽ  എഴുത്ത് ഉണ്ടായിരുന്നില്ല പണ്ട്  വേദ പഠനം ശ്രുതി രൂപത്തിൽ കൈ മാറിവന്നു .   നാല് വേദങ്ങളും  ശ്രുതി എന്ന പേരിൽ  വാമൊഴി യായാണ്‌ പകർന്നു നല്കിയത്. അങ്ങിനെ  എഴുത്തുകൾ ഉടലെടുക്കും വരെ കവിതപോലെ   ഈണമായി  അടുത്ത തലമുറയ്ക്ക് വേദങ്ങൾ  ലഭിച്ചുകൊണ്ടിരുന്നു .  ആരും അതൊന്നും എഴുതി വെച്ചില്ല  അങ്ങിനെയുള്ള  വേദ മന്ത്രങ്ങള്‍  നാട്ടില്‍ പാട്ടാണ് ഏവരുടെയും നാവിന്‍ തുമ്പിലുള്ള വരികളെ   എന്തിനു എഴുതണം  വേദത്തിൽ കൂടുതൽ സ്ഥാനം യാഗത്തിനും യജ്ഞത്തിനും  മാത്രമേ ലഭിക്കുന്നുള്ളൂ .യജ്ഞം ആചരിക്കുന്നവര്‍ക്ക് എല്ലാ മന്ത്രങ്ങളും കാണാപ്പാഠം .

ആകട്ടെ യക്ഷി  ഒരു സംശയം കൂടി  പുരാതന കാലങ്ങളില്‍  എല്ലാവര്ക്കും വേദം പാട്ടിന്‍റെ രൂപത്തില്‍ അറിയാമായിരുന്നോ? ഒന്ന് ചെറു രൂപത്തില്‍ പറയുമോ ?.



അതും പറയാം .. കേരളം മുഴുവന്‍ പരക്കുന്ന.  ഒരു സിനിമ ഗാനത്തിന്‍റെ ആദ്യ വരി തലസ്ഥാനത്തിന്റെ അങ്ങേയറ്റത്ത് ഇരിക്കുന്ന  നിങ്ങള്‍ പാടി എന്നിരിക്കട്ടെ .ആ ഗാനത്തിന്റെ  അടുത്ത വരി കാസര്‍ഗോഡ്‌ ഇരിക്കുന്നവന്‍ ഒട്ടും ഈണം തെറ്റിക്കാതെ പാടുന്നു .അത് പോലെ വേദികള്‍ എവിടെ  ചെന്നാലും ഈണമോ വരിയോ അര്‍ത്ഥമോ  തെറ്റാതെ ചതുര്‍വേദങ്ങള്‍   ചൊല്ലിയിരുന്നൊരു കാലം ഈ നാട്ടില്‍ ഉണ്ടായിരുന്നു. 

ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ.... എന്ന വരിയുടെ രണ്ടാം ഈരടി തമ്മില്‍ കാണാത്തവര്‍ പോലും പാടുന്ന പോലെ വേദങ്ങളും ശ്രുതികളായി ചൊല്ലിയിരുന്നൊരു മഹാകാലം നമുക്കുണ്ടായിരുന്നു .



അഗ്നോഹോത്രാദികള്‍ ദിനവും  ചെയ്തൊരു ജനത ഈ നാട്ടില്‍ ഉണ്ടായിരുന്നു.  ആര്യസമാജം എന്നൊരു സംഘടനആയി   ഇന്നും അവര്‍ ശേഷിക്കുന്നു എന്നതാണ് വലിയൊരു അത്ഭുതം ആകുന്നു .

!!സ്വര്ഗ്ഗ കാമേ യജ്ഞം!! സ്വർഗ്ഗം ലഭിക്കാൻ യജ്ഞത്തെ  കാമിക്കുക  . അഗ്നി ഹോത്രാദികൾ ചെയ്യുക എന്നാണു എല്ലാ വേദവും പറയുന്നത്.

പിന്നീട് വേദം ചൊല്ലൽ നിലച്ചു. ശ്രുതികള്‍ നാവില്‍ നിന്നും നിലച്ചു പോയി . വേദകാലം നല്ലൊരുഭാഗം  നശിച്ചു ബാക്കിയുള്ളത് മെക്കാള പ്രഭുവും നശിപ്പിച്ചു . പിന്നീട് ഇവിടെ ശേഷിച്ചവര്‍  ആ മന്ത്രങ്ങൾ നശിക്കാതിരിക്കാൻ  പനയോലകളിൽ എഴുതി വെച്ചു. അതില്‍ അല്പം ആയുര്‍വേദ രചനകളും ഉണ്ടായതു കൊണ്ട് കുറച്ചു പേര്‍ രോഗം വന്നു മരിക്കതെയിരിക്കുന്നു.  അങ്ങിനെ വേദത്തെ കരിമ്പനയിലെ ഓലകളില്‍ എഴുതി സൂക്ഷിച്ചു. വേദം നശിക്കാതിരിക്കാന്‍   മന്ത്രങ്ങളെ ഓലയില്‍ എഴുത്താണിയാല്‍  കോറിയിട്ടു  യജ്ഞത്തെരക്ഷിക്കുക എന്ന രണ്ടേ രണ്ടു വാക്കുകള്‍  ''യക്ഷി'' ആയി പരിണമിച്ചു.

യജ്ഞത്തിന്റെ ആദ്യക്ഷരമായ !!യ!! യും രക്ഷി യുടെ !!ഷി !! യെയും ചേർത്ത് ബ്രാമണർ വിളിച്ച എളുപ്പ പേരാണ് ''യക്ഷി!!

വേദങ്ങള്‍ രചിച്ച  പനയോലയെന്ന താളിയോലകളെ  നിലവറയിൽ അടച്ചു സൂക്ഷിച്ചു അങ്ങിനെ യക്ഷി നിലവറയില്‍ അടയ്ക്കപ്പെട്ടു  പിന്നീട് ആരും നിലവറ തുറക്കാറില്ല അവിടത്തെ കാരണവന്മാര്‍ പോലും നിലവറയില്‍ കടന്നു ഓലകള്‍ പടിക്കാതെയായി  യക്ഷി നിലവറയില്‍ മണിച്ചിത്ര താഴിനാല്‍ അടയ്ക്കപ്പെട്ടു .

അങ്ങിനെ യജ്ഞത്തെ  രക്ഷിച്ചിരുന്ന വേദ മന്ത്രങ്ങള്‍   പനയിൽ ആയി

 (YE njam  + re KSHI  = YEKSHI  ) ഇന്ന് വേദികൾ ചൊല്ലുന്ന യാഗ രക്ഷിത  മന്ത്രങ്ങൾ പനയോലകളിൽ ജീവിച്ചപ്പോൾ  യക്ഷി പനയിലുണ്ട് എന്ന് പറയാൻ തുടങ്ങി.

ഈ മന്ത്രങ്ങള്‍ എഴുതിയ ഓലകള്‍ ആരും നശിപ്പിക്കാതിരിക്കാന്‍ നിലവറകളില്‍ അടച്ചു വെച്ചു അങ്ങിനെ  നിലവറയിലാണ്  പനയോലകൾ  സൂക്ഷിച്ചത് അത്  കൊണ്ട് നിലവറയിലും യക്ഷിയുണ്ട് എന്ന് പറയാൻ തുടങ്ങി . നിലവറ ഗ്രഹത്തിന്റെ തെക്ക് ഭാഗത്താണ് ആയതിനാല്‍ തെക്കിനിയില്‍ യ്ക്ഷിയുണ്ട്  എന്നും പറഞ്ഞു പോന്നു.

അത്തരം അറകളില്‍ അടിച്ചുതളി ഇല്ല   ജലം ഗംഗ  കടക്കില്ല ആയതിനാല്‍ എട്ടുകാലികള്‍  നാഗവല്ലി കൊണ്ട്  വേലി കെട്ടി .  വര്‍ഷത്തിലൊരിക്കല്‍ ദുര്‍ഗ്ഗാഷട്ടമിയില്‍  അവിടത്തെ കാരണവന്മാര്‍  വല്ലപ്പോഴും നിലവറയില്‍  ഒരു മുറൈ വന്ത് പാത്ത് പോയാല്‍ ആയി' ഇതാണ് വേദത്തിന്‍റെ ഇന്നത്തെ ഗതികേട്.    യക്ഷി വിധവയാണ്  അവള്‍ക്കു രാമനാഥനോ  മാധവനോ  ഇല്ല .

അർത്ഥ മറിയാതെ മലയാളി തലമുറകൾക്ക് കൊടുത്ത വാക്കാണ്‌ !!യക്ഷി !!

അത് പനയോലയിൽ ആയതു കൊണ്ടാണ് യക്ഷി പനയിൽ ഉണ്ടെന്നു പറഞ്ഞത്

എന്ന് വെച്ചാൽ യക്ഷി സ്ത്രിയോ പുരുഷനോ അല്ല  യജ്ഞo രക്ഷിച്ചത് യക്ഷി എന്നതല്ലാതെ  അതൊരു സ്ത്രിയോ പ്രേതമോ അല്ല  ..  നിനക്ക് മനസിലായോ കോന്തന്‍ വൈദികാ ...

ഓ....... അടിയനു മനസിലായി...പക്ഷേ  ഏഴിലം പാലയിലെ യക്ഷി ഭീകരിയെന്നും . .പനയിലെ യക്ഷി പാവവും ആണെന്ന് പറയാനുള്ള കാരണമെന്താണ്. എന്താണ് പാലയിലെ യക്ഷി. 

പറയാം കേട്ട് കൊള്ളുക ANILVAIDIK 9995033225